Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുൾ റഹ്മാൻ മക്കി ഇനി ആഗോള ഭീകരന്‍: ചൈനക്ക് തിരിച്ചടി, ഇന്ത്യക്ക് അഭിമാനം

ജനീവ: പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽ ഇ ടി) ഉപനേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ചൈനയുടെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ തീരുമാനം. ലഷ്‌കര്‍ ഇ തൊയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സുരക്ഷാ കൗൺസിലില്‍ ചൈന കടുത്ത എതിർപ്പ് അറിയിച്ചു. ഇതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ചൈനയുടെ എതിർപ്പ് മറികടന്ന് മക്കിയെ യു എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. മക്കിയും പ്രവർത്തകരും "ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കാശ്മീരിൽ (ജെ കെ) അക്രമത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവൽക്കരിക്കുന്നതിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഏർപ്പെട്ടിട്ടുണ്ട്," എന്നാണ് ഉപരോധ സമിതി വ്യക്തമാക്കിയത്.

screensho

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിൽ ജനിച്ച മക്കി, ലഷ്‌കറെ ബോർഡിന്റെ ഡെപ്യൂട്ടി ചീഫും ജെയുഡി/എൽഇടിയുടെ രാഷ്ട്രീയ കാര്യ വിഭാഗത്തിന്റെ തലവനുമാണ്. മക്കി ലഷ്‌കർ ഇ ടിയുടെ വിദേശ ബന്ധ വിഭാഗത്തിന്റെ തലവനായും ഷൂറ (ഭരണസമിതി) അംഗമായും സേവനമനുഷ്ഠിച്ചു. മക്കിയെ 2019 മെയ് 15 ന് പാകിസ്ഥാൻ സർക്കാർ അറസ്റ്റ് ചെയ്യുകയും ലാഹോറിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. 2020 ൽ, ഒരു പാകിസ്ഥാൻ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയതിന് മക്കിയെ ശിക്ഷിക്കുകയും തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

ലഷ്കർ ഇ ത്വയിബ മേധാവി ഹാഫിസ് മുഹമ്മദ് സയീദിന്റെ ഭാര്യാസഹോദരനായ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുക എന്നുള്ളത് ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിർദ്ദേശമായിരുന്നു. 2000 ഡിസംബർ 22 ന് ആറ് ലഷ്‌കർ ഇ ടി ഭീകരർ ചെങ്കോട്ടയിൽ അതിക്രമിച്ചുകയറിയ ചെങ്കോട്ട ആക്രമണം ഉൾപ്പെടെയുള്ള പ്രമുഖ ആക്രമണങ്ങളുടെ ഉത്തരവാദിത്തം മക്കി വഹിച്ചിട്ടുണ്ടെന്നും ഉപരോധ സമിതി പറഞ്ഞു.

2008 ജനുവരി ഒന്നിന് രാംപൂരിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി ആർ പി എഫ്) ക്യാമ്പിന് നേരെ അഞ്ച് ലഷ്‌കർ ഇ ടി ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് സി ആർ പി എഫ് ജവാന്മാരും ഒരു റിക്ഷാ വലക്കാരനും കൊല്ലപ്പെട്ടിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+