മുസ്ലീം ലീഗില്‍ സിപിഎമ്മിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരുണ്ട്..; തുറന്നടിച്ച് കെഎം ഷാജി
കോഴിക്കോട്: മുസ്ലീം ലീഗിലെ ഒരു വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നുണ്ട് എന്ന് മുന്‍ എം എല്‍ എ കെ എം ഷാജി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി. ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിലെ ഒരു വിഭാഗം സി പി ഐ എമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം.
ഇതിന് അതെ എന്നായിരുന്നു കെ എം ഷാജിയുടെ മറുപടി. മുസ്ലീം ലീഗ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നാല്‍ രണ്ട് തവണ അധികാരം ലഭിച്ചേക്കാം. എന്നാല്‍ മുസ്ലീം ലീഗും സി പി ഐ എമ്മും തമ്മിലുള്ള സഖ്യത്തിന്റെ ഫലം മുഖ്യ പ്രതിപക്ഷ കക്ഷിയായി ബി ജെ പിയുടെ വളര്‍ച്ചയായിരിക്കും എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

ഐ യു എം എല്‍ സി പി ഐ എമ്മുമായി കൂട്ടുകൂടേണ്ടതില്ല എന്ന ഞങ്ങളുടെ നിലപാടിന് പിന്നിലെ അടിസ്ഥാന കാരണം ഇതാണ് എന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് നാളായി മുസ്ലീം ലീഗ് നേതൃത്വത്തോട് വിശിഷ്യാ പി കെ കുഞ്ഞാലിക്കുട്ടിയോട് വിയോജിക്കുന്ന തരത്തിലുളള നിലപാടാണ് കെ എം ഷാജി സ്വീകരിക്കുന്നത്.

അതേസമയം ഇതിലും കെ എം ഷാജി മറുപടി പറയുന്നുണ്ട്. ഞാന്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരാണെന്ന് ആളുകള്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, വ്യക്തിപരമല്ല. ഞങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നു, ഞാന്‍ ധൈര്യത്തോടെയാണ് പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് തുറന്നടിച്ചു.

പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടി സ്വാതന്ത്ര്യം നല്‍കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതല്‍ താന്‍ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുന്നുണ്ട് എന്നും തന്റെ തര്‍ക്കങ്ങള്‍ എല്ലായ്പ്പോഴും പ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും കെ എം ഷാജി അവകാശപ്പെട്ടു. ചിലപ്പോള്‍ അദ്ദേഹം എന്റെ അഭിപ്രായം നിരസിച്ചേക്കാം.

അല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കും. ഭൂരിപക്ഷത്തിന്റെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. വിമതന് എന്ന് വിളിക്കപ്പെടാനാണ് എനിക്കിഷ്ടം. ഒരു വിമതനാകുന്നത് നല്ല കാര്യമായി താന്‍ കരുതുന്നു എന്നും കെ എം ഷാജി പറഞ്ഞു.

പക്ഷേ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെയായിരിക്കും എന്നും പാര്‍ട്ടിക്ക് പുറത്ത് താന്‍ വിമതനാകില്ല എന്നും അദ്ദേഹം പറഞ്ഞു. വെറുതെ കേള്‍ക്കാനും തലയാട്ടാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് കൃത്യമായ അഭിപ്രായമുണ്ട്, അത് പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ല എന്നും കെ എം ഷാജി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ട്ടിക്കുള്ളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട് എന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യോഗത്തില്‍ അംഗങ്ങള്‍ എന്നെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ ബിരിയാണി കഴിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും നടക്കുന്നുണ്ടെന്ന് പറയാം എന്നും ചിരിച്ചുകൊണ്ട് കെ എം ഷാജി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications