Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഭീഷണി കൂടുതൽ ഈ വിഭാഗക്കാർക്ക്: ഗവേഷകരുടെ മുന്നറിയിപ്പ്, രോഗലക്ഷണങ്ങളില്ലാത്തതും വെല്ലുവിളി

ലണ്ടൻ: കൊവിഡ് വ്യാപനത്തിനിടെ ആശങ്കപ്പെടുത്തുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രിട്ടീഷ് ജേണൽ. ഐസിയുവിലെ ജീവനക്കാരെക്കാൾ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്കാണ് കൊവിഡ് ബാധയേൽക്കാൻ സാധ്യത കൂടുതലെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ജനറൽ മെഡിസിൻ ക്ലിനീഷ്യൻമാരെക്കാൾ ആശുപത്രികളിലെ ശൂചീകരണ തൊഴിലാളികൾക്കാണ് രോഗം ബാധിക്കുന്നതെന്നാണ് തൊറാക്സ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഏഷ്യയിലെ കറുത്ത വർഗ്ഗക്കാരിലെ ന്യൂനപക്ഷങ്ങൾക്കിടയിലും കൊവിഡ് ബാധിതരുടെ തോത് വളരെ കൂടുതലാണ്.

ശുചീകരണ തൊഴിലാളികൾക്ക്

ശുചീകരണ തൊഴിലാളികൾക്ക്


ഐസിയുവിൽ ജോലി ചെയ്യുന്നവരും ശുചീകരണ തൊഴിലാളികളും ഉപയോഗിക്കുന്ന പിപിഇ കിറ്റിന്റെ വ്യത്യാസമായിരിക്കാം ഇതിന് പിന്നിലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തണുപ്പുകാലം ആവുന്നതോടെ കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുമെന്നും ഗവേഷകർ പറയുന്നുണ്ട്. മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരെക്കാൾ ഐസിയുവിൽ ജോലി ചെയ്യുന്നവർ സുരക്ഷിതരാണെന്നാണ് ഗവേഷകനായ അലക്സ് റിക്ടർ ചൂണ്ടിക്കാണിക്കുന്നത്. യുകെയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബിർമിംഗ്ഹാം എൻഎച്എസ് ഫൌണ്ടേഷൻ ട്രസ്റ്റിലെ ഗവേഷകനാണ് ഇദ്ദേഹം.

 രോഗലക്ഷണങ്ങളില്ലാത്തവരിൽ പരിശോധന

രോഗലക്ഷണങ്ങളില്ലാത്തവരിൽ പരിശോധന

രോഗ ലക്ഷണങ്ങളില്ലാത്തതും ഇതുവരെ രോഗം ബാധിച്ചിട്ടില്ലാത്തതുമായ ആശുപത്രി ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഗവേഷകർ മുന്നോട്ടുവെക്കുന്ന നിർദേശം. ഞങ്ങൾ 545 ജീവനക്കാരെയാണ് 20 മണിക്കൂറിനുള്ളിൽ റിക്രൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കൊവിഡിന് സമാനമായ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ കഴിഞ്ഞ നാല് മാസത്തിനിടെ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാനും ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്റിബോഡി പരിശോധന

ആന്റിബോഡി പരിശോധന

രോഗലക്ഷണമില്ലാത്ത 2.5 ശതമാനം ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 38 ശതമാനം പേർക്കും പിന്നീട് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. സെറം സാമ്പിളുകൾ ലഭിച്ച നാലിൽ ഒരാൾക്ക് വീതവും കോവിഡിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ശുചീകരണ തൊഴിലാളികളിൽ നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. അക്യൂട്ട് മെഡിസിനിൽ ജോലി ചെയ്യുന്ന 33 ശതമാനം പേർക്കും, ജനറൽ ഇന്റേണൽ മെഡിസിനിൽ ജോലി ചെയ്യുന്ന 30 ശതമാനം പേർക്കുമാണ് കൊവിഡ് ബാധിച്ചത്.

13 ശതമാനം

13 ശതമാനം


ഐസിയുവിൽ ജോലി ചെയ്യുന്നവരിൽ 15 ശതമാനം പേർക്കും എമർജൻസി മെഡിസിനിൽ ജോലി ചെയ്യുന്ന 13 ശതമാനം പേർക്കും സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 13 ശതമാനം പേർക്കുമാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. അതേ സമയം ആശുപത്രി ജീവനക്കാരിൽ രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നത് രോഗികളുടെ നിലയും അപകടത്തിലാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+