Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാന്‍സര്‍ സമയത്ത് ഒരു കൂട്ടര്‍ 'മതം മാറ്റാന്‍' ശ്രമിച്ചു; രസകരമായ അനുഭവം പറഞ്ഞത് ഇന്നസെന്‍റ്

തിരുവനന്തപുരം: ക്യാന്‍സറിനെ ചിരിച്ചുകൊണ്ട് നേരിട്ട അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളാണ് സിനിമ നടന്‍ ഇന്നസെന്റ്. വേദന നിറഞ്ഞ ക്യാന്‍സര്‍ ചികിത്സയ്ക്കിടയിലും അനുഭവങ്ങള്‍ പര്‍ത്തിയ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന താരത്തിന്റെ പുസ്തകത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പുസ്തകം ഹിന്ദി, കന്നഡ, തമിഴ്, ഉര്‍ദു, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്‍റെ ക്യാന്‍സര്‍ കാലത്തെ കൂടുതല്‍ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്സ് എന്ന ചാനലിലെ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇന്നസെന്റ്. സംവിധായകനും നടനുമായ മേജര്‍ രവിയായിരുന്നു ഇന്നസെന്റിനെ അഭിമുഖം ചെയ്തത്.

ഇന്നസെന്‍റ്

തന്നെ ചികിത്സിച്ചിരുന്ന ലിസി എന്ന ഡോക്ടര്‍ക്കും ക്യാന്‍സര്‍ വന്നിരുന്നു. ഗംഗാധരന്‍ ഡോക്ടറാണ് ഇക്കാര്യം എന്നോട് പറയുന്നത്. ചികിത്സയ്ക്കിടെ കടുത്ത വേദനയൊക്കെ ഉണ്ടാവുമ്പോള്‍ "ഞങ്ങളില്ലേ കൂടെ ധൈര്യമായിരിക്കൂ'' എന്ന് പറയുന്ന ഡോക്ടറാണ് . അവര്‍ക്ക് ക്യാന്‍സര്‍ പിടിച്ചു എന്ന് കേട്ടപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് തളര്‍ന്നു.

എന്നാല്‍ പിന്നീട് ഗംഗാധരന്‍ ഡോക്ടറുടെ കൈപിടിച്ച് 'നിങ്ങള്‍ക്കൊക്കെ രോഗം വന്നാല്‍ ഞങ്ങളെ നോല്‍ക്കാന്‍ ആരാണ് എന്ന് ചോദിച്ചു'. ഒരു ഡോക്ടറോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ്.
എന്നാല്‍ ഗംഗാധരന് എന്നെ പണ്ടേ അറിയുന്നതിനാല്‍ അദ്ദേഹം അത് ആ രീതിയില്‍ മാത്രമാണ് എടുത്ത്. ഞങ്ങളെ ഒരേ സ്കൂളില്‍ പഠിച്ചവരാണ്. അത് കഴിഞ്ഞ് അവിടുന്ന നേരെ വരുമ്പോള്‍ കാണുന്നത് ലിസ് ഡോക്ടറെയാണ്. ലിഫ്റ്റില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. ഞങ്ങള്‍ മാത്രമാണ് ഉള്ളത്. 'ഗംഗാധരന്‍ ഡോക്ടര്‍ എല്ലാം പറഞ്ഞില്ലേ' എന്നും ചോദിച്ച് ഒറ്റക്കരച്ചിലാണ് അവരെന്നും ഇന്നസെന്റ് പറയുന്നു.

റഷ്യയില്‍ അടിച്ച് പൊളിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും; ചിത്രങ്ങള്‍ വൈറല്‍

ഇന്നസെന്‍റ് ക്യാന്‍സര്‍

നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കരഞ്ഞാല്‍ നമ്മളും കൂടെ തകര്‍ന്നു പോവും. ലിഫ്റ്റില്‍ നിന്നും ഇറങ്ങാനുള്ള ആ സമയത്തിന് കുറെ ദൈര്‍ഘ്യം ഉള്ളതായി തോന്നി. ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്ന സമയത്ത് അവരുടെ മുഖത്ത് നോക്കി 'ധൈര്യമായിട്ട് ഇരിക്ക്, ഞങ്ങളൊക്കെയില്ലേ' കൂടെ എന്ന് പറഞ്ഞു. അവരൊരു വല്ലാത്ത മുഖഭാവത്തോടെ എന്നെ തിരിച്ച് നോക്കി. എന്തിനാണ് അത് ഞാന്‍ പറഞ്ഞതെന്ന് എനിക്ക് അറിയില്ലെന്നും തന്റെ സരസമായ ഭാഷയില്‍ ഇന്നസെന്റ് പറയുന്നു.

ഭാര്യക്ക് രോഗം

എന്റെ ഭാര്യക്ക് രോഗം വന്നപ്പോഴാണ് ഞാന്‍ പരിഭ്രാന്തനായത് എന്നാണെന്നാണ് ഡോ. ഗംഗാധരന്‍ പറഞ്ഞത്. നല്ലൊരു വിശ്വാസിയാണ് ഞാന്‍. ഉള്ള മതത്തില്‍ തന്നെ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ മതി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ സമയത്താണ് ചിലര്‍ വന്ന് ഇപ്പോഴുള്ളത് ശരിയല്ല കെട്ടോ, സത്യം വേറെ ഒന്നാണ് എന്നൊക്കെ പറഞ്ഞ് വരുന്നത്. അസുഖ കാല സമയത്തായിരുന്നു ഇത് കൂടുതലായി ഉണ്ടായത്.

 ഭാര്യയും ഭര്‍ത്താവും

ഒരു ദിവസം ഒരു ഭാര്യയും ഭര്‍ത്താവും വന്നു. രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചതിന് ശേഷമാണ് വന്നത്. ഞാന്‍ വല്ലതും പറഞ്ഞ് അവരെ മുഷിപ്പിക്കും എന്നതിനാല്‍ ഭാര്യ ആലീസ് അവര്‍ വരുന്നതിനോട് താല്‍പര്യപ്പെട്ടിരുന്നില്ല. ഞാന്‍ ആണെങ്കില്‍ അവര്‍ വന്ന് പറയുന്നതിന്റെ ഒരു സുഖം അനുഭവിക്കാനുള്ള ഒരു തയ്യാറെടുപ്പിലുമായിരുന്നു.

പുസ്തകത്തില്‍

അവര്‍ വന്നതിനെ കുറിച്ച് ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സംസാരിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് ഭ്രാന്താണോ എന്ന സംശയം ഉണ്ടായി. അവര്‍ വലിയ വചനങ്ങല്‍ ഒക്കെ ചൊല്ലുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ ഏത് ദിവസമായിരുന്നു യേശു അദ്ദേഹത്തിന്റെ വസതിയില്‍ വന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഒടുവില്‍ എന്നെ സഹിക്കാന്‍ വയ്യാതെ അവര്‍ സ്തോത്രം പറഞ്ഞ് തിരികെ പോയി.

അയാളുടെ മതത്തിലേക്ക്

പിന്നെ ഒരാള്‍ വന്നിരുന്നു. അയാളുടെ മതത്തിലേക്ക് മാറാനായിരുന്നു ആവശ്യം. അവിടേയും യേശുവുണ്ട്. കുറേനാളായി കത്തോലിക്കാ സഭയില്‍ തന്നെ നില്‍ക്കുന്നു. ബോറ‍ടിച്ച് തുടങ്ങി എന്നൊക്കെ ഞാന്‍ പറഞ്ഞു. ഒരു മാറ്റം വേണം. നിങ്ങളുടെ സഭയിലേക്ക് ഞങ്ങള്‍ ആറ് പേര് വരാം പക്ഷെ എന്ത് തരും എന്ന് ചോദിച്ചു. അതോടെ സ്തോത്രം എന്നും പറഞ്ഞും അവരും പോയി. അവര്‍ക്കൊക്കെ പുറത്ത് നിന്നും നല്ല ഫണ്ടിങ് വരുന്നുണ്ടെന്നും ഇന്നസെന്റെ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+