Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്; കമല-ട്രംപ് മത്സരം ഇഞ്ചോടിഞ്ച്, സര്‍വേ ഫലം ഇങ്ങനെ

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് കമലാ ഹാരിസും തമ്മിലുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെനിസില്‍വാനിയ, വിസ്‌കോന്‍സിന്‍ തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങള്‍ പിടിക്കുന്നവര്‍ തിരഞ്ഞെടുപ്പിലെ ജേതാക്കളാവുമെന്ന് ഉറപ്പാണ്.

ന്യൂയോര്‍ക്ക് ടൈംസ്-സിയേന കോളേജ് സര്‍വേകള്‍ ഈ സംസ്ഥാനത്തെ സര്‍വേകളില്‍ 25 മണിക്കൂറിനിടെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രവചിക്കുന്നു. ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍ സംസ്ഥാനങ്ങളില്‍ നേരിയ ലീഡ് കമലാ ഹാരിസിനുണ്ടെന്ന് സര്‍വേ പറയുന്നു.

us-election-2024

അതേസമയം മിഷിഗണിലും പെനിസില്‍വാനിയയിലും ഒപ്പത്തിനൊപ്പമാണ്. അരിസോണയില്‍ ട്രംപിന് നാല് പോയിന്റ് ലീഡ് കമലയ്‌ക്കെതിരെയുണ്ട്. ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന എന്നിവ സണ്‍ ബെല്‍റ്റ് സ്‌റ്റേറ്റുകളായിട്ടാണ് അറിയപ്പെടുന്നത്. സമ്പദ് മേഖല ഇവിടെ ശക്തമാണ്.

ജോ ബൈഡന്‍ നേരത്തെ ഈ സംസ്ഥാനങ്ങളില്‍ ട്രംപിന് പിന്നിലായിരുന്നു. എന്നാല്‍ കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ഈ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നിലെത്തുകയായിരുന്നു. വളരെ വേഗത്തിലാണ് കമല ഇവിടെ ജനപ്രീതി നേടിയത്. പക്ഷേ മത്സരം ഇവിടങ്ങളില്‍ ഇപ്പോഴും ശക്തമാണ്. ലീഡ് ഉണ്ടെങ്കിലും ജയം ഉറപ്പിക്കുമെന്ന് പറയാനായിട്ടില്ല.

ജോര്‍ജിയയില്‍ 48 ശതമാനമാണ് കമലയ്ക്ക് പിന്തുണ. ട്രംപിനെ 47 തമാനം പേര്‍ പിന്തുണയ്ക്കുമെന്ന് ടൈംസ് പോള്‍ പറയുന്നു. നോര്‍ത്ത് കരോലിന, നെവാഡ എന്നിവിടങ്ങളില്‍ ലീഡ് കമലയ്ക്ക് കൂടുതലാണ്. 48 ശതമാനം പേര്‍ നോര്‍ത്ത് കരോലിനയിലും, 49 ശതമാനം പേര്‍ നെവാഡയിലും കമലയെ പിന്തുണയ്ക്കുന്നു.

ട്രംപിന് രണ്ടിടത്തും 46 ശതമാനമാണ് പിന്തുണ. ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ നിര്‍ണായകമാകും. 2020ല്‍ ബൈഡന്‍ നേരിയ മാര്‍ജിനിലാണ് ജോര്‍ജിയയില്‍ വിജയിച്ചത്. നോര്‍ത്ത് കരോലിനയില്‍ ട്രംപ് വിജയിച്ചതും നേരിയ മാര്‍ജിനിലാണ്.

നെവാഡയില്‍ ലാറ്റിനോ വോട്ടര്‍മാരാണ് നിര്‍ണായകമാകുക. ഇവിടെ പാര്‍പ്പിടങ്ങളുടെ വില കുതിച്ചുയരുന്നതും, വിലക്കയറ്റവുമെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. ട്രംപിന് ഇത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ 2004ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് വിജയിച്ച ശേഷം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നെവാഡയില്‍ വിജയിച്ചിട്ടില്ല. ബ്ലൂവാള്‍ സ്റ്റേറ്റുകളായി അറിയപ്പെടുന്ന വിസ്‌കോന്‍സിന്‍, മിഷിഗണ്‍, പെനിസില്‍വാനിയ എന്നിവിടങ്ങളില്‍ ആര്‍ക്കും ലീഡില്ല.

വിസ്‌കോന്‍സിനില്‍ 49 ശതമാനമാണ് ഹാരിസിന്റെ ലീഡ്, ട്രംപിന് 47 ശതമാനവും. മിഷിഗണില്‍ രണ്ടുപേര്‍ക്കും 47 ശതമാനം വോട്ടാണ് ടൈംസ് പോളില്‍ ലഭിച്ചിരിക്കുന്നത്. പെനിസില്‍വാനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. 48 ശതമാനമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. കമലലയ്ക്ക് തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, യൂണിയന്‍ വോട്ടര്‍മാര്‍ എന്നിവരുടെ പിന്തുണ ലഭിക്കാനാണ് സാധ്യത.

അയോവയില്‍ ട്രംപിനെ അമ്പരപ്പിച്ച് മൂന്ന് പോയിന്റ് മുന്നിലാണ് കമല. ബ്ലൂവാള്‍ സ്‌റ്റേറ്റുകളില്‍ കമലയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. അരിസോണയില്‍ കമലാ ഹാരിസിനാണ് മുന്‍തൂക്കം. 18 മുതല്‍ 44 വയസ്സ് വരെയുള്ള വിഭാഗത്തിലാണ് കമലയ്ക്ക് മുന്‍തൂക്കം. എന്നാല്‍ മുതിര്‍ന്ന വോട്ടര്‍മാരില്‍ ട്രംപാണ് മുന്നിട്ട് നില്‍ക്കുന്നത്. സ്വിങ് സ്റ്റേറ്റുകളില്‍ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കമലയ്ക്കാണ്. 16 പോയിന്റിനാണ് മുന്നിലാണ്. പുരുഷ വോട്ടര്‍മാരില്‍ 18 ശതമാനം മുന്നിലാണ് ട്രംപ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+