Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് പ്രതിരോധം: ജോ ബൈഡന്‍ ആഗോള ഉച്ചകോടി വിളിച്ചു ചേര്‍ത്തേക്കും, മോദിയും അമേരിക്കയിലേക്ക്

ന്യൂയോര്‍ക്ക്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബിഡൻ വിശാലമായ ആഗോള ഉച്ചകോടി വിളിച്ച് ചേര്‍ത്തേക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള കോവിഡ് -19 പ്രതിരോധം, വാക്സിനേഷന്‍, വാക്സിന്‍ വിതരണം എന്നീ മേഖലകളിലായിരിക്കും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ സെപ്റ്റംബർ 20 ന് യുഎൻ ജനറൽ അസംബ്ലി (യു എൻ ജി എ)യുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കുമെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതേ ആഴ്ച തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലെത്തുന്നത്. സെപ്റ്റംബര്‍ 23 നാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ച. ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നത്. സെപ്തംബര്‍ 25 ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തും മോദി സംസാരിക്കും.

ഇന്ത്യ-പസഫിക് മേഖലയിൽ വിതരണത്തിനായി 1 ബില്യൺ ഡോസ് വാക്‌സിനുകൾ നിർമ്മിക്കാനുള്ള ക്വാഡ് പങ്കാളികളായ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ബഹുരാഷ്ട്ര ശ്രമത്തിന്റെ ഭാഗം കൂടിയാണ് അമേരിക്ക. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് നേരിട്ടോ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് പ്രോഗ്രാം വഴിയോ സ്വതന്ത്രമായി ദശലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. അത് ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ആവശ്യപ്പെടുന്നത്.

-biden

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

ഈ സാഹചര്യത്തില്‍ കൂടിയാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആഗോള ഉച്ചകോടി വിളിച്ച് ചേര്‍ക്കാന്‍ ജോ ബൈഡന്‍ ഒരുങ്ങുന്നത്. കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കുമെന്ന അവകാശ വാദത്തോടെയായിരുന്നു ജോ ബൈഡന്‍ അമേരിക്കയില്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. തീവ്രമായ ഡെൽറ്റ വകഭേദവും വാക്സിന്‍ എടുക്കാനുള്ള മടിയുമാണ് കേസുകള്‍ വര്‍ധിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

പുതിയ പകർച്ചവ്യാധി കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാലും വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും അവയുടെ ദീർഘകാല പാർശ്വഫലങ്ങളെക്കുറിച്ചും സംശയം പ്രകടിപ്പിച്ച് വാക്സിന്‍ എടുക്കാത്തവരിലുമാണ് വൈറസ് ബാധ വ്യാപകമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ രീതിക്കെതിരെ ശക്തമായ ക്യാംപെയിനും അമേരിക്കന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+