'ഞാൻ തിരിച്ചുവരും, കൊല്ലപ്പെട്ടവർക്ക് വേണ്ടി പകരം ചോദിക്കും'; യൂനുസിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനസിനെ അപരാധി എന്ന് വിളിച്ച ഹസീന ഭീകരരെ അഴിച്ചുവിടുകയും രാജ്യത്ത് നിയമരാഹിത്യം വളർത്തുകയും ചെയ്‌ത വ്യക്തിയാണ് അദ്ദേഹമെന്നും വിശേഷിപ്പിച്ചു. രാജ്യത്ത് അരങ്ങേറിയ കലാപത്തിന് ശേഷം ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന കഴിയുന്നത്.
കഴിഞ്ഞ ജൂലൈയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട നാല് പോലീസുകാരുടെ വിധവകളുമായി ഷെയ്ഖ് ഹസീന വീഡിയോ സംഭാഷണം നടത്തിയിരുന്നു. ഈ സംഭാഷണത്തിനിടയിൽ, അവാമി ലീഗ് നേതാവ് അവരുടെ ദാരുണമായ മരണത്തെ അനുസ്‌മരിക്കുകയും തിരിച്ചുവരുമ്പോൾ അതിന് പരിഹാരം ചെയ്യുമെന്ന് കുടുബങ്ങൾക്ക് വാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നു.

'എന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്‌മമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകങ്ങൾ, ഞാൻ തിരിച്ചെത്തിയാൽ ഞങ്ങളുടെ പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും' എന്നായിരുന്നു ഷെയ്ഖ് ഹസീന മുഹമ്മദ് യൂനുസിനോട് പറഞ്ഞത്. എല്ലാ അന്വേഷണ സമിതികളും യൂനുസ് പിരിച്ചുവിട്ടതായും അവർ ആരോപിച്ചു.
ഇടക്കാല സർക്കാർ ആളുകളെ കശാപ്പുചെയ്യാൻ ഭീകരരെ അഴിച്ചുവിടുകയാണെന്നും ഷെയ്ഖ് ഹസീന പറയുന്നു. അവർ ബംഗ്ലാദേശിനെ തകർക്കുകയാണ്. ദൈവാനുഗ്രഹത്താൽ, എന്തെങ്കിലും നന്മ ചെയ്യാൻ എന്നെ ജീവനോടെ നിലനിർത്തി. ഞാൻ തിരിച്ചെത്തി നിങ്ങൾക്കെല്ലാവർക്കും നീതി ഉറപ്പാക്കും; അവർ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം ജൂലൈ-ഓഗസ്റ്റിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ ഹസീന ശ്രമിച്ചപ്പോൾ നാല് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. വിവാദമായ ക്വാട്ട സമ്പ്രദായത്തിനെതിരായ ആരംഭിച്ച പ്രതിഷേധം പിന്നീട് ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള ആഹ്വാനത്തിലാണ് ചെന്നത്തിയത്.
കലാപത്തിനിടെ 450ഓളം പോലീസ് സ്‌റ്റേഷനുകൾ അവർ അഗ്നിക്കിരയാക്കിയെന്നും തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള നീക്കങ്ങൾ സമ്മതിച്ച യൂനുസ് ആസൂത്രണം ചെയ്‌ത വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകങ്ങളെന്നും ഹസീന പ്രസ്‌താവനയിൽ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിയെ ഇന്ത്യയിൽ നിന്ന് എത്രയും പെട്ടെന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിക്കാൻ ഇടക്കാല സർക്കാർ ശ്രമം തുടരവെയാണ് അവരുടെ പ്രതികരണം.
ഷെയ്ഖ് ഹസീനയുടെ ഇടപെടലിന് തൊട്ടുപിന്നാലെ, ബംഗ്ലാദേശിന്റെ ഇടക്കാല ഭരണകൂടം മുൻ പ്രധാനമന്ത്രിയെ ഇന്ത്യയിൽ നിന്ന് കൈമാറുന്നത് തങ്ങളുടെ പ്രധാന മുൻഗണനയായി തുടരുന്നുവെന്ന് എടുത്തുപറഞ്ഞിരുന്നു. യൂനുസ് സർക്കാരിന്റെ പ്രസ് സെക്രട്ടറി ആലമാണ് ഇക്കാര്യം പറഞ്ഞത്. അവാമി ലീഗ്, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇനിയും നിലനിൽക്കണമോ എന്ന് ബംഗ്ലാദേശിലെ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും തീരുമാനിക്കുമെന്നും ആലം കൂട്ടിച്ചേർത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications