ആറ് ലക്ഷം പേരെ പറപ്പിച്ച് പാകിസ്താന്; ഇനി 14 ലക്ഷം ബാക്കി... ഒന്നും ചെയ്യരുതെന്ന് യുഎന്‍, ഒടുവില്‍
24 കോടിയോളം ജനങ്ങള്‍ പാകിസ്താനില്‍ താമസിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണക്ക്. രാഷ്ട്രീയ അസ്ഥിരതയും ഭരണകാര്യങ്ങളിലെ സൈനിക ഇടപെടലുമായിരുന്നു ഒരുകാലത്ത് പാകിസ്താന്റെ ശാപം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന തീരാദുരിതമാണ് ഇന്ന് ഈ രാജ്യം നേരിടുന്ന വെല്ലുവിളി. പാകിസ്താനില്‍ 20 ലക്ഷം അഫ്ഗാന് പൗരന്മാര് താമസിക്കുന്നുണ്ട് എന്നായിരുന്നു നേരത്തെയുള്ള കണക്കുകള്‍.
ഇവരെ പുറത്താക്കാന്‍ പാകിസ്താന് ഭരണകൂടം തീരുമാനിച്ചെങ്കിലും യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ച് നിലപാട് മയപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് ലക്ഷം അഫ്ഗാനികള്‍ പാകിസ്താന് വിട്ടിരിക്കുന്നു. ഇനി 14 ലക്ഷത്തിലധികം അഫ്ഗാന്‍കാര്‍ പാകിസ്താനിലുണ്ട്. ഇവരുമായി ബന്ധപ്പെട്ട് പാകിസ്താന് എടുത്ത നിര്‍ണായക തീരുമാനമാണ് പുതിയ വാര്‍ത്ത...

ദശാബ്ദങ്ങളോളം യുദ്ധക്കളമായിരുന്ന രാജ്യമാണ് അഫ്ഗാനിസ്താന്. ഈ മണ്ണിലെ ശാന്തതയും സമാധാനവുമാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. പാകിസ്താന്റെ സഹായമില്ലാതെ ഇന്ത്യന്‍ ചരക്കുകള്‍ യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമെത്തിക്കാന്‍ സുരക്ഷിതമായ അഫ്ഗാനിസ്താന് ആവശ്യമാണ്.
പത്ത് വര്‍ഷത്തിലധികം സോവിയറ്റ് സൈന്യം അധിനിവേശം നടത്തിയ രാജ്യമാണ് അഫ്ഗാനിസ്താന്. അവര്‍ നല്കിയ സമ്മാനങ്ങളുടെ ഫലം കൂടിയായിരുന്നു പിന്നീട് നടന്ന ആഭ്യന്തര കലഹം. 1990കളില്‍ ഭരണം താലിബാന്റെ കൈവശമെത്തി ഏതാനും വര്‍ഷങ്ങള്‍ പിന്നിടവെയാണ് അമേരിക്കയുടെ അധിനിവേശം ആരംഭിച്ചത്. 20 വര്‍ഷത്തിന് ശേഷം അമേരിക്ക പിന്തിരിഞ്ഞതോടെ താലിബാന് വീണ്ടും അധികാരം പിടിച്ചതാണ് ഒടുവിലെ ചിത്രം.
അമേരിക്കന്‍ അധിനിവേശ കാലത്ത് ലക്ഷക്കണക്കിന് അഫ്ഗാനികളാണ് പലായനം ചെയ്തത്. ഇവരില്‍ ബഹുഭൂരിഭാഗവും എത്തിയത് പാകിസ്താനിലേക്കായിരുന്നു. ഇറാന് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് സുരക്ഷിത ജീവിതം തേടിപ്പോയവരുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം പാകിസ്താനില്‍ 20 ലക്ഷത്തിലധികം അഫ്ഗാന് അഭയാര്‍ഥികളാണുള്ളത്. ഇതില്‍ ആറ് ലക്ഷം പേരെ തിരിച്ചയച്ചു എന്നാണ് പുതിയ വിവരം.
ബാക്കിയുള്ള 14 ലക്ഷം പേര്‍ക്ക് പാകിസ്താനില്‍ താമസിക്കാന്‍ നല്കിയ അനുമതി കഴിഞ്ഞ മാസം 30ഓടെ തീര്‍ന്നു. ഇവരെ ബലം പ്രയോഗിച്ച് മടക്കി അയക്കുമെന്ന ഭീതി നിലനിന്നിരുന്നു. തുടര്‍ന്നാണ് യുഎന്‍ മനുഷ്യാവകാശ ഏജന്‍സിയുടെ ഇടപെടലുണ്ടായത്. ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്റി ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനില്‍ വന്ന് ഷഹ്ബാസ് ഷരീഫ് സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.
അഫ്ഗാന് അഭയാര്‍ഥികളാണ് എന്ന കാര്‍ഡ് കൈവശമുള്ളവരെ ഒരു വര്‍ഷം കൂടി താമസിപ്പിക്കാമെന്നാണ് പാകിസ്താന് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 2025 ജൂണ്‍ 30 കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും. തീരുമാനം ഇങ്ങനെയാണെങ്കിലും രേഖകള്‍ കൈവശമുള്ളവരെയും പാകിസ്താന് നാടുകടത്തുന്നു എന്നാണ് ആക്ഷേപം. തുര്‍ഖാം അതിര്‍ത്തിയില്‍ വച്ച് ബലമായി തിരിച്ചറിയല്‍ രേഖ പാക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നുണ്ടത്രെ. അഫ്ഗാന് അഭയാര്‍ഥികള്‍ തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാനാണിത്.
രേഖയില്ലാത്തവരെ തിരിച്ചയക്കുന്നത് തുടരുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലൂച് പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അഭയാര്‍ഥികളെ കൂടി പാര്‍പ്പിക്കാന്‍ സാധിക്കില്ല എന്നാണ് പാകിസ്താന്റെ വാദം. 2021ന് ശേഷമാണ് ആറ് ലക്ഷം അഫ്ഗാന് അഭയാര്‍ഥികള്‍ പാകിസ്താനിലെത്തിയത്. ഇത് സുരക്ഷയെ ബാധിക്കുന്നു എന്നായിരുന്നു പാകിസ്താന്റെ വാദം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications