Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്; പരാതി ഉന്നയിച്ച ആള്‍ക്കെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം

പയ്യന്നൂര്‍: സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ പയ്യന്നൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിയില്‍ നേതൃത്വം നടപടി സ്വീകരിച്ചതിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് നീക്കം ചെയ്ത ഏരിയാ സെക്രട്ടറി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ടി. ഐ മധുസൂദനന്‍ എം. എല്‍. എയ്ക്കുംമറ്റുള്ളവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചതിന് ഏരിയാ സെക്രട്ടറി സ്ഥ്ാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്ണനാണ് താന്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി നേതൃത്വത്തെ അറിയിച്ചത്.

ഇദ്ദേഹത്തെ അനുകൂലിച്ച് വെള്ളൂര്‍ മേഖലയിലെ മറ്റുചിലരും രാജിവയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ഇതോടെ കണ്ണൂര്‍ ജില്ലയിലെ സി.പി.എം ശക്തി കേന്ദ്രങ്ങളിലൊന്നായ പയ്യന്നൂരില്‍ വിഭാഗീയത പിളര്‍പ്പിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ജില്ലാസെക്രട്ടറിയേറ്റംഗം ടി.വി രാജേഷ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക ഏരിയാ കമ്മിറ്റിയോഗത്തിലാണ് കുറ്റാരോപിതരായ ടി.ഐ മധുസൂദനന്‍ എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്.

DSQ

ടി.ഐ മധുസൂദനന്‍ എം.എല്‍.എ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ടി. ഐ.മധുസൂദനന്‍ എം. എല്‍. എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതോടൊപ്പം ഫണ്ട് കൈക്കാര്യം ചെയ്യുന്നതിലെ ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി പരസ്യശാസനയും നല്‍കി. ഏരിയാ കമ്മിറ്റി അംഗമായ ടി.വി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും മാറ്റി.

എം. എല്‍. എയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ പരാതി ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. മറ്റൊരു ഏരിയാ കമ്മിറ്റി അംഗമായ കെ. എം ഗംഗാധരനെതിരെ പരസ്യശാസനയും ഓഫിസ് സെക്രട്ടറി കരുണാകരന്‍ ടി. ഐ മധുസൂദനന്‍ എം. എല്‍. എയുടെ സെക്രട്ടറി സജീഷ്‌കുമാര്‍ എന്നിവര്‍ക്ക് പരസ്യമായ താക്കീതുമാണ് നേതൃത്വം നടപടിയെടുത്തത്.

എന്നാല്‍ പരാതിക്കാരനായ വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തത് ഇരട്ടത്താപ്പാണെന്ന് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കി. അണികളുടെ വികാരം മാനിക്കാതെ പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി നടപടി സ്വീകരിച്ചുവെന്നായിരുന്നു 21 ഏരിയാകമ്മിറ്റി അംഗങ്ങളില്‍ 17 പേര്‍ വിമര്‍ശനമുന്നയിച്ചത്. മറുപിള്ളയെയും ചാപിള്ളയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വമെന്ന ആക്ഷേപവും ചിലര്‍ ഉന്നയിച്ചു.

പയ്യന്നൂരില്‍ ധനാപഹരണം നടന്നിട്ടില്ലെന്നും പാര്‍ട്ടി ഫണ്ട് കൈക്കാര്യം ചെയ്തതിലെ ജാഗ്രത കുറവാണ് സംഭവിച്ചതെന്നുമാണ് മേല്‍കമ്മിറ്റി നേതാക്കള്‍ യോഗത്തില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ കണക്കുകള്‍ സഹിതം വന്‍സാമ്പത്തിക തട്ടിപ്പു നടന്നുവെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞതാണ് പ്രകോപനം സൃഷ്ടിച്ചത്.

എന്നാല്‍ ധനരാജ് രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിനായി തുടങ്ങിയ ചിട്ടി നടത്തിപ്പിലെ വെട്ടിപ്പ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാജരസീത് ഉപയോഗിച്ചുള്ള പണപിരിവ് ഇതിലൂടെ പാര്‍ട്ടിക്ക് ലഭിക്കാതെ പോയ ലക്ഷങ്ങള്‍ എങ്ങോട്ടു പോയെന്ന കുഞ്ഞികൃഷ്ണന്റെയും മറ്റുള്ളവരുടെയും ചോദ്യങ്ങള്‍ നേതൃത്വത്തിന്റെ വായയടപ്പിക്കുകയായിരുന്നു.

നേരത്തെ ടി.വി രാജേഷ്, എ.വി ഗോപിനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം നിയോഗിച്ച അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഈക്കാര്യം സാധൂകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം കുറ്റാരോപിതര്‍ക്കും ആരോപണമുന്നയിച്ചവര്‍ക്കുമെതിരെ ഒരേ പോലെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ ഇനി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്നും പാര്‍ട്ടി ചുമതലയേല്‍പ്പിച്ച കര്‍ഷക സംഘം ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+