75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിസ മരവിപ്പിച്ച് യുഎസ്; പട്ടികയിൽ ഇറാനും റഷ്യയും, ലോകകപ്പിനെ ബാധിക്കുമോ?
ന്യൂയോർക്ക്: 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നടപടികൾ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ച് യുഎസ്. ഇറാൻ, റഷ്യ, സൊമാലിയ, അഫ്‌ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ദൂരവ്യാപകമായ ഒരു കുടിയേറ്റ നടപടിയുടെ ഭാഗമാണ് നടപടിയെന്നാണ് റിപ്പോർട്ട്.
യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ജനുവരി 21 മുതൽ വിസ നടപടികൾ നിർത്തിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ക്രീനിംഗ്, വെറ്റിംഗ് രീതികൾ പുനർമൂല്യനിർണയം ചെയ്യാനാണ് ഈ നീക്കം. ആഭ്യന്തര മെമ്മോ പരസ്യപ്പെടുത്താത്തതിനാൽ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ് കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ കർശനമാക്കുന്നതിന്റെ ഭാഗമാണിത്. പൊതുക്ഷേമ ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പല മുൻനിര രാജ്യങ്ങളും പട്ടികയിൽ ഉണ്ടെന്നതാണ് പ്രധാന കാര്യം. അതിൽ സംഘർഷ സാഹചര്യങ്ങൾ തുടരുന്ന ഇറാനും ഉൾപ്പെടുന്നു.
സൊമാലിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, ഇറാഖ്, ഈജിപ്‌ത്, നൈജീരിയ, തായ്‌ലൻഡ്, യെമൻ തുടങ്ങി നിരവധി രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില രാജ്യക്കാർക്ക് വിസ ലഭിക്കാൻ നേരത്തെയും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ബ്രസീൽ ഉൾപ്പെടെയുള്ളവർക്ക് ഈ തീരുമാനം ഞെട്ടലുണ്ടാക്കുമെന്നതാണ് വാസ്‌തവം.
ആരോഗ്യം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം, സാമ്പത്തിക നില, ദീർഘകാല ചികിത്സാ ആവശ്യകത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്, പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് ഈ നിർദ്ദേശപ്രകാരം വിസ നിഷേധിക്കും. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് വിലക്ക് നേരിടുന്നവയിൽ ഏറെയും.
യുഎസ് ഇമിഗ്രേഷൻ നിയമത്തിൽ പബ്ലിക് ചാർജ് വ്യവസ്ഥ പതിറ്റാണ്ടുകളായി നിലവിലുണ്ട്. എന്നാൽ ഓരോ കാലത്ത് വിവിധ ഭരണകൂടങ്ങൾ വരുമ്പോൾ നടപ്പിലാക്കൽ വ്യാപകമായി വ്യത്യാസപ്പെട്ടിട്ടുണ്ട്, പരമ്പരാഗതമായി കോൺസുലാർ ഓഫീസർമാർക്ക് സ്‌റ്റാൻഡേർഡ് പ്രയോഗിക്കുന്നതിൽ വിശാലമായ വിവേചനാധികാരം ഇത് നൽകിയിട്ടുണ്ട്.
ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് കോൺസുലാർ ഓഫീസർമാർക്ക് പബ്ലിക് ചാർജ് കാരണങ്ങളാൽ വിസ നിഷേധിക്കാൻ വളരെക്കാലമായി അനുവദിച്ചിട്ടുണ്ട്. 2019ൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊതു ആനുകൂല്യങ്ങളുടെ വിശാലമായ ശ്രേണി ഉൾപ്പെടുത്തുന്നതിനായി നിർവചനം വിപുലീകരിച്ചു. ആ നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബൈഡൻ ഭരണകൂടം അതിന്റെ ചില ഭാഗങ്ങൾ തടഞ്ഞു.
തീരുമാനം ബാധിക്കുന്ന രാജ്യങ്ങൾ
അഫ്ഗാനിസ്ഥാൻ, അൽബേനിയ, അൾജീരിയ, ആന്റിഗ്വ, ബാർബുഡ, അർമേനിയ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാൻ, ബോസ്‌നിയ, ബ്രസീൽ, ബർമ്മ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, കൊളംബിയ, കോട്ട് ഡി ഐവയർ, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഈജിപ്‌ത്, എറിത്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോർജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്ത്തി, ഇറാൻ, ഇറാഖ്, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കൊസോവോ, കുവൈറ്റ് എന്നിവയാണ് തീരുമാനം ബാധിക്കുന്ന രാജ്യങ്ങളിൽ ചിലത്.
കിർഗിസ്ഥാൻ, ലാവോസ്, ലെബനൻ, ലൈബീരിയ, ലിബിയ, മാസിഡോണിയ, മോൾഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാൾ, നിക്കരാഗ്വ, നൈജീരിയ, പാകിസ്ഥാൻ, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, ടാൻസാനിയ, തായ്‌ലൻഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്ബെക്കിസ്ഥാൻ, യെമൻ എന്നിവയാണ് ശേഷിക്കുന്നവ.
ഫുട്‌ബോൾ ലോകകപ്പിനെ ബാധിക്കുമോ?
ഈ വർഷത്തെ ലോകകപ്പിനായി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആരാധകർ ഉൾപ്പെടെയുള്ള ടൂറിസ്‌റ്റ്, ബിസിനസ് അല്ലെങ്കിൽ മറ്റ് വിസകളെ പുതിയ നീക്കം ബാധിക്കില്ലെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എല്ലാ അപേക്ഷകരുടെയും സോഷ്യൽ മീഡിയ ചരിത്രങ്ങൾ പരിശോധിക്കുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇത് വിസ തള്ളുന്നതിൽ നിർണായകമാകും എന്നാണ് വിലയിരുത്തൽ.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications