മുംബെയിൽ നിന്നുള്ള ശ്രമിക് ട്രെയിൻ: കണ്ണൂരിൽ രാഷ്ട്രീയ തർക്കത്തിന്റെ ചുവപ്പ് കൊടി

കണ്ണൂർ: മഹാരാഷ്ട്ര സർക്കാർ നാട്ടിലെത്തിച്ച 152മലയാളികളെ ചൊല്ലി കണ്ണൂരിൽ തർക്കം രൂക്ഷമായി. വിഷയം കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രിയ പ്രശ്നമായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് മുംബെ മലയാളികളെയും കൊണ്ട് ശ്രമിക്ക് ട്രെയിൻ കണ്ണുരിലെത്തിയത്. എന്നാൽ ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്ന വിവരം ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രിക്ക് പ്രതിഷേധമറിയിക്കാൻ കത്തെഴുതിയിട്ടുണ്ട്.

ശ്രമിക്ക് ട്രെയിനിന്റെ കണ്ണൂരിലെ സ്റ്റോപ്പ് റെയിൽവേയുടെ ഗുരുതരമായ പാളിച്ചയാണെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. മുംബൈയിൽനിന്ന് ശനിയാഴ്ച പകൽ പതിനൊന്നോടെ കണ്ണൂർ വഴി കടന്നുപോകുന്ന ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്ന് അറിഞ്ഞത് രണ്ട് മണിക്കൂർ മുൻപേ മാത്രമാണ്. ജില്ലാ അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെന്റെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് സ്റ്റേഷനിൽ പരിശോധനാ സംവിധാനം ഒരുക്കാൻ കഴിഞ്ഞത്.

 kannurairport

കണ്ണൂർ ജില്ലയിലും പരിസര ജില്ലകളിലുമായി 152 പേർ ട്രെയിനിൽ ഉള്ളതാണ് സ്റ്റോപ്പ് അനുവദിക്കാൻ കാരണം. നേരത്തെ എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. അതിരാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ അധികൃതർക്ക് വിരം ലഭിച്ചെങ്കിലും കലക്ടർക്ക് വിവരം കൈമാറുന്നതിൽ താമസം നേരിട്ടെന്നും ആരോപണമുണ്ട്. കണ്ണൂരിൽ ഇറങ്ങിയ ഒരു യാത്രക്കാരനെ രോഗ ലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഇയാൾ ഇറങ്ങി യാത്ര ചെയ്തിരുന്നെങ്കിൽ സമൂഹ വ്യാപനം ഉണ്ടാകുമായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കണ്ണൂർ ഡിസിസി ഹൈക്കമാൻഡ് അംഗം കെസി വേണുഗോപാലിനെ ബന്ധപ്പെട്ടതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ കേരളത്തിലേക്ക് ശ്രമിക് ട്രെയിൻ അനുവദിച്ചുവെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് താത്പര്യപ്രകാരം മഹാരാഷ്ട്രയില്‍നിന്ന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് മലയാളികളെ വീട്ടിലെത്തിക്കാന്‍ കാണിച്ച സദുദ്യമത്തെ കണ്ണുതുറന്ന് കേരളസര്‍ക്കാര്‍ കാണണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണടച്ചിരിക്കരുത്. 1200 ഓളം മലയാളികള്‍ക്ക് നാട്ടിൽ എത്തിച്ചേരാന്‍ സാധിച്ച വലിയ ദൗത്യത്തിന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും മഹാരാഷ്ട്ര സര്‍ക്കാരുമാണ് പണം ചെലവഴിച്ചത്. കെപിസിസിയുടെ പ്രത്യേക താത്പര്യപ്രകാരം എഐസിസിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും മഹാരാഷ്ട്ര സര്‍ക്കാരും പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ നേതൃപരമായ ഇടപെടലും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഏകോപനപരമായ പ്രവര്‍ത്തനവുമാണ് കാലതാമസമില്ലാതെ ട്രെയിന്‍ സര്‍വീസിനിടയാക്കിയത്.

തിരുവനന്തപുരത്ത് ഒഫീഷ്യല്‍ സ്റ്റോപ്പും ഷൊര്‍ണൂരിലും എറണാകുളത്തും ടെക്‌നിക്കല്‍ സ്റ്റോപ്പുമുണ്ടായിരുന്ന സ്ഥാനത്ത് കെസുധാകരന്‍ എംപിയുടെകൂടി ശ്രമത്തിന്‍റെ ഫലമായാണ് കണ്ണൂരില്‍ സ്റ്റോപ്പനുവദിച്ചത്. സർക്കാർനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മഹാരാഷ്ട്ര റവന്യൂ മന്ത്രി ബാലസാഹെബ് തോരട്ട് നടത്തിയ ശ്രമകരമായ ദൗത്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്‍റെ പൂര്‍ണ പിന്തുണ ഏറെ ഗുണകരമായി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ യാത്രയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി പച്ചക്കൊടി കാട്ടിയപ്പോഴാണ് ഗത്യന്തരമില്ലാതെ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്നത് ഖേദകരമാണ്. ഇനിയെങ്കിലും കേരള സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പരിശ്രമിക്കണമെന്നും സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. എന്നാൽ യാതൊരു പാ സുമില്ലാതെ കോൺഗ്രസ് ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കടത്തിവിടുന്നത് കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന് സിപിഎം ആരോപിച്ചു. ഇത്തരം നീക്കങ്ങളിൽ നിന്നും ബന്ധപ്പെട്ട പാർട്ടികൾ പിൻമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+