'ആ സ്വപ്നം അയ്യപ്പന് തന്ന നിയോഗമാണെന്ന് കരുതി'; ഇങ്ങനെയാകുമെന്നറിയില്ലായിരുന്നെന്ന് ജയറാം
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി നടന് ജയറാം. ഭഗവാന് അയ്യപ്പന് തന്ന നിയോഗമാണ് എന്ന് കരുതിയാണ് പൂജ ചെയ്തത് എന്നും ഇത്ര വലിയ പ്രശ്നമാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ജയറാം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏത് അന്വേഷണവുമായി സഹകരിക്കാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓര്മ വെച്ച കാലം മുതല്‍ അയ്യപ്പനെ കാണാന്‍ പോകുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ വിൡ് എന്റെ സ്വപ്നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞു. അപ്പോള്‍ അയ്യപ്പന് തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് പൂജ ചെയ്തത്. അയ്യപ്പന് തന്ന അനുഗ്രഹമാണെന്ന് കരുതി. പക്ഷേ ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല,' ജയറാം വ്യക്തമാക്കി.

വിവാദത്തിന് പിന്നാലെ ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു എന്നും എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് താന്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ കാര്യമായതിനാല്‍ നമ്മള് കൂടെ നില്‍ക്കണ്ടേ എന്നും ജയറാം ചോദിച്ചു. അതേസമയം സംഭവത്തില്‍ ജയറാമില് നിന്ന് വിശദമായി മൊഴിയെടുക്കും എന്ന് ദേവസ്വം വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
താരത്തിന്റെ പ്രാഥമിക മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും വിശദമായി മൊഴിയെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. നേരത്തെ ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് 2019 ല്‍ ചെന്നൈയില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുത്തതെന്ന് ജയറാം പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ വെച്ചല്ല പൂജ നടന്നതെന്നും ചെന്നൈയിലെ അമ്പത്തൂരില്‍ വാതില്‍ നിര്‍മിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.
ഉണ്ണികൃഷ്ണന് പോറ്റിയെ 2018 മുതല്‍ പരിചയമുണ്ട് എന്നും ശബരിമലയില്‍ വെച്ച് കാണാറുണ്ട് എന്നും ജയറാം പറഞ്ഞു. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോള്‍ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത് എന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണപ്പാളിയിലെ എല്ലാ ഭാഗങ്ങളും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ജയറാം സമ്മതിച്ചിട്ടുണ്ട്.
പാളിയില്‍ സ്വര്‍ണം പൂശിയ ശേഷം ശബരിമലയിലേക്ക് കൊണ്ടു പോവുകയാണെന്ന് ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞപ്പോള്‍ ആസമയത്ത് തന്റെ വീട്ടിലെ പൂജാമുറിയിലേക്ക് അതൊന്ന് കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിക്കുകയായിരുന്നു എന്നും അതിന് അദ്ദേഹം സമ്മതിച്ചു എന്നുമാണ് ജയറാം പറയുന്നത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ഉണ്ണികൃഷ്ണന് പോറ്റി നിഷേധിച്ചിരുന്നു. തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം എന്ന് പോറ്റി പറയുന്നു. 'പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. ശബരിമലയിലെ കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്,' ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications