Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയയില്‍ അധികം കളിവേണ്ട: വിസ അപേക്ഷകർ അഞ്ച് വർഷത്തെ വിവരങ്ങൾ നല്‍കണമെന്ന് യുഎസ്

വിസ അപേക്ഷകരോട് കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് അമേരിക്കന്‍ എമ്പസി. വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും യൂസർനെയിമുകളോ ഹാൻഡിലുകളോ DS-160 വിസ അപേക്ഷാ ഫോറത്തിൽ രേഖപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ യു എസ് എമ്പസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

ഓരോ വ്യക്തിക്കും വിസ അനുവദിക്കുന്നത് ഒരു "ദേശീയ സുരക്ഷാ തീരുമാനം" ആയി കണക്കാക്കുന്നതിനാലാണ് ഈ നടപടിയെന്നും എംബസി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ വിവരങ്ങൾ "വിട്ടുകളയുന്നത്" വിസ നിരസിക്കപ്പെടുന്നതിനും ഭാവിയിൽ വിസ ലഭിക്കുന്നതിനുള്ള അയോഗ്യതയ്ക്കും കാരണമാകുമെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ എംബസി വ്യക്തമാക്കുന്നു.

newyork

'വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ യൂസർനെയിമുകളോ ഹാൻഡിലുകളോ DS-160 വിസ അപേക്ഷാ ഫോറത്തിൽ ഉൾപ്പെടുത്തണം. അപേക്ഷകർ അവരുടെ വിസ അപേക്ഷയിലെ വിവരങ്ങൾ ശരിയായതും കൃത്യവുമാണെന്ന് സാക്ഷ്യപ്പെടുത്തി ഒപ്പിട്ട് സമർപ്പിക്കണം' യുഎസ് എംബസി എക്സില്‍ കുറിച്ചു.

യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2019-ലെ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. വിസ അപേക്ഷകർക്ക് അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വെളിപ്പെടുത്തേണ്ടത് നിർബന്ധമാണ് 2019 ലെ നയം വ്യക്തമാക്കുന്നുണ്ട്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി, പ്രത്യേകിച്ച് ഭീകരവാദം, തീവ്രവാദ പ്രവർത്തനങ്ങൾ, അല്ലെങ്കിൽ മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍ വഴി പരിശോധിക്കും.

ഫേസ്ബുക്ക്, ട്വിറ്റർ (X), ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ, യൂട്യൂബ്, ടിക്‌ടോക്ക് തുടങ്ങി ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അവയുടെയെല്ലാം യൂസർനെയിമുകൾ അപേക്ഷയിൽ വ്യക്തമാക്കണം. സ്വകാര്യത ലംഘിക്കപ്പെടുമെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും അപേക്ഷകരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനും, സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങൾ വഴി സാമൂഹിക, രാഷ്ട്രീയ, അല്ലെങ്കിൽ മറ്റ് സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതിനും മാത്രമായിരിക്കും ഈ വിവരങ്ങൾ ഉപയോഗിക്കുയെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച അക്കൗണ്ടുകൾ മാത്രമാണ് വെളിപ്പെടുത്തേണ്ടതെങ്കിലും നിലവിൽ ഉപയോഗിക്കാത്ത, എന്നാൽ ആ പരിധിക്കുള്ളിൽ ഉപയോഗിച്ച അക്കൗണ്ടുകളുടെ വിവരവും കൈമാറണം. സോഷ്യൽ മീഡിയ വിവരങ്ങൾ ഒഴിവാക്കിയാൽ, അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. തെറ്റായ വിവരങ്ങൾ നൽകുന്നത് യു.എസ്. ഇമിഗ്രേഷൻ നിയമപ്രകാരം ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടാം, ഇത് ഭാവിയിലും വിസ ലഭിക്കുന്നതിനുള്ള അവസരങ്ങളെ ബാധിക്കും.

യു എസ് കോൺസുലർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച്, അപേക്ഷകന്റെ പ്രൊഫൈലുകൾ, പോസ്റ്റുകൾ, മറ്റ് ബന്ധങ്ങൾ തുടങ്ങിയവ വിലയിരുത്തും. അതിന് ശേഷമായിരിക്കും വിസ അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. അതേസമയം തന്നെ ഈ നയം രാഷ്ട്രീയ, മതപരമായ, അല്ലെങ്കിൽ സാമൂഹിക അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരെ വിവേചനപരമായി ബാധിച്ചേക്കാമെന്ന വിമർശനങ്ങള്‍ ഇതിനോടകം തന്നെ ഉയർന്ന് കഴിഞ്ഞു.

ചില പ്ലാറ്റ്‌ഫോമുകൾ യൂസർനെയിമുകൾ മാറ്റാനോ ഡിലീറ്റ് ചെയ്യാനോ അനുവദിക്കുന്നതിനാൽ, പഴയ വിവരങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഒരു വ്യക്തി ഉപയോഗിച്ച എല്ലാ അക്കൗണ്ടുകളും ഓർത്തെടുക്കുക എന്നത് ബുദ്ധിമുട്ടായിരിക്കാം. ഈ നയം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ യു എസ് വിസ അപേക്ഷകർക്കും ബാധകമാണ് എന്നുള്ളതാണ് മറ്റൊരു കാര്യം.

യു എസ് വിസകൾക്ക് ഏറ്റവും കൂടുതൽ അപേക്ഷകരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രത്യേകിച്ച് H-1B (വർക്ക് വിസ), F-1 (വിദ്യാർത്ഥി വിസ), ടൂറിസ്റ്റ് വിസ എന്നിവയ്ക്ക്. 2024-ൽ 1.4 മില്യൺ ഇന്ത്യക്കാരാണ് യു എസ് സന്ദർശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: travel.state.gov സന്ദർശിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+