'വിലക്കാനൊക്കെ പറ്റും... അത് നടപ്പിലാകുമോ എന്നതാണ് കാര്യം'; ശ്രീനാഥ് ഭാസി വിഷയത്തില്‍ അനൂപ് മേനോന്
കൊച്ചി: നടന് ശ്രീനാഥ് ഭാസി വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടന് അനൂപ് മേനോന്. വിലക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കുമെന്നും എന്നാല്‍ അത് നടപ്പിലാകുമോ എന്നതാണ് പരിശോധിക്കേണ്ടത് എന്നും അനൂപ് മേനോന് പറഞ്ഞു. പുതിയ സിനിമ വരാലിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവെയാണ് അനൂപ് മേനോന്റെ പ്രതികരണം.
ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാം. പക്ഷേ ആ വിലക്ക് ജോലി ചെയ്യാനുള്ള അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധിക്കേണ്ട കാര്യമാണ് എന്നായിരുന്നു അനൂപ് മേനോന് പറഞ്ഞത്. ഒരു നിയമാവലിയും പ്രൊവിഷനും ഉണ്ട് എങ്കില്‍ ഒരു സംഘടനക്ക് ഒരാളെ വിലക്കാം എന്നും എന്നാല്‍ ആ വിലക്ക് ഏര്‍പ്പെടുമോ എന്നത് ജനാധിപത്യത്തില്‍ നമ്മള് ചോദിക്കേണ്ട കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയിലുണ്ട് എന്നും അത് നമ്മുടെ അവകാശമാണ് എന്നും അനൂപ് മേനോന് ചൂണ്ടിക്കാട്ടി. ആ അവകാശത്തില്പ്പെടുന്നതാണ് ജോലി ചെയ്യാനുള്ള അവകാശം. വിലക്കിയാലും ഇങ്ങനൊരു അവകാശം ഉള്ളപ്പോള്‍ അത് സാധ്യമാകുമോ എന്നത് ചിന്തിക്കേണ്ടതാണ് എന്നും അനൂപ് മേനോന് വ്യക്തമാക്കി.

ഒരു ചോദ്യകര്‍ത്താവ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ നമ്മള് അതില്‍ നിന്നും മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് കോളേജിലും സ്കൂളിലും പോയിട്ടുള്ള വിദ്യാഭ്യാസമല്ല എന്നും വിദ്യ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അറിവാണ് എന്നും അനൂപ് മേനോന് അഭിപ്രായപ്പെട്ടു.

അതാണ് ഒരാളുടെ ചോദ്യത്തില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. അതുപോലെ നേരെ തിരിച്ചുള്ള ഉത്തരത്തിലും വിദ്യാഭ്യാസത്തിന്റെ അംശമുണ്ടായിരിക്കണം എന്നും അനൂപ് മേനോന് കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 21 ന് ആണ് ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ നടന് അവതാരകയോട് മോശമായി പെരുമാറിയത്.

തന്നോട് അപമര്യാദയായി പെരുമാറി എന്ന അവതാരകയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അവതാരക പരാതിയില്‍ നിന്നും പിന്മാറിയിരുന്നു. അതിനിടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ശ്രീനാഥിനെ സിനിമയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടന വിലക്കുകയും ചെയ്തിരുന്നു.

വിലക്ക് ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. നടന് സിനിമാ സെറ്റുകളില്‍ നിരന്തരം പ്രശ്നമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതുകൂടി മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചത് എന്നുമാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications