സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം; സെലൻസ്‌കിയെ പരിഗണിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ
മോസ്‌കോ: യുക്രൈൻ പ്രസിഡന്റെ് വ്‌ളാഡിമിർ സെലൻസ്‌കിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ അറിയിച്ചതായി റിപ്പോർട്ടുകൾ. അതിനായി നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31 വരെയായി നീട്ടണമെന്നും നോർവേജിയൻ നോബേൽ കമ്മറ്റിയോട് നേതാക്കൾ ആവശ്യപ്പെട്ടു. യുക്രൈൻ പ്രസിഡന്‍റിനും ജനങ്ങൾക്കും നോമിനേഷൻ സമർപ്പിക്കാനായി മാർച്ച് 31 വരെയായി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഒക്‌ടോബർ മൂന്ന് മുതൽ 10 വരെയാണ് കമ്മറ്റി പ്രഖ്യാപനം നടത്തുക. ഇതിനകം 251 പേരും 92 ഓർഗനൈസേഷനുകളും സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിനായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
യുക്രൈനിൽ റഷ്യയുടെ അധിനിവേശം 23-ാം ദിനം പിന്നിട്ടു. റഷ്യൻ സേനയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. യുദ്ധത്തിൽ പങ്കെടുത്ത യുക്രൈന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെറ്റ്സ് കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഒക്‌സാന കൊല്ലപ്പെട്ടത്. ഒക്‌സാനയുടെ വിയോഗം അവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു. 67 വയസ്സായിരുന്നു ഇവർക്ക്. യുക്രൈനില്‍ കലാരംഗത്തു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് യുക്രൈന്‍' പുരസ്‌കാരം ഒക്‌സാനയ്ക്ക് ലഭിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ യുക്രൈനിലെ ലിവിവില്‍ റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ലിവിവിലെ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി സിറ്റി മേയര്‍ അറിയിച്ചു. റഷ്യയുടെ ഷെല്ലാക്രമണത്തിൽ യുക്രൈനില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ച് യുക്രൈനിയന്‍ പങ്കാളിയോടൊപ്പം കഴിഞ്ഞിരുന്ന ചേര്‍ണീവില്‍ അമേരിക്കന്‍ പൗരനാണ് അവസാനമായി മരണപ്പെട്ടത്.

യുക്രൈന് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചൈന നേരിട്ട് റഷ്യക്ക് സൈനിക സഹായം നല്‍കുമോ എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്. റഷ്യയുടെ ആക്രമണത്തെ പിന്തുണയ്ക്കുന്നതിനായി എടുക്കുന്ന നടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം വഹിക്കേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിപിങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കണ്‍ പറഞ്ഞു.

യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ അപലപിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല. യുക്രൈനിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യയ്ക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നുമാണ് ചൈനയുടെ നിലപാട്. അതേ സമയം ഇന്ന് ഇരുവരും തമ്മിൽ ചർച്ച നടന്നു. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 1000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം 7000 റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications