75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിസ മരവിപ്പിച്ച് യുഎസ്; പട്ടികയിൽ ഇറാനും റഷ്യയും, ലോകകപ്പിനെ ബാധിക്കുമോ?
ന്യൂയോർക്ക്: 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നടപടികൾ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ച് യുഎസ്. ഇറാൻ, റഷ്യ, സൊമാലിയ, അഫ്‌ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ദൂരവ്യാപകമായ ഒരു കുടിയേറ്റ നടപടിയുടെ ഭാഗമാണ് നടപടിയെന്നാണ് റിപ്പോർട്ട്.
യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ജനുവരി 21 മുതൽ വിസ നടപടികൾ നിർത്തിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ക്രീനിംഗ്, വെറ്റിംഗ് രീതികൾ പുനർമൂല്യനിർണയം ചെയ്യാനാണ് ഈ നീക്കം. ആഭ്യന്തര മെമ്മോ പരസ്യപ്പെടുത്താത്തതിനാൽ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ് കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ കർശനമാക്കുന്നതിന്റെ ഭാഗമാണിത്. പൊതുക്ഷേമ ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പല മുൻനിര രാജ്യങ്ങളും പട്ടികയിൽ ഉണ്ടെന്നതാണ് പ്രധാന കാര്യം. അതിൽ സംഘർഷ സാഹചര്യങ്ങൾ തുടരുന്ന ഇറാനും ഉൾപ്പെടുന്നു.
സൊമാലിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, ഇറാഖ്, ഈജിപ്‌ത്, നൈജീരിയ, തായ്‌ലൻഡ്, യെമൻ തുടങ്ങി നിരവധി രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില രാജ്യക്കാർക്ക് വിസ ലഭിക്കാൻ നേരത്തെയും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ബ്രസീൽ ഉൾപ്പെടെയുള്ളവർക്ക് ഈ തീരുമാനം ഞെട്ടലുണ്ടാക്കുമെന്നതാണ് വാസ്‌തവം.
ആരോഗ്യം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം, സാമ്പത്തിക നില, ദീർഘകാല ചികിത്സാ ആവശ്യകത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്, പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് ഈ നിർദ്ദേശപ്രകാരം വിസ നിഷേധിക്കും. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് വിലക്ക് നേരിടുന്നവയിൽ ഏറെയും.
യുഎസ് ഇമിഗ്രേഷൻ നിയമത്തിൽ പബ്ലിക് ചാർജ് വ്യവസ്ഥ പതിറ്റാണ്ടുകളായി നിലവിലുണ്ട്. എന്നാൽ ഓരോ കാലത്ത് വിവിധ ഭരണകൂടങ്ങൾ വരുമ്പോൾ നടപ്പിലാക്കൽ വ്യാപകമായി വ്യത്യാസപ്പെട്ടിട്ടുണ്ട്, പരമ്പരാഗതമായി കോൺസുലാർ ഓഫീസർമാർക്ക് സ്‌റ്റാൻഡേർഡ് പ്രയോഗിക്കുന്നതിൽ വിശാലമായ വിവേചനാധികാരം ഇത് നൽകിയിട്ടുണ്ട്.
ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് കോൺസുലാർ ഓഫീസർമാർക്ക് പബ്ലിക് ചാർജ് കാരണങ്ങളാൽ വിസ നിഷേധിക്കാൻ വളരെക്കാലമായി അനുവദിച്ചിട്ടുണ്ട്. 2019ൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊതു ആനുകൂല്യങ്ങളുടെ വിശാലമായ ശ്രേണി ഉൾപ്പെടുത്തുന്നതിനായി നിർവചനം വിപുലീകരിച്ചു. ആ നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബൈഡൻ ഭരണകൂടം അതിന്റെ ചില ഭാഗങ്ങൾ തടഞ്ഞു.
തീരുമാനം ബാധിക്കുന്ന രാജ്യങ്ങൾ
അഫ്ഗാനിസ്ഥാൻ, അൽബേനിയ, അൾജീരിയ, ആന്റിഗ്വ, ബാർബുഡ, അർമേനിയ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാൻ, ബോസ്‌നിയ, ബ്രസീൽ, ബർമ്മ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, കൊളംബിയ, കോട്ട് ഡി ഐവയർ, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഈജിപ്‌ത്, എറിത്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോർജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്ത്തി, ഇറാൻ, ഇറാഖ്, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കൊസോവോ, കുവൈറ്റ് എന്നിവയാണ് തീരുമാനം ബാധിക്കുന്ന രാജ്യങ്ങളിൽ ചിലത്.
കിർഗിസ്ഥാൻ, ലാവോസ്, ലെബനൻ, ലൈബീരിയ, ലിബിയ, മാസിഡോണിയ, മോൾഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാൾ, നിക്കരാഗ്വ, നൈജീരിയ, പാകിസ്ഥാൻ, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, ടാൻസാനിയ, തായ്‌ലൻഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്ബെക്കിസ്ഥാൻ, യെമൻ എന്നിവയാണ് ശേഷിക്കുന്നവ.
ഫുട്‌ബോൾ ലോകകപ്പിനെ ബാധിക്കുമോ?
ഈ വർഷത്തെ ലോകകപ്പിനായി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആരാധകർ ഉൾപ്പെടെയുള്ള ടൂറിസ്‌റ്റ്, ബിസിനസ് അല്ലെങ്കിൽ മറ്റ് വിസകളെ പുതിയ നീക്കം ബാധിക്കില്ലെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എല്ലാ അപേക്ഷകരുടെയും സോഷ്യൽ മീഡിയ ചരിത്രങ്ങൾ പരിശോധിക്കുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇത് വിസ തള്ളുന്നതിൽ നിർണായകമാകും എന്നാണ് വിലയിരുത്തൽ.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications