ഞങ്ങള്‍ യുദ്ധത്തിന് തയാര്‍: യൂറോപ്പിന് മുന്നറിയിപ്പുമായി പുടിന്; കരിങ്കടലില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു
മോസ്കോ: യുക്രൈന് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യൂറോപ്യന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള സൈനിക സംഘര്‍ഷം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് പുടിന് മുന്നറിയിപ്പ് നല്കി. യുക്രൈനില്‍ നാല് വര്‍ഷമായി നീണ്ടു നില്ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനിരിക്കെയാണ് പുടിന് പുതിയ ഭീഷണി ഉയര്‍ത്തിയത്.
യൂറോപ്പ് യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ റഷ്യയും അതിന് തയ്യാറല്ലെന്നും എന്നാല്‍ യൂറോപ്പ് മുന്‍കൈയെടുക്കുകയാണെങ്കില്‍ റഷ്യ ഉടന്‍ തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളാണ് തടസപ്പെടുത്തുന്നതെന്നും പുടിന് ആരോപിച്ചു.
മോസ്കോയില്‍ നടന്ന വിടിബി 'റഷ്യ കോളിംഗ്' ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലെ പ്ലീനറി സെഷനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പുടിന്. റഷ്യയുമായി യൂറോപ്പ് ഒരു യുദ്ധം തുടങ്ങിയാല്‍ ചര്‍ച്ച നടത്താന്‍ പോലും ആരുമില്ലാത്ത ഒരു സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.

പുടിന്റെ വാക്കുകള്‍: 'ഞങ്ങള്‍ യൂറോപ്പുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യൂറോപ്പ് ഞങ്ങളുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുകയും അത് ആരംഭിക്കുകയും ചെയ്താല്‍ ഉടന്‍ പ്രതികരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനെക്കുറിച്ച് യാതൊരു സംശയവുമില്ല'.
കരിങ്കടലില്‍ റഷ്യയുടെ എണ്ണ ടാങ്കറുകള്‍ ഉള്‍ക്കൊള്ളുന്ന കപ്പലുകള്‍ക്ക് (ഷാഡോ ഫ്ളീറ്റ്) നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളോട് ശക്തമായി പ്രതികരിക്കുമെന്നും പുടിന് വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി യുക്രൈന് കപ്പലുകളുടെ കടലിലേക്കുള്ള പ്രവേശനം പൂര്‍ണമായും വിച്ഛേദിക്കും. അതേസമയം, തങ്ങള്‍ക്ക് ഈ ആക്രമണവുമായി ബന്ധമില്ലെന്ന് യുക്രൈന് അറിയിച്ചു
യുക്രൈനിലെ സൈനിക സംവിധാനങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെയുള്ള റഷ്യയുടെ ആക്രമണങ്ങള്‍ കടുപ്പിക്കുമെന്നും യുക്രൈനെ സഹായിക്കുന്ന രാജ്യങ്ങളുടെ പാശ്ചാത്യ ടാങ്കറുകള്‍ക്ക് എതിരേ റഷ്യ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്ക് സ്വീകാര്യമല്ലല്ലെന്ന് യൂറോപ്പിന് അറിയാവുന്ന കാര്യങ്ങളാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് വഴി റഷ്യയാണ് സമാധാനം ആഗ്രഹിക്കാത്തതെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും പുടിന് കുറ്റപ്പെടുത്തി.
'അവര്‍ യുദ്ധത്തിന്റെ പക്ഷത്താണ്' എന്നും പുടിന് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശങ്ങളോട് റഷ്യ അനുകൂലമായി പ്രതികരിക്കുന്നുവെന്ന തോന്നല്‍ സൃഷ്്ടിച്ചെടുക്കവേയാണ് പുതിയ സംഭവ വികാസങ്ങള്‍. റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈയ്നുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് സ്വയം പിന്മാറിയിരുന്നു. കരിങ്കടലില്‍ റഷ്യന്‍ കപ്പലുകള്‍ക്ക് നേരെ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്. കരിങ്കടലിലെ റഷ്യന്‍ തുറമുഖമായ നോവോറോസിസ്കില്‍ യുക്രെയ്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications