Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് ഇനിയും 9 ദിനങ്ങള്‍; പക്ഷെ 59 ദശലക്ഷം അമേരിക്കക്കാരും വോട്ട് ചെയ്തു കഴിഞ്ഞു

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഏര്‍ളി വോട്ടുകളുടെ (നേരത്തേയുള്ള വോട്ട്) എണ്ണം 2016 ലെ തിരഞ്ഞെടുപ്പിലെ ആകെ ഏര്‍ളി വോട്ടുകളുടെ എണ്ണത്തെ മറികടന്നു. തിരഞ്ഞെടുപ്പിന് 9 ദിവസങ്ങള്‍ ഇനിയും ബാക്കി നില്‍ക്കിയാണ് കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് മറികടന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് തിങ്ങിനിറഞ്ഞ പോളിംഗ് ബൂത്തുകളെക്കുറിച്ചുള്ള ജാഗ്രതയാണ് ഏര്‍ളി വോട്ടിങിലെ കുതിപ്പിന് പിന്നില പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്.

ട്രംപ് വോട്ട് ചെയ്തു

ട്രംപ് വോട്ട് ചെയ്തു

അമേരിക്കക്കാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനും പൊതുവില്‍ ഏര്‍ളി വോട്ടിങ് പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഏര്‍ളി വോട്ടിങ് സംവിധാനം വഴി ട്രംപ് ശനിയാഴ്ച തന്‍റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ പോളിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ലൈബ്രററിയിലാണ് ട്രംപ് വോട്ട് ചെയ്തത്. വോട്ട് ചെയ്തു. "ഞാൻ ട്രംപ് എന്ന വ്യക്തിക്ക് വോട്ട് ചെയ്തു,'' എന്ന ട്രംപിന്‍റെ പ്രസ്താവന ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

59 ദശലക്ഷം

59 ദശലക്ഷം

ഫ്ലോറിഡ യൂണിവേഴ്സിറ്റി നടത്തുന്ന സ്വതന്ത്ര യുഎസ് ഇലക്ഷൻ പ്രോജക്ടിന്റെ കണക്കനുസരിച്ച് ഞായറാഴ്ച വരെ 59 ദശലക്ഷത്തിലധികം ആളുകളാണ് വോട്ട് ചെയ്തത്. യുഎസ് ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷൻ വെബ്‌സൈറ്റ് പ്രകാരം 2016 ൽ നേരത്തെ അല്ലെങ്കിൽ മെയിൽ വഴി ആകെ വോട്ടുചെയ്തത് 57 ദശലക്ഷം ആളുകളായിരുന്നു.

ജോ ബൈഡന് അനുകൂലം

ജോ ബൈഡന് അനുകൂലം

ദിവസങ്ങള്‍ ഇനിയും ശേഷിക്കുന്നതിനാല്‍ നിലവിലെ സഖ്യ ഇനിയും ഉയരും. നേരത്തേയുള്ള വോട്ടിങ്ങിലെ സൂചനകള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമാണ്. എന്നാല്‍, മെയിൽ-ഇൻ ബാലറ്റുകൾ തട്ടിപ്പിലേക്ക് നയിക്കുന്നുവെന്നും നിരവധി റിപ്പബ്ലിക്കൻമാർ തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യുമെന്നുമാണ് ട്രംപ് മാസങ്ങളായി അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

ഈ വർഷം മൊത്തം പോളിംഗ് 150 ദശലക്ഷത്തിലധികമാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രൊജക്ടര്‍ പ്രവചിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം 137 ദശലക്ഷം ആളുകളായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. നിലവിലെ സ്ഥിതിയില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപിനേക്കാള്‍ കൂടുതല്‍ സാധ്യത ജോ ബിഡനാണെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അവസാനം തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീകഷയിലാണ് റിപ്പബ്ലിക്കുകള്‍.

നേരത്തേയുള്ള വോട്ടിങ്

നേരത്തേയുള്ള വോട്ടിങ്

തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ അസൗകര്യമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും വേണ്ടിയാണ് നേരത്തേയുള്ള വോട്ടിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് മുതല്‍ മൂന്ന് ദിവസം മുമ്പ് വരെയാണ് നേരത്തേയുള്ള വോട്ടിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ഇത് കൂടുതല്‍ ഉപകാരപ്രദമാകുന്നു.

തന്ത്രങ്ങള്‍

തന്ത്രങ്ങള്‍

വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി മുന്‍കൂര്‍ വോട്ടിങിനായി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പോളിങ് സ്റ്റേഷനിലെത്തി പോള്‍ ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയെ കടന്നക്രമിക്കുന്ന പ്രവണതയാണ് ട്രംപ് കാട്ടുന്നത്. എന്നാല്‍ ഇന്ത്യന്‍ വംശജരുടെ അടക്കം പിന്തുണ തേടി മുന്നേറാനാണ് ജോ ബൈഡന്‍റെ ശ്രമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+