മലാലയെ വെടിവച്ചിട്ടവനെ തീര്‍ത്തു... വാര്‍ത്ത പെരുന്നാൾ ദിനത്തിൽ; കൊടും ഭീകരന് ഫസലുള്ള വെന്തമര്‍ന്നു
ഇസ്ലാമാബാദ്: പാക് താലിബാന് എന്നും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിന് എതിരായിരുന്നു. പാക് താലിബാന് മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ താലിബാനും ഐസിസും മറ്റ് തീവ്രവാദ സംഘങ്ങളെല്ലാം അങ്ങനെ തന്നെ. അങ്ങനെയുള്ള പാക് താലിബാന് അരങ്ങ് വാണിരുന്ന പാകിസ്താനിലെ സ്വാത് താഴ് വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയവള്‍ ആയിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മലാല യൂസഫ്സായ്.
2012 ഒക്ടോബര്‍ 9 ന് ആണ് മലാലയ്ക്ക് നേര്‍ക്ക് വധശ്രമം നടക്കുന്നത്. പാക് താലിബാന്റെ തീവ്രവാദികള്‍ അവള്‍ക്ക് നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പാക് താലിബാന് നേതാവ് ഫസലുള്ള ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത്.
ആറ് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു ഇപ്പോള്‍. മലാല ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ അവള് ഇപ്പോഴും ഉണ്ട്. അന്ന് മലാലയ്ക്ക് നേരെ നിറയൊഴിച്ച ആ ഭീകരന് ഈ പെരുന്നാള്‍ ദിനത്തില്‍ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു.

മുല്ല റേഡിയോ
ഫസലുള്ള അറിയപ്പെട്ടിരുന്നത് 'മുല്ല റേഡിയോ' എന്ന പേരില്‍ ആയിരുന്നു. തെഹ്രിക് ഇ താലിബാന് പാകിസ്താന് (ടിടിപി) എന്നറിയപ്പെടുന്ന പാക് താലിബാന്റെ തലവന്‍ ആണ് ഫസലുള്ള. മലാലയ്ക്ക് നേരെ നിറയൊഴിച്ച കൊടും ഭീകരന്.

ഡ്രോണ്‍ ആക്രമണത്തില്‍
ഫസലുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. വോയ്സ് ഓഫ് അമേരിക്കയാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു എന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ടത് ഫസലുള്ള തന്നെ ആണോ എന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

നാല് തവണ കൊല്ലപ്പെട്ടു!!!
2010 മുതല്‍ ഫസലുള്ള കൊല്ലപ്പെട്ടു എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നാല് തവണയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. അതുകൊണ്ട് തന്നെ, ഇപ്പോള്‍ അമേരിക്കന്‍ സൈന്യം പുറത്ത് വിട്ട വാര്‍ത്തയെ പരിഹസിച്ചുകൊണ്ട് പലരും രംഗത്ത് വരുന്നുണ്ട്.

ആരാണ് മലാല?
2012 ല്‍ മലാല സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസ് തടഞ്ഞ് നിര്‍ത്തി, അതില്‍ കയറി 'ആരാണ് മലാല' എന്ന് ചോദിച്ചത് ഫസലുള്ള ആയിരുന്നു. മലാലയെ തിരിച്ചറിഞ്ഞ നിമിഷം തന്നെ അയാള്‍ അവളുടെ ശിരസ്സ് ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു.

സ്ത്രീകളുടെ ആരാധകന്
ചില്ലറക്കാരന്‍ ഒന്നും അല്ല ഫസലുള്ള. പാകിസ്താനിലെ സ്വിറ്റ്സര്‍ലന്റ് എന്നറിയപ്പെട്ടിരുന്ന സ്വാത് താഴ് വരയെ കലാപഭൂമിയാക്കിയതില്‍ മുഖ്യ പങ്ക് ഇയാള്‍ക്കാണ്. ഒരു അനധികൃത റേഡിയോ സ്റ്റേഷന് ഉപയോഗിച്ചായിരുന്നു ഇയാളുടെ ഓപ്പറേഷന്റെ തുടക്കം. ആ റേഡിയോ പ്രഭാഷണങ്ങള്‍ മേഖലയില്‍ ഒരുപാട് സ്ത്രീ ആരാധകരെ ഇയാള്‍ക്ക് നല്കി. അവര്‍ അവരുടെ പണവും ആഭരണങ്ങളും ഫസലുള്ളയ്ക്ക് നല്കി. ഭര്ത്താക്കന്മാരെ ജിഹാദിനിറങ്ങാന്‍ പ്രേരിപ്പിച്ചു.

പെഷവാര്‍ സ്കൂള്‍ ആക്രമണം
പാകിസ്താനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവം ആയിരുന്നു 2014 ല്‍ നടന്ന പെഷവാര്‍ സ്കൂള്‍ ആക്രമണം. 151 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതില്‍ 130 പേര് കുട്ടികളായിരുന്നു. ആ ആക്രമണത്തിന് പിന്നിലും ഇതേ ഫലസുള്ള തന്നെ ആയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications