'കൊലയാളി'യെ തൊടുത്ത് വിട്ട് ചൈന; വിരട്ടാനെത്തിയ അമേരിക്ക ഞെട്ടി, ചീറിയടുത്തത് രണ്ട് മിസൈലുകള്‍
ബീജിങ്: അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് സൈന്യം. ദക്ഷിണ ചൈനാ കടലിലേക്ക് രണ്ടു മിസൈലുകള്‍ തൊടുത്ത് വിട്ടാണ് ചൈനയുടെ താക്കീത്. അമേരിക്കയുടെ ഇടപെടലും ചൈനയുടെ നിലപാടുകളും അതിര്‍ത്തി സംഘര്‍ഷ ഭരിതമാക്കുകയാണിപ്പോള്‍.
Recommended Video
ചൈനീസ് സൈന്യം മിസൈലുകള്‍ തൊടുത്തുവിട്ട വാര്‍ത്ത സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും ചൈനയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെയാണ് മിസൈല്‍ എത്തിയത്. മേഖലയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്...

രണ്ടു ബാലസ്റ്റിക് മിസൈലുകള്‍
രണ്ടു ബാലസ്റ്റിക് മിസൈലുകളാണ് ചൈനീസ് സൈന്യം തൊടുത്തുവിട്ടത്. ഡിഎഫ്-26ബി ഖിന്‍ഗായ് പ്രവിശ്യയില്‍ നിന്നും ഡിഎഫ്-21ഡി ഷെജിയാങ് പ്രവിശ്യയില്‍ നിന്നും ദക്ഷിണ ചൈനാ കടലിലേക്ക് എത്തി. അമേരിക്കന്‍ നിരീക്ഷണ വിമാനം അതിര്‍ത്തിയിലെ നിരോധിത മേഖലയില്‍ കടന്നതാണ് കാരണം.

പ്രശ്നം ഇതാണ്
ചൈന വിമാന നിരോധിത മേഖലയായി അതിര്‍ത്തിയിലെ ചില പ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയാണ് അമേരിക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ കടന്നത്. ചൈനയുടെ പ്രഖ്യാപനം അമേരിക്ക അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചൈനയുടെ എതിര്‍പ്പ് അമേരിക്ക കാര്യമാക്കുന്നുമില്ല.

അമേരിക്കന്‍ വിമാനം എത്തിയത് ഇതിനാണ്
ചൈനീസ് സൈന്യം ബൊഹായ് കടലില്‍ അഭ്യാസ പ്രകടനം നടത്തുന്നുണ്ട്. ഇതിനിടെയാണ് നിരീക്ഷണ വിമാനത്തെ അമേരിക്ക അയച്ചത്. ചൈനയുടെ പതിവായുള്ള അഭ്യാസ പ്രകടനങ്ങള്‍ പോലും തടസപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെന്ന് ബ്രിട്ടനിലെ ചൈനീസ് അംബാസഡര്‍ ലിയു സിയാവോമിങ് കുറ്റപ്പെടുത്തി.

കൊലയാളി മിസൈല്‍
അമേരിക്ക പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൈന തൊടുത്തു വിട്ട മിസൈലുകള്‍ അത്ര നിസാരമല്ല. കടലില്‍ നങ്കൂരമിട്ട വിമാന വാഹിനി കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഡിഎഫ്-26ബി മിസൈല്‍. വിമാന വാഹിനി കപ്പല്‍ കൊലയാളി എന്നാണ്് ഈ മിസൈലിന്റെ വിശേഷണം.

ആണവായുധം വരെ
ഡിഎഫ്-26 ബി മിസൈല്‍ ഈ വര്‍ഷം ആദ്യത്തിലാണ് ചൈന പുറത്തിറക്കിയത്. ആണവായുധം വരെ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലിന്. കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കും. അത് ഉപയോഗിക്കുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല.

4500 കിലോമീറ്റര്‍ വരെ
4500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള ഡിഎഫ്-26ന്. ഗുവാമിലെ അമേരിക്കന്‍ കേന്ദ്രവും ബ്രിട്ടീഷ് ദ്വീപായ ദെയ്ഗോ ഗാര്‍ഷ്യയും ആസ്ട്രേലിയന്‍ നഗരമായ ഡാര്‍വിനും തകര്‍ക്കാര്‍ കഴിയുന്നതാണ് ഈ മിസൈല്‍.

പോരടിച്ച് ഇരുവരും
അമേരിക്കയാണ് മേഖലയില്‍ കുഴപ്പങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ചൈനയ്ക്ക് ലോക ശക്തിയാണെന്ന് തെളിയിക്കാനുള്ള വെപ്രാളമാണെന്നും അമേരിക്കന്‍ പ്രതിരോധ മേധാവി മാര്‍ക്ക് എസ്പര് പറഞ്ഞു.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications