യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കുടിയേറ്റം മുതൽ ഗർഭച്ഛിദ്രം വരെ, തിരഞ്ഞെടുപ്പിലെ ചൂടൻ ചർച്ചകൾ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് ദിവസമാണ് ശേഷിക്കുന്നത്. 5 നാണ് വോട്ടെടുപ്പ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നതാണെന്നാണ് പുറത്തുവന്ന സർവ്വേകളെല്ലാം തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പോരാട്ടം വൻ ആവേശത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
വോട്ടുറപ്പിക്കാനുള്ള അവസാന നീക്കങ്ങളുമായി സ്ഥാനാർത്ഥികൾ ഓടി നടക്കുമ്പോൾ സമ്പദ് വ്യവസ്ഥ, കാലാവസ്ഥ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചകളായി മാറുകയാണ്. എന്തൊക്കെയാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്ന് വിശദമായി നോക്കാം

സമ്പദ് വ്യവസ്ഥ
തന്റെ ഭരണകാലത്ത് ബിസിനസുകൾക്കും സമ്പന്നർക്കും ട്രംപ് നികുതിയിളവ് ഏർപ്പെടുത്തിയിരുന്നു. താൻ അധികാരത്തിലേറിയാൽ എല്ലാ ഇറക്കുമതിക്കും 10 ശതമാനത്തിലധികം നികുതി ചുമത്തുമെന്നും പൗരൻമാരുടെ മേലുള്ള നികുതി ഭാരം കുറക്കാൻ ഇത് സഹായിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. യുഎസിനെ ക്രിപ്റ്റോ കാപ്പിറ്റൽ ആക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. അതേസമയം കമല ഹാരിസ് ആകട്ടെ മധ്യവർഗത്തിന് അനുകൂലമാകുന്ന നികുതി സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യമായി വീടുവെക്കുന്നവർക്ക് സാമ്പത്തിക പിന്തുണ, ചെറുകിട ബിസിനസുകൾക്കുള്ള സഹായം എന്നിവയെല്ലാം കമല ഹാരിസ് മുന്നോട്ട് വെക്കുന്നുണ്ട്.
കുടിയേറ്റം
തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമാണ് കുടിയേറ്റം. രാജ്യത്ത് കുടിയേറ്റം വർധിച്ചതിൽ കടുത്ത ആശങ്ക വോട്ടർമാർ പങ്കുവെയ്ക്കുന്നുണ്ട്. വീണ്ടും അധികാരം ലഭിച്ചാൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് ട്രംപ് പറയുന്നത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കമലയും ഉറപ്പ് നൽകുന്നു. അതിർത്തി സുരക്ഷ നടപ്പാക്കുന്നതിലും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമല വ്യക്തമാക്കുന്നു.
ഗർഭച്ഛിദ്രം
രാജ്യവ്യാപകമായ ഗർഭച്ഛിദ്ര അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി നിയമം നടപ്പാക്കുമെന്നാണ് കമല ഹാരിസ് പറയുന്നത്. വിഷയത്തിൽ സമ്മിശ്ര നിലപാടാണ് ഡൊണാൾഡ് ട്രംപ് പങ്കുവെയ്ക്കുന്നത്. രാജ്യവ്യാപകമായി ഗർഭച്ഛിദ്ര നിരോധനം നടപ്പാക്കരുതെന്നും ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഓരോ സംസ്ഥാനങ്ങൾക്ക് നൽകണമെന്നുമാണ് ട്രംപ് പറയുന്നത്.
വിദേശനയം
മധ്യേഷ്യയിലേയും യുക്രൈനിലേയും സംഘർഷങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്നാണ് ട്രംപ് വാഗ്ദാനം. എന്നാൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.2022 ലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രൈനിന് സാമ്പത്തിക സഹായം നൽകിയ യുഎസിന്റെ നടപടിയെ ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. അതേസമയം ഭരണം ലഭിച്ചാൽ യുക്രൈനിനുള്ള പിന്തുണ തുടരുമെന്നാണ് കമല വ്യക്തമാക്കിയത്.
ഗസയ്ക്കും പാലസ്തീനുമെതിരായ ആക്രമണത്തിൽ ട്രംപും കമലയും ഇസ്രായേലിന് ഒരുപോലെ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. അടുത്തിടെ ട്രംപ് ലെബനനിലെയും ഗാസയിലെയും സംഘർഷങ്ങൾക്ക് നെതന്യാഹുവിനെ വിളിച്ച് പിന്തുണ അറിയച്ചിരുന്നു. അതേസമയം ഗസയോടും ലബനോയും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു കമലയുടെ പ്രതികരണം.
കാലാവസ്ഥ
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഇരുനേതാക്കളും വ്യക്തമായ നിലപാട് ഇതുവരേയും അവതരിപ്പിച്ചിട്ടില്ല. കാവസ്ഥാ വ്യതിയാന ചർച്ചകൾ തട്ടിപ്പാണെന്നാണ് പലപ്പോഴും ട്രംപ് വിമർശിച്ചിട്ടുള്ളത്. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിനും ഇലക്ട്രിക് വാഹനങ്ങൾക്കും സബ്‌സിഡി അവസാനിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആവർത്തിക്കുകയാണ് കമല.
ഗ്രീൻ എനർജിയിൽ നിക്ഷേപം വർധിപ്പിക്കുന്ന ഇൻഫ്ലേഷൻ റിഡക്ഷൻ ആക്ട് തുടരുമെന്നും കമല പറയുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നും കമല വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications