നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അനുമതിയില്ലാതെയാണ് പടക്ക ശേഖരം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു, കളിയാട്ടത്തിന് എത്തിയ ആളുകൾ കൂടിനിന്ന സ്ഥലത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പടക്കശേഖരം ഉണ്ടായിരുന്ന കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയിരുന്നില്ലെന്നും പറഞ്ഞു. ശക്തമായ നടപടി സ്ഥീകരിക്കുമെന്നും അവർ പറഞ്ഞു.
ഉത്സവ സ്ഥലങ്ങളിൽ നിയമംപാലിച്ചാണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എന്ന് ഉറപ്പ് ആക്കാൻ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖറും പോലീസ് മേധാവി ശില്പയും പറഞ്ഞു. അനുമതിയില്ലാതെ ഇവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.
പടക്കങ്ങൾ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങൾ അടങ്ങിയ ബോക്സുകൾ സൂക്ഷിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കലവറയ്ക്ക് സമീപവും ആളുകൾ നിന്നിരുന്നു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കങ്ങൾ സൂക്ഷിച്ച കലവറയുടെ മേൽക്കൂരയും വാതിലുകളും തകർന്നിട്ടുണ്ട്.
അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്. 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്ന ആളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് സന്ദീപിനെ പുലർച്ചെ പെരിയാരം മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാരത്ത് അഞ്ച് പേരാണ് ചികിത്സയിലുള്ളത്.
കാഞ്ഞങ്ങാട് ആശുപത്രിയിൽ 16 പേരും സഞ്ജീവിന് ആശുപത്രിയിൽ 10 പേരും ഐശാൽ ആശുപത്രിയിൽ 17 പേരും പെരിയാരം മെഡിക്കൽ കോളേജിൽ അഞ്ച് പേരും കണ്ണൂർ മിംസിൽ 18 പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്ന് പേരും കെ എ എച്ച് ചെറുവത്തൂരിൽ രണ്ട് പേരും മൺസൂർ ആശുപത്രിയിൽ അഞ്ച് പേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂർ എം ജെ മെഡിക്കൽ കോളേജിൽ 18 പേരുമാണ് ഉള്ളത്.
അർദ്ധരാത്രി 12 തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പോരി പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications