ഫുക്കുഷിമ ആണവ നിലയത്തിലെ മലിന ജലം പസഫിക്കിലേക്ക് ഒഴുക്കാൻ ജപ്പാന് യുഎൻ അനുമതി; എതിർത്ത് രാജ്യങ്ങൾ
ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയിൽ ശേഖരിച്ചുവെച്ചിരിക്കുന്ന മലിനജനം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ അനുമതി നൽകിയിരിക്കുകയാണ് യുഎൻ ആണവ സമിതി. മലിനജലം കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കില്ലെന്നും കടലിൽ ആണവ വികിരണ സാധ്യത ദുർബലമാണെന്നുമാണ് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.തീരുമാനത്തിനെതിരെ ചൈന,ദക്ഷിണ കൊറിയ പോലുള്ള പസഫിക് ദ്വീപ് രാജ്യങ്ങൾ ഇതിനോടകം തന്നെ ശക്തമായ എതിർപ്പുമായി രംഗത്തെത്തി കഴിഞ്ഞു.
20111 ൽ ജപ്പാനെ നടുക്കിയ ഫുകുഷിമ ആണവ ദുരന്തത്തോടെയാണ് ആണവ റിയാക്ടറിലെ മലിനജലം സംബന്ധിച്ച പ്രതിസന്ധി ഉടലെടുത്തത്. റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഫുക്കുഷിമ ഡൈചി ആണവ റിയാക്ടറിലെ ശീതീകരണ സംവിധാനം തകരാറിലായി. ഭൂകമ്പത്തിൽ ഭൂഗർഭജലം റിയാക്ടറിലേക്ക് കയറുകയും ആണവ വികിരണ ശേഷിയുള്ള ഐസോടോപ്പുകൾ ജലത്തിൽ കലരുകയും ചെയ്തു. അന്ന് മുതൽ ഈ മലിന ജലം ടാങ്കുകളിൽ ശേഖരിച്ച് വെച്ചിരിക്കുകയാണ് ജപ്പാൻ. ഇതാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ തീരുമാനമായിരിക്കുന്നത്.

ആണവനിലയം പ്രതിദിനം 100 ക്യുബിക് മീറ്റർ മലിനജലം ഉത്പാദിപ്പിക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, 1,000 ടാങ്കുകളിൽ ഏകദേശം 1.3 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ടെന്നാണ് കണക്ക്.ഹൈഡ്രജൻ ഐസോടോപായ ട്രീഷ്യം ഒഴികെ അപകടകരമായ എല്ലാ വസ്തുക്കളും വേർതിരിച്ചിട്ടുണ്ടെന്നാണ് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (ടെപ്‌കോ) അവകാശപ്പെടുന്നത്.ഭൂർഗ തുരങ്കത്തിലൂടെയായിരിക്കും ഈ മലിനജലം കടലിലേക്ക് ഒഴുക്കുക. ജലം പൂർണമായും ഒഴുക്കി കളയുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
മലിന ജലം ഒഴുക്കുന്നതിൽ ജപ്പാനിലെ പ്രാദേശിക മത്സ്യബന്ധന സമൂഹവും വിവിധ രാജ്യങ്ങളും ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. മലിനജലം കടലിലേക്ക് ഒഴുക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയാണ് ജപ്പാനിലെ മത്സ്യബന്ധന മേഖല ഉയർത്തുന്നത്.
രാസശുദ്ധീകരണ പ്രക്രീയകൾക്ക് വിധേയമാക്കിയാണ് ജലം ഒഴുക്കുന്നതെന്ന ജപ്പാന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുകയാണ് തെക്കൻ പെറുവിലെ ടാക്‌ന പ്രവിശ്യയുടെ ഗവർണർ ലിലിയാന കോർനെജോ.'വെള്ളം ശുദ്ധീകരിച്ചെന്ന് ജപ്പാൻ അവകാശപ്പെടുമ്പോഴും റേഡീയോ ആക്ടീവ് ഘടകങ്ങൾ വെള്ളത്തിൽ ഉണ്ടെന്ന് തന്നെയാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. സമുദ്രത്തെ മാത്രമല്ല പെറു തീരത്ത് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ആളുകളെ ഇത് ദോഷകരമായി ബാധിക്കും', അവർ പറഞ്ഞു.
പസഫിക്കിലേക്ക് മലിനജലം തുറന്നുവിടരുതെന്ന് ഫുകുഷിമയിലെ മത്സ്യത്തൊഴിലാളി യൂണിയനുകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനത്തെ എതിർക്കുന്നത് തുടരുമെന്ന് മിയാഗി പ്രിഫെക്ചറൽ ഫിഷറീസ് സഹകരണ സംഘങ്ങളുടെ തലവൻ ഹരുഹിക്കോ തെരസാവ പറഞ്ഞു.
ആണവ-മലിനമായ ജലം ശാസ്ത്രീയവും സുരക്ഷിതവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ജാപ്പാൻ സ്വീകരിക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു. മലിനജലം പസഫിക് സമുദ്രത്തിലെത്തുന്ന സാഹചര്യത്തിൽ ദക്ഷണികൊറയ കടലിലെ ഉപ്പ് വന്‍തോതില്‍ ശേഖരിച്ച് കഴിഞ്ഞു.
അതേസമയം ഇപ്പോൾ മലിനജലം തുറന്നുവിടുന്നത് കാര്യമായി ബാധിക്കില്ലെന്നാണ് പോർട്ട്‌സ്മൗത്ത് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ജിം സ്മിത്ത് ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു ഭൂകമ്പമോ ചുഴലിക്കാറ്റോ ഉണ്ടായാൽ വെള്ളം ശേഖരിച്ചുവെച്ച ടാങ്കിൽ ചോർച്ചയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ റേഡിയോ ന്യൂക്ലൈഡുകളുടെ ദീർഘകാല പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടത് പ്രധാനമാണെന്നാണ് ടോക്കിയോ സർവകലാശാലയിലെ ശാസ്ത്രജ്ജനായ ഷിഗെയോഷി ഒട്ടോസാക്ക പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications