ഇത് 'ബ്ലാക്ക് ജോബ്' ആയിരിക്കുമെന്ന് ട്രംപിനോട് ആരാണ് പറഞ്ഞുകൊടുക്കുക; ആഞ്ഞടിച്ച് മിഷേൽ ഒബാമ
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ. ട്രംപ് ലക്ഷ്യം വെയ്ക്കുന്ന ജോലി 'ബ്ലാക്ക് ജോബ്' ആയേക്കുമെന്ന് അദ്ദേഹത്തോട് ആരാണ് ഒന്ന് പറഞ്ഞ് മനസിലാക്കുകയെന്ന് മിഷേൽ ചോദിച്ചു. കുടിയേറ്റക്കാർ 'ബ്ലാക്ക് ജോബ്' ചെയ്യുന്നവരാണെന്ന് നേരത്തേ ട്രംപ് വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മിഷേലിന്റെ വിമർശനം. ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
പ്രസംഗത്തിൽ ട്രംപിന്റെ വംശീയ ,വിവാദ പരാമർശങ്ങൾക്കെതിരെ മിഷേൽ ആഞ്ഞടിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥിയാണ് കമല ഹാരിസ് എന്നും അവർ പറഞ്ഞു. അധികാരത്തിൽ ഇരുന്നപ്പോൾ വർഷങ്ങളോളം ജനങ്ങളെ ഭയപ്പെടുത്താൻ ട്രംപ് തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തു. ലോകത്തെക്കുറിച്ചുള്ള പരിമിതവും ഇടുങ്ങിയതുമായ വീക്ഷണം കാരണം കറുത്തവരായ, കഠിനാധ്വാനികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമായ രണ്ട് പേരുടെ വിജയം ട്രംപിന് ഭീഷണിയായി അനുഭവപ്പെട്ടെന്നും മിഷേൽ വിമർശിച്ചു. ബരാക് ഒബാമ പ്രസിിഡന്റ് ആയതിനെ നേരത്തേ ട്രംപ് പരിഹസിച്ചിരുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത എന്നായിരുന്നു വിമർശനം.

അതേസമയം ഡൊമോക്രാറ്റുകൾ യഥാർത്ഥ അമേരിക്കക്കാർ അല്ലെന്ന ട്രംപിന്റെ വിമർശനത്തിനും മിഷേൽ മറുപടി നൽകി. യഥാർത്ഥ അമേരിക്കക്കാർ എന്ന് നിർവചനം ആർക്കും സ്വന്തമല്ലെന്ന് അവർ പറഞ്ഞു. എല്ലാവരും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. 'നോക്കൂ നിങ്ങൾ ഡെമോക്രാറ്റുകളായാലും റിപ്പബ്ലിക്കനായാലും സ്വതന്ത്രനായാലും ഇതിലൊന്നും ഉൾപ്പെടുന്നില്ലെങ്കിലും പ്രശ്നമല്ല, ഹൃദയത്തിലെ ശരിക്കൊപ്പം നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, മാന്യതയ്ക്കും മാനവികതയ്ക്കും അന്തസ്സിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച് നിൽക്കേണ്ട സമയമാണിത്', അവർ പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനേയും മിഷേൽ പ്രശംസിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും യോഗ്യതയുള്ള മത്സരാർത്ഥിയാണ് കമലയെന്നായിരുന്നു മിഷേലിന്റെ വാക്കുകൾ.
കമല ഹാരിസിന് പിന്തുണയുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൺവെൻഷനിൽ സംസാരിച്ചു. കമലയോട് പരാജയപ്പെടുമോയെന്ന ഭയമാണ് ട്രംപിനെന്ന് അദ്ദേഹം പറഞ്ഞു. 'കുഴപ്പങ്ങൾ മാത്രം നിറഞ്ഞ മറ്റൊരു നാല് വർഷം കൂടി യുഎസിന് ആവശ്യമില്ല. ഈ രാജ്യത്തെ 'നമ്മൾ' എന്നും 'അവർ' എന്നും വേർതിരിച്ചിരിച്ച് കാണണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതായത് പിന്തുണയ്ക്കുന്ന 'യഥാർത്ഥ' അമേരിക്കക്കാരും 'പുറത്തുള്ളവരും'എന്ന നിലയിൽ. രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കമുള്ള തന്ത്രമാണിത്. ഈ സിനിമ നമ്മൾ നേരത്തേ കണ്ടതാണ്. അതുകൊണ്ട് അരാജകത്വം നിറഞ്ഞൊരു നാല് കൊല്ലം കൂടി ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിനിമ തന്നെ മോശമായിരുന്നു, അപ്പോൾ അതിന്റെ തുടർച്ചയും മോശമായിരിക്കുമല്ലോ', ഒബാമ പറഞ്ഞു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications