ബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയി
വാഷിങ്ടണ്‍: അമേരിക്കയെയും യൂറോപ്പിനേയും മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരന് അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ലോകം ആശ്ചര്യത്തോടെയാണ് കേട്ടത്. കഴിഞ്ഞദിവസം സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. മുമ്പും സമാനമായ രീതിയില്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഭീരുവിനെ പോലെയാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. അതേസമയം, ബഗ്ദാദിയുടെ മൃതദേഹം എന്തു ചെയ്തു എന്നറിയാന്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു. അമേരിക്കന്‍ നാവിക സേന കപ്പലില്‍ കൊണ്ടുപോയി കടലില്‍ സംസ്കരിച്ചുവെന്നായിരുന്നു മറുപടി. വിശദാംശങ്ങള്‍....

കടലില്‍ സംസ്കരിച്ചു
ഐസിസ് നേതാവ് ബഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്കരിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. സിറിയയില്‍ കൊല്ലപ്പെട്ട ബഗ്ദാദിയുടെ മതദേഹം അമേരിക്കന്‍ നാവിക സേനയ്ക്ക് കൈമാറുകയാണ് ചെയ്തതത്രെ. അവര്‍ കടലില്‍ കൊണ്ടുപോയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
Recommended Video

ചോദ്യങ്ങള്‍ ബാക്കി
അമേരിക്കയുടെ ഏത് നാവിക സേനാ കപ്പലിലാണ് മൃതദേഹം കൊണ്ടുപോയത്. കടലില്‍ ഏത് ഭാഗത്താണ് മൃതദേഹം സംസ്കരിച്ചത്. കടലില്‍ സംസ്കരിച്ചത് എങ്ങനെ... തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടിയില്ല. അല്‍ ഖായിദ നേതാവ് ഉസാമ ബിന്‍ലാദിന്റെ മൃതദേഹം സംസ്കരിച്ച രീതിയാണ് ഇവിടെയും പിന്തുടര്ന്നതെന്ന് ഉദ്യോഗസ്ഥര്‍ എബിസി ന്യൂസിനോട് പറഞ്ഞു.

കടലില്‍ സംസ്കരിക്കാന്‍ കാരണം
ഇസ്ലാമില്‍ മൃതദേഹം മറവ് ചെയ്യുന്നതിന് കൃത്യമായ ആചാര രീതിയുണ്ട്. സാധാരണ നിലയില്‍ ഖബര്‍ കിളച്ച് ഭൂമിയിലാണ് മറവ് ചെയ്യുക. എന്നാല്‍ മറവ് ചെയ്യുകയും സ്ഥലം അറിയുകയും ചെയ്താല്‍ ഭാവിയില്‍ പുതിയ വിവാദമുണ്ടാകുമോ എന്ന് അമേരിക്ക ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കടലില്‍ ഒഴുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

തീര്‍ഥാടന കേന്ദ്രമാക്കുമോ!!
ബഗ്ദാദിയുടെ അനുയായികള്‍ മറവ് ചെയ്യപ്പെട്ട സ്ഥലം തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി അമേരിക്കന്‍ സൈന്യം മുന്‍കൂട്ടി കണ്ടു. തുടര്‍ന്നാണ് മറവ് ചെയ്യേണ്ടെന്നും കടലില്‍ ഒഴുക്കാമെന്നും തീരുമാനിച്ചതെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിന്‍ലാദനെ സംസ്കരിച്ചത് ഇങ്ങനെ
2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ വച്ചാണ് ഉസാമ ബിന്ലാദിന് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യം പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് മൃതദേഹം അമേരിക്കന്‍ നാവിക സേനാ കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ എത്തിച്ചു. ശേഷം ഇസ്ലാമിക നിയമ പ്രകാരം സംസ്കരിച്ചുവെന്നാണ് വിവരം.

അനിയോജ്യമായ രീതിയില്‍
അതേസമയം, ബഗ്ദാദിയുടെ മൃതദേഹം എങ്ങനെയാണ് കടലില്‍ സംസ്കരിച്ചതെന്ന് പറയാന്‍ അമേരിക്കന്‍ സൈനിക മേധാവി മാര്‍ക്ക് മില്ലി തയ്യാറായില്ല. ഡിഎന്‍എ സാംപിള്‍ ശേഖരിച്ച ശേഷം അനിയോജ്യമായ രീതിയില്‍ കടലില്‍ സംസ്കരിച്ചുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അവസാന നിമിഷം ഇങ്ങനെ
കഴിഞ്ഞ ശനിയാഴ്ച രാത്രി സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണം ബഗ്ദാദിയെ ലക്ഷ്യമിട്ടായിരുന്നു. അദ്ദേഹം മൂന്ന് മക്കളെയും എടുത്ത് തുരങ്കത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കൈയ്യിലുണ്ടായിരുന്ന ബോംബ് സ്വയം പൊട്ടിച്ച് മരിക്കുകയായിരുന്നുവെന്നാണ് അമേരിക്ക പുറത്തുവിട്ട വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications