Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഫ്രിക്കന്‍ പന്നിപ്പനി:കണിച്ചാറിലെ രണ്ട് ഫാമുകളിലെ 273 പന്നികളെ കൊന്നൊടുക്കും

ഇരിട്ടി: കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍, പ്രഭവ കേന്ദ്രമായ ഒരു ഫാമിലെയും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും ആകെ 273 പന്നികളെ ഉന്‍മൂലനം ചെയ്ത് മറവ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.

ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ചെയര്‍പേഴ്സനായും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അജിത ഒഎം നോഡല്‍ ഓഫീസറായും റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

kannur


ആഗസ്റ്റ് ഒന്ന് മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കോ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍പോലീസും ആര്‍ടിഒയും നിരീക്ഷണം ഏര്‍പ്പെടുത്തും.

രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളെ നിരീക്ഷണ വിധേയമാക്കും. ഈ പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലകളിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവുന്നതും മറ്റ് പ്രദേശങ്ങളില്‍നിന്ന് നിരീക്ഷണമേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവെക്കേണ്ടതാണെന്നും കലക്ടര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.ആഫ്രീക്കല്‍ന്‍സൈന്‍ ഫീവര്‍(പന്നിപ്പനി)ജന്തുജന്യ രോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നത്. പന്നികളില്‍ രോഗംമാരകവും സാംക്രമികവുമായതിനാല്‍ പന്നിവളര്‍ത്തു മേഖലയെ രോഗം പടരുന്നതില്‍ നിന്നും സംരക്ഷിക്കണേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ ജാഗ്രതപാലിക്കണമെന്നുമൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പന്നിഫാമുകള്‍ വൃത്തിഹീനമായാല്‍ പന്നിപ്പനിയുടെ വ്യാപാനം കൂടുതല്‍ മാരകമാകും. കാട്ടുപന്നികളുമായുള്ള സമ്പര്‍ക്കമുണ്ടാകുന്നത് രോഗവ്യാപനം രൂക്ഷമാക്കും.

ഫാമുകളില്‍ വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങള്‍ അണുനാശനം ചെയ്യുക, സന്ദര്‍ശകരെ നിയന്ത്രിക്കുക, പേരുവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുക,ഫാമില്‍പ്രവേശിക്കുന്നതിന്മുന്‍പ് ശുചിത്വം ഉറപ്പാക്കുക, ഫാംതൊഴിലാളികളെ മറ്റു ഫാമുകളിലേക്ക് അയക്കാതിരിക്കുക എന്നീമുന്‍കരുതലുകള്‍ സ്വീകരിക്കണം.

പുറമെ നിന്നുകൊണ്ടുവരുന്ന ഇറച്ചിയവശിഷ്ടങ്ങള്‍ അടക്കമുള്ളവ പച്ചയോടെ പന്നികള്‍ക്ക് ഭക്ഷണമായിനല്‍കുന്നത് ഒഴിവാക്കണം.അടുക്കളമാലിന്യം, ഹോട്ടല്‍മാലിന്യം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. സസ്യഭോജനമാണെങ്കിലും ചുരുങ്ങിയത് 20 മിനുട്ട് നേരം വേവിച്ചുമാത്രമേ ഹോട്ടല്‍ വെയ്‌സ്റ്റുകള്‍,പന്നികള്‍ക്ക് ആഹാരമായിനല്‍കാവൂ.

രോഗവാഹകരായ കാട്ടുപന്നി, ചെള്ള്, ഈച്ച, ഇതരസംസ്ഥാന മാംസം, മറുനാടന്‍ തൊഴിലാളികള്‍, തുടങ്ങിയവയെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അല്ലാത്തപക്ഷം കേരളത്തിലെ മുഴുവന്‍ പന്നികളെകൊന്നാലും ഈരോഗം നിയന്ത്രിക്കാനാകില്ലെന്നും കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോ. (കിഫ)ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+