പീഡനത്തിനിരയായ 75കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത് മൂന്ന് തവണ: പോലീസിനെതിരെ ബന്ധുക്കൾ!!
കണ്ണൂർ: 75കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ തുടർനടപടികളിൽ പോലീസ് അനാസ്ഥ കാണിച്ചതായി ആരോപണം. വയോധികയുടെ കുടുംബമാണ് പോലീസിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന് ഇരയായ വയോധികയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ മരുത സ്വദേശിയായ എ മനോഹരൻ(56) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് 75 കാരി വീട്ടിൽ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിതയതായും ഇവർ പോലീസിന് സമർപ്പിച്ച പരാതിയിൽ പറയുവന്നു.
പരാതി നൽകാനെത്തിയ വയോധികയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ പോലീസ് ബന്ധുക്കളോടാണ് പറഞ്ഞത്. സ്വകാര്യ വാഹനത്തിലാണ് ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. മട്ടന്നൂരിലും കൂത്തുപറമ്പിലും ഡോക്ടർ ഇല്ലാതിരുന്നതിനാൽ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയത്.

വൈദ്യ പരിശോധന പൂർത്തിയാക്കി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും തൊട്ടടുത്ത ദിവസത്തെ തിയ്യതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടതെന്നാണ് പോലീസ് പറഞ്ഞത്. ഇതോടെ വീണ്ടും ഇവരെ തലശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ തലേദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതുകൊണ്ട് തന്നെ വീണ്ടും പരിശോധന നടത്താൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല.
തുടർന്ന് ഇവരെ കണ്ണൂരിലെത്തിച്ച് വൈദ്യപരിശോധന നടത്താൻ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബന്ധുക്കൾ വിസമ്മതിച്ചതോടെ പോലീസ് തന്നെയാണ് കണ്ണൂരിലേക്ക് വയോധികയെ കൊണ്ടുപോകുന്നത്. എന്നാൽ കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊവിഡ് സാഹചര്യമായതിനാാണ് ബന്ധുക്കളോട് തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ പറഞ്ഞതെന്നാണ് പോലീസ് പറഞ്ഞതെന്നാണ് വിവരം.
വീട്ടിൽ തനിച്ച് താമസിച്ച് വന്നിരുന്ന വയോധികയെ മൂന്ന് ദിവസങ്ങളിലായി പ്രതി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് വയോധിക സമർപ്പിച്ച പരാതിയിൽ പറയുന്നത്. ശാരീരിക അസ്വസ്തതകൾ അനുഭവപ്പെട്ടതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയുന്നത്. ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ പീഡനത്തിനിരയായ വയോധിക മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധന നടത്തി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രതിയെ വലയിലാക്കുന്നത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്യുകയായിരുന്നു. പോലീസിൽ പരാതി നൽകിയ ഇവർ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications