തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ വ്യാപക അക്രമവും കള്ളവോട്ടുമെന്ന് പരാതി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപക അക്രമവും കള്ളവോട്ടും നടന്നുവെന്ന് പരാതി. പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ ബൂത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു. ഏഴാം വാര്‍ഡിലെ ബൂത്ത് ഏജന്റ് നിസാറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത നിസാറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വലിച്ചിറക്കി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പോലിസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
നിസാറിനെ പിന്നീട് യുഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ നിന്നും മാറ്റി. ഇതേ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സിദ്ദിഖ് കെ.പിയുടെ വീടിനുനേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറ് നടന്നിരുന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെയും സി.പി.എം- ഡി.വൈ.എഫ്.ഐ സംഘം മര്‍ദ്ദിച്ചു. ബൂത്തില്‍ നിന്ന് വലിച്ചു പുറത്തിട്ടായിരുന്നു മര്‍ദ്ദനം.

മുഴപ്പിലങ്ങാട് ഏട്ടാം വാര്‍ഡില്‍ യു.ഡി.എഫ് ചീഫ് എജന്റിനും സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. എന്നാൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ ബി.ജെ.പി പ്രവർത്തകനായ പ്രേമദാസന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകനായ പ്രേമരാജൻ ചെയ്തുവെന്ന് സി.പി.എം ആരോപിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ എൽ.ഡി.എഫ് പ്രവർത്തകനാണ് അതിരാവിലെ തങ്ങളുടെ പ്രവർത്തകന്റെ വോട്ടു ചെയ്തതെതാണ് ബി.ജെ.പിയുടെ ആരോപണം.
കടന്നപ്പള്ളിയിലെ പാണപ്പുഴ പഞ്ചായത്തിലെ ആറാം വാർഡായ ആലക്കോട് സ്വന്തം സഹോദരന്റെ വോട്ടു ചെയ്യാനെത്തിയ പതിനാറു വയസുകാരൻ പിടിയിലായി.ഗൾഫിലുള്ള സഹോദരന്റെ വോട്ടു ചെയ്യാനെത്തിയ തി നാ ണ് പിടിയിലായത്.ഇയാൾക്കെതിരെ ആൾമാറാട്ടത്തിനെതിരെ കേസെടുത്തിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവർത്തകരുടെ ഒത്താശയോടെയാണ് കള്ളവോട്ടെന്ന് സി.പി.എം ആരോപിച്ചു ആന്തൂർ നഗരസഭയിലെ ഒൻപത്, പതിനഞ്ച് വാർഡുകൾ വ്യാപകമായി കള്ളവോട്ടു നടന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
കടമ്പേരി എ .എൽ .പി സ്കൂളായ ഒൻപതാം വാർഡിൽ മൂന്ന് പൊലിസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.ബി.ജെ.പി നേതാക്കളായ കെ.രഞ്ചിത്ത്, എൻ.ഹരിദാസ് എന്നിവർ ബൂത്തുകൾ സന്ദർശിക്കൻ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.ഇതിനിടെ മുഴക്കുന്ന് പഞ്ചായത്തിലെ ബൂത്തിനരികെയുള്ള പാലത്തിനടിയിൽ നിന്നും പൊലിസ് ആറു ബോംബുകൾ കണ്ടെത്തി. ഇവിടെ വ്യാപകമായി കള്ളവോട്ടു നടന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.ഇതിനിടെ
കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടര്‍പട്ടികയില്‍ 292 പരേതരുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി വരണാധികാരിക്ക് ലിസ്റ്റ് നല്‍കി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് അധികൃതര്‍ക്ക് കൈമാറിയത്. ഇവർ വോട്ടു ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications