സിനിമകള്‍ക്ക് ഇനി സെന്‍സറിംഗ് ഇല്ല; പകരം 21 വയസ് വിഭാഗം എന്നാക്കും; പുതിയ നീക്കവുമായി യുഎഇ
ദുബൈ: യുഎഇയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഇനി സെന്‍സര്‍ ചെയ്യില്ലെന്ന് ഭരണകൂടം അറിയിച്ചു. വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിശാലമായി യുഇയെ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുഎഇയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇനി സെന്‍സര്‍ ചെയ്യില്ലെന്ന് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചത്.
'ഡിഎന്‍എ വ്യത്യസ്തമാണെന്നാണ് ഹിന്ദുവിന്റെ വിശ്വാസം, ഹിന്ദുത്വവാദിയുടെ വിശ്വാസം തിരിച്ചും': രാഹുല്‍
നിലവില്‍ യുഎഇയില്‍ റിലീസ് ചെയ്യുന്ന സിനിമകളില്‍ പരാമ്പരാഗതമായ ഇസ്്‌ലാമിക വികാരങ്ങലെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ വെട്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ അതിന് പകരം 21 വയസ് പ്രായമുള്ള വിഭാഗം എന്ന രീതിയിലാണ് സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് എമിറാത്തി മീഡിയ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
രാജ്യാന്തര പതിപ്പ് അനുസരിച്ചായിരിക്കും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും അതോറിറ്റി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളിലെന്നപോലെ യുഎഇയിലെയും സെന്‍സര്‍ ബോര്‍ഡ് സിനിമാറ്റിക് റിലീസുകളിലെ നഗ്‌നത, സ്വവര്‍ഗരതി, ലൈംഗികത, അനുചിതമെന്ന് കരുതുന്ന മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ കാണിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാറുണ്ട്.
സര്‍ക്കാരിന്റെ അനുനയ നീക്കം പാളി; ക്ഷണം തള്ളി പ്രതിപക്ഷം, പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി
ഇനി മുതല്‍ സിനിമകള്‍ക്ക് 21 വയസിന് മുകളില്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുക. സ്വദേശികളെക്കാള്‍ വിദേശികളാണ് യുഎഇയില്‍ കൂടുതലുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ക്ക് സെന്‍സര്‍ ബാധകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സര്‍വകക്ഷി യോഗം 5 മണിയിലേക്ക് മാറ്റി; എന്നാലും പങ്കെടുക്കില്ലെന്ന് ബിജെപി, കാരണം ഇതാണ്
Recommended Video
ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന അറബ് രാജ്യമായ യുഎഇയില്‍ ചില ഘട്ടത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായും പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ അധികൃതര്‍ അവരുടെ ഇസ്ലാമിക നിയമസംഹിത പരിഷ്‌കരിക്കുകയും അടുത്ത വര്‍ഷം വാരാന്ത്യത്തെ ശനി-ഞായര്‍ ദിവസങ്ങളില്‍ പാശ്ചാത്യ ബിസിനസുകളുമായും വിപണികളുമായും യോജിപ്പിക്കുംമെന്നും അധികൃതര്‍ അറിയിച്ചു.
സ്കൂളുകളിൽ വെള്ളിയാഴ്ച അവധി മാറ്റി, ഞായറാഴ്ച്ചയാക്കി; ലക്ഷദ്വീപിലെ പുതിയ വിവാദ പരിഷ്‌കാരം ഇങ്ങനെ...