ട്രംപിന്റെ കൊറോണ രോഗം മാറട്ടെ, എന്നിട്ടാകാം സംവാദമെന്ന് ജോ ബൈഡന്, അല്ലെങ്കില്‍ ഡോക്ടര്‍ പറയണം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പ്രമുഖ പാര്‍ട്ടികള്‍ കൊഴുപ്പിക്കവെയാണ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. രോഗം ഭേദമാകാതെ അദ്ദേഹം പുറത്തിറങ്ങി യാത്ര ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ ട്രംപിന്റെ കൊറോണ രോഗം ഭേദമായില്ലെങ്കില്‍ അടുത്ത സംവാദം മാറ്റിവയ്ക്കേണ്ടി വരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് പറഞ്ഞു. അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്തായിരിക്കും താന്‍ പ്രവര്‍ത്തിക്കുക എന്നും ബൈഡന് വ്യക്തമാക്കി.

പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്ന് സംവാദങ്ങളാണ് നടക്കുക. ആദ്യത്തേത് സെപ്തംബര്‍ 29ന് നടന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും സംവാദത്തിന്റെ ഭാഗമായി. അടുത്ത സംവാദം മിയാമിയില്‍ ഒക്ടോബര്‍ 15നാണ് നടക്കേണ്ടത്. മൂന്നാമത്തേത് ഒക്ടോബര്‍ 22ന് ടെന്നിസിലെ നാഷ്വില്ലിയില്‍ നടക്കും. കൊറോണയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യക്തിയാണ് താന്‍ എന്ന് ബൈഡന് പറഞ്ഞു. ഒട്ടേറെ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ക്ലെവ്ലാന്റ് ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാകും അടുത്ത സംവാദത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും ബൈഡന് പറഞ്ഞു.
ട്രംപിന് അസുഖം ഭേദമായോ എന്നറിയില്ല. ട്രംപുമായുള്ള സംവാദത്തിന് തയ്യാറാണ്. പക്ഷേ, എല്ലാ പ്ലോട്ടോകോളും പാലിച്ചായിരിക്കും എന്ന് മാത്രമെന്നും ബൈഡന് പറഞ്ഞു. ബൈഡനുമായുള്ള രണ്ടാംസംവാദത്തിന് തയ്യാറാണ് എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സംവാദത്തില്‍ താന്‍ മുന്നിലെത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രചാരണത്തില്‍ ബൈഡനായിരുന്നു മുന്നില്‍. കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നാണ് പൊതുവിലയിരുത്തല്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമാണ് അമേരിക്ക. എന്നാല്‍ ശക്തമായ പ്രചാരണത്തിലൂടെ റിപബ്ലിക്കന്‍ പാര്‍ട്ടി ഇത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് രോഗത്തിന് നേരിയ ശമനമുണ്ടായ വേളയില്‍ ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതും വാര്‍ത്തയായി. ഇതിനിടെയാണ് രണ്ടാം സംവാദത്തെ കുറിച്ചുള്ള ബൈഡന്റെ പ്രതികരണം. രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ മിയാമിയിലെ സംവാദം മാറ്റിവയ്ക്കുമോ എന്ന് വ്യക്തമല്ല.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications