റഷ്യക്കെതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാൻ യുഎസ്; പിന്തുണയുമായി പാശ്ചാത്യ രാജ്യങ്ങൾ
കിയെവ്; റഷ്യക്കെതിരായ ഉപരോധത്തിന്റെ പുതിയ ഘട്ടം അണിയറയിൽ ഒരുങ്ങുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധക്കുറ്റ വിചാരണയ്ക്ക് റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബുച്ച പട്ടണത്തിന് സമീപത്ത് നിന്ന് കൂട്ട ശവക്കുഴികളും തെരുവിൽ നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തതിന് പിന്നാലെയാണ് ബൈഡന്റെ ആഹ്വാനം. ജർമ്മനി, ഫ്രാൻസി എന്നീ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം വേണമെന്ന് ആവശ്യപ്പെട്ട് രം ഗത്ത് വന്നിട്ടുണ്ട്. ആ ഗോള രാജ്യങ്ങളെ ഞെട്ടിച്ചുക്കൊണ്ടിയിരുന്നു ബുച്ച പട്ടണിത്തിലെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം അമേരിക്കൻ കമ്പനി പുറത്ത് വിട്ടത്.
ബുച്ചയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിന് ശേഷം സാധ്യമായ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തെ അയയ്ക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. അതേ സമയം ബുച്ചയിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ യുക്രൈനിയൻ റാഡിക്കലുകൾ വ്യാജമായി നിർമ്മിച്ചതാണെന്നും സാധാരണ പൗരൻമാരെ വധിച്ചിട്ടില്ലെന്നും റഷ്യ അവകാശപ്പെട്ടു. എന്നാൽ മൈക്കോളൈവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ പത്ത് സാധാരണക്കാർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുക്രൈൻ അറിയിച്ചു. കിയെവിന് പടിഞ്ഞാറുള്ള ഒരു പട്ടത്തിൽ അവിടത്തെ മേയറും ഭർത്താവും മകനും ഉൾപ്പെടെ അഞ്ച് സിവിലിയന്മാരുടെ മൃതദേഹങ്ങൾ കൈകൾ ബന്ധിച്ച നിലയിൽ യുക്രൈൻ കണ്ടെത്തിയിട്ടുണ്ട്.

യുറോപ്യൻ യൂണിയനും റഷ്യക്കെതിരെ പുതിയ നടപടികൾ സ്വീകരിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും സമാനമായ നീക്കത്തെത്തുടർന്ന് റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി നിരോധനവും ഉപരോധത്തിൽ ഉൾപ്പെട്ടേക്കാം. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഈ ആഴ്ച കൂടുതൽ യുഎസ് ഉപരോധങ്ങൾ വരുമെന്ന് സൂചന നൽകി. അതേ സമയം ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച യുക്രൈനിയൻ വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബയുമായി ഫോണിൽ സംസാരിച്ചു. യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ സാധിക്കുന്നതൊക്കെ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
യുദ്ധത്തിൽ പ്രതിഷേധിച്ച് നിരവധി പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിന് ആനുപാതികമായി റഷ്യ പ്രതികരിക്കുമെന്ന് റഷ്യൻ മുൻ പ്രസിഡന്റും സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി മേധാവിയുമായ ദിമിത്രി മെദ്‌വദേവ് തിങ്കളാഴ്ച പറഞ്ഞു. യുക്രൈനിലെയും ജർമ്മനിയിലെയും മോസ്കോയുടെ നടപടികളുടെ പേരിൽ 35 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ഫ്രാൻസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുകൂടിയുള്ളതായിരുന്നു റഷ്യയുടെ മറുപടി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications