Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണ്; ദിലീപിന്റെ മുന്‍കൂര്‍ജാമ്യത്തില്‍ മഞ്ജുവാര്യരുടെ പ്രസംഗം പങ്കുവെച്ച് വിനായകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍. 2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മഞ്ജു വാര്യര്‍ സംസാരിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്.

Recommended Video

cmsvideo
    ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മഞ്ജുവിന്റെ പ്രസ്താവന പങ്കുവെച്ച് വിനായകന്‍

    നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു മഞ്ജുവാര്യര്‍ അന്ന് പ്രസംഗിച്ചത്. കേസില്‍ ആദ്യമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞ സിനിമാ താരങ്ങളിലൊരാളും മഞ്ജുവായിരുന്നു. മഞ്ജു വാര്യരുടെ പ്രസ്താവന സംബന്ധിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അവ്യക്തമായ ചില പ്രതികരണങ്ങള്‍ വിനായകന്‍ ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു.

    1

    ഇക്കഴിഞ്ഞ ജനുവരിയില്‍ അര മണിക്കൂറിനിടയില്‍ ഡബ്ല്യു സി സിയും നടിയെ ആക്രമിച്ച കേസുമായും ബന്ധപ്പെട്ട വാര്‍ത്തകളുടെ ആറ് സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് പിന്നീട് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ദിലീപിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഫാന്‍സ് പേജുകളിലെല്ലാം ഇത് പ്രകടമാണ്. ദൈവം വലിയവനാണ് എന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ പ്രതികരിച്ചത്. ജാമ്യവിധി പുറത്തുവന്നതിന് പിന്നാലെ ദിലീപിന്റെ വീടിന് പുറത്ത് ആരാധകര്‍ ലഡുവിതരണവും നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

    2

    മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അതിനുള്ള തെളിവുകള്‍ നിലവിലില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. കോടതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും വിധിപ്രസ്താവത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

    3

    ജാമ്യ ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ദിലീപിനും സംഘത്തിനും ജാമ്യം അനുവദിച്ചത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഗൂഢാലോചന കേസിലെ പ്രതികള്‍.

    4

    അതേസമയം മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യക്തമായ തെളിവില്ലാതെയാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടും ദിലീപ് കോടതിയെ സമീപിക്കും. വിചാരണ മാത്രം ബാക്കി നില്‍ക്കുന്ന കേസില്‍ തുടരന്വേഷണം നടത്തേണ്ടതില്ല എന്നാണ് ദിലീപിന്റെ വാദം.അതേസമയം ജാമ്യം ലഭിച്ചതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതല്‍ തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+