അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രയേല്‍ സൈന്യം ക്രൂരമായി വധിച്ചതായി റിപ്പോര്‍ട്ട്
ജറുസലേം: അല്‍ജസീറയുടെ മുതിര്‍ന്ന റിപ്പോര്‍ട്ടറെ ഇസ്രയേല്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന് അബു അഖ്ലെയാണ് കൊല്ലപ്പെട്ടത്. ഇവര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ഉള്ളത്. ജെനിന് അഭയാര്‍ത്ഥി ക്യാമ്പിലെ റെയ്ഡിനെ കുറിച്ച് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് കൊല്ലപ്പെട്ടത്. റെയ്ഡിനെത്തിയ ഇസ്രയേല്‍ സൈന്യം ഇവരെ വെടിവെച്ച് കൊന്നു എന്നാണ് അല്‍ ജസീറ ആരോപിക്കുന്നത്. അല്‍ ജസീറയും പലസ്തീന് ആരോഗ്യ മന്ത്രാലയവും ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അറബിക് ന്യൂസ് സര്‍വീസിലെ വളരെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയാണ് ഷിരീന്. ഇസ്രയേല്‍ സൈന്യവും ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ സൈനിക ഓപ്പറേഷന് നടത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പലസ്തീന് വിമത ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമാണിത്. ഉത്തര വെസ്റ്റ് ബാങ്കിലാണ് ഈ അഭയാര്‍ത്ഥി ക്യാമ്പുള്ളത്. അതേസമയം മനപ്പൂര്‍വം മാധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊന്നതാണെന്ന ആരോപണങ്ങളെ ഇസ്രയേല്‍ സൈന്യം തള്ളി. ഒരിക്കലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടാറില്ലെന്ന് സൈനിക വക്താവ് പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പലസ്തീനുമായി ചേര്‍ന്ന് സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമതരും സൈന്യവും തമ്മില്‍ ഇവിടെ വെടിവെപ്പുണ്ടായതായി ഇസ്രയേല്‍ പറയുന്നു. എന്തൊക്കെയാണ് സംഭവിച്ചതെന്ന കാര്യം അന്വേഷിക്കുകയാണ്. ഫലസ്തീന് തോക്കുധാരികള്‍ മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചിട്ടതാണോ എന്നതും അന്വേഷിക്കും. ഇവര്‍ കൊല്ലപ്പെടുമ്പോള്‍ പ്രസ് എന്നെഴുതി ജാക്കറ്റ് ധരിച്ചിരുന്നതായി എഎഫ്പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ലോകത്തോട് ഇസ്രയേല്‍ സൈന്യത്തിനെ ഈ കൊലപാതകത്തിന് ഉത്തരവാദികളാക്കണമെന്ന് അല്‍ ജസീറ ആവശ്യപ്പെട്ടു. മനപ്പൂര്‍വം ടാര്‍ഗറ്റ് ചെയ്താണ് ഷിരീനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അല്‍ ജസീറ ആരോപിച്ചു.
ക്രൂരമായ കൊലപാതകമാണ് അരങ്ങേറിയത്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവര്‍ കാറ്റില്‍ പറത്തി. ഇസ്രയേല്‍ സൈന്യം പലസ്തീനിലെ ഞങ്ങളുടെ മാധ്യമ പ്രതിനിധിയെ അതിദാരുണമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് അല്‍ ജസീറ ആരോപിച്ചു. അതേസമയം ഏറ്റുമുട്ടലില്‍ മറ്റൊരു അല്‍ ജസീറ മാധ്യമപ്രവര്ത്തകന് അലി അല്‍ സമൂദിക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി ഇസ്രയേല്‍ സൈന്യം ജെനിനില്‍ തുടര്‍ച്ചയായി സൈനിക നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ മേഖലയില്‍ നിന്ന് തുടര്‍ച്ചയായി ഇസ്രയേലിന് നേരെ ആക്രമണമുണ്ടാവുന്നതായിട്ടാണ് റിപ്പോര്‍ട്ട്. തോക്കുധാരികളായ പലസ്തീനികള്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. അതേസമയം പലസ്തീന് സര്‍ക്കാര്‍ ഷിരീനെ വിചാരണ ചെയ്ത് വധിച്ചതാണെന്ന് ആരോപിച്ചു. വെസ്റ്റ് ബാങ്ക് അധിനിവേശത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പലസ്തീന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications