'ഇനിയും മനസിലായില്ലെങ്കില്‍ മിനിമം നിങ്ങളുടെ താര ഡൈബത്തോട് ചോദിക്കുക': ശ്രീജിത്ത് പെരുമന
കൊച്ചി: അങ്കമാലിയിലെ ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങളിൽ മറുപടിയുമായി എൽദോസ് കുന്നപ്പള്ളി എം എൽ എ രംഗത്തെത്തിയിരുന്നു . കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മമ്മൂട്ടിയിൽ നിന്നും എംഎൽഎ കത്രിക വാങ്ങാൻ ശ്രമിച്ചെന്നും തുടർന്ന് എംഎൽഎയോട് മമ്മൂട്ടി ദേഷ്യപ്പെട്ടുവെന്ന തരത്തിലുമാണ് സോഷ്യൽ മീഡിയയിൽ പ്രചരണം.
എന്നാൽ വീഡിയോയിൽ കാണുന്ന കടയുടെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും ഇത് മനസിലാക്കാതെയാണ് മമ്മൂട്ടി കത്രിക കയ്യിലെടുത്തത് എന്നും എൽദോസ് കുന്നപ്പള്ളി പറയുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. എൽദോസ് കുന്നപ്പള്ളിയെ പിന്തുണച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്..
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അന്ധമായ താരാരാധന വെച്ചുകൊണ്ട് ഒരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഒരു ജനപ്രതിനിധിയെ തെറിവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ഫേൻസ് വേട്ടാവളിയന്മാർക്ക് നല്ല നമസ്കാരം.
എൽദോസ് കുന്നപ്പള്ളി എംഎൽഎ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആ ദൃശ്യങ്ങളിൽ തന്നെ ഏറ്റവും മാന്യമായ പെരുമാറ്റം എംഎൽഎയുടേതായിരുന്നു.ഫേൻസ് അടിമകൾക്ക് ഇനിയും കാര്യങ്ങൾ മനസിലായില്ല എങ്കിൽ മിനിമം നിങ്ങളുടെ താര ഡൈബത്തോടോ, ആ ചtടങ്ങിന്റെ സംഘടകാരോടോ ചോദിക്കുക..അത് കഴിഞ്ഞിട്ടാകാം ഈ മെഴുകൽ.

രാഷ്ട്രീയക്കാരെല്ലാം പോക്കാണ് രാഷ്ട്രീയത്തിലേക്ക് മാത്രം ഇറക്കവും സിനിമേലേക്ക് കയറ്റവുമെന്ന് ചിന്തിക്കുന്ന അരാഷ്ട്രീയ അടിമക്കൂട്ടങ്ങളാണ് ജനപ്രതിനിധിയെ തെറിവിളിച്ച് ആത്മരതിയടയുന്നത്.
ഫെൻസുകളുടെ തിയറി പ്രകാരം #രാഷ്ട്രീയത്തിലേക്ക് മാത്രം #ഇറങ്ങലാണ്..., നീ രാഷ്ട്രീയത്തിലിറങ്ങിയോടാ ? എന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും മുഖം കറുപ്പിച്ചുള്ള ഏറെക്കുറെ സമാന സ്വഭാവമുള്ള ചോദ്യങ്ങൾ കേൾക്കാത്തതായി അധികമാരും ഉണ്ടാകുമെന്നു തോന്നുന്നില്ല....
ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...

അതാണ് അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം ബാക്കി എല്ലാ പരിപാടികളും ജോലികളും പ്രവർത്തനങ്ങളും.. കൂടാതെ ഉഡായിപ്പ് -കൂതറ പരിപാടികളിലും #കയറ്റമാണ്... കേട്ടിട്ടില്ലേ ധൃതംഗ പുളകിതനായി രക്ഷിതാക്കളും നാട്ടുകാരും ഒക്കെ പറയാറുള്ളത് "അവൻ സിനിമയിൽ കയറി " മൂത്തവൻ വിദേശ കമ്പനിയിൽ എൻജിനീയറായി കയറി " ചെറിയമ്മേടെ മകൻ ഹോട്ടലിൽ കുക്കായിട്ട് കയറി " ഷാജി ഇപ്പൊ ക്രിക്കറ്റിൽ കയറി കൂടെയുണ്ടായിരുന്ന ശശി അണ്ണൻ അദ്യാപകനായി കയറി..., വക്കീലായി കയറി അങ്ങനെ പോകുന്നു കയറ്റങ്ങൾ എന്നാൽ രാഷ്ട്രീയവും പൊതു പ്രവർത്തനവും ഇറക്കങ്ങളാവുന്നു.....

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും രാഷ്ട്രീയമാകും എന്നോ സാമൂഹ്യ ജീവിയായ നമ്മളിൽ നാമറിയാതെ തന്നെ രാഷ്ട്രീയം അതിടപെടുമെന്നോ പ്രബുദ്ധരെന്നു സ്വയം അവരോധിക്കുന്ന അഭ്യസ്ത വിദ്യരുപോലും വിസ്‌മരിക്കുന്നു. കാലം മാറി കഥമാറി ശാസ്ത്ര മുന്നേറ്റത്താൽ ലോകം വിരൽത്തുമ്പിൽ എത്തി നിൽക്കുന്ന ഈ കാലത്തും പക്ഷെ രാഷ്ട്രീയവും ജീവിതവും തമ്മിൽ ജാംബവാന്റെ കാലത്തുള്ള അതേ #കയറ്റവും #ഇറക്കവും നിലനിൽക്കുകയാണ്. കയറി ഓടാനുള്ള വ്യഗ്രതയിൽ കയറ്റത്തിന്റ പാതിയായ ഇറക്കത്തിലേക്ക് നോക്കുന്നതിനു നാറാണത്തു ഭ്രാന്തൻ കാണിച്ച വിവേകം പോലും കാണിക്കാതെ സിറോക്സിക്കമാരെ ആൾ ദൈവങ്ങളാക്കികൊണ്ട് ഫ്രീക്കൻ തലമുറ ഓടുകയാണ്..... സുഹൃത്തുക്കളെ ഓടുകയാണ്...

മറ്റൊരു ലോക മഹാ സൈബർ വിപ്ലവത്തിലൂടെ ഫ്രീക്കൻ യുഗത്തിലേക്ക് അരാഷ്ട്രീയരായ #ബ്രോ യിലർ തലമുറയെ വാർത്തെടുക്കലാണ് സിറോക്സിക്കയെപ്പോലുള്ള അരാഷ്ട്രീയ നെന്മ മെരങ്ങളുടെ ലക്ഷ്യം. പീരങ്കികൾക്കും വെടിക്കോപ്പുകൾക്കും പകരം മാരക ശേഷിയുള്ള ട്രോളുകളും, പൊങ്കാലകളും, നെന്മകളുമായിരിക്കും ആയിരിക്കും പ്രധാന ആയുധങ്ങൾ.രാഷ്ട്രീയം പാടില്ല എന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കൾ മുതൽ രാഷ്ട്രീയം നിരോധിക്കുന്ന കോടതികൾക്കുവരെ ആരാഷ്ട്രീയവാദികളായ ഇത്തരം ഫേൻസ് വെട്ടുകികളെയും, നെന്മ മെരങ്ങളെയും സൃഷ്ടിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്.

മനുഷ്യൻ അന്യഗ്രഹങ്ങളിൽ സ്ഥിരതാമസമാക്കിയ, കൃത്രിമ സൂര്യനെ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ലോകരാജ്യങ്ങളുടെ മുന്നിൽ ഇപ്പോഴും സ്ത്രീകളുടെ ജൈവികമായ ആർത്തവം എന്ന പ്രക്രിയ അശുദ്ധിയാണെന്നു പ്രഖ്യാപിക്കാനും ദൈവങ്ങളുടെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാനും, സിനിമാ പോസ്റ്ററിൽ പാലാഭിഷേകം നടത്താനും തെരുവിൽ തല്ലുകയും, കലാപമുണ്ടാക്കുകയും ചെയ്യുന്ന ഈ തലമുറ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പാമ്പരവിഡ്ഢികളായി പകച്ചു നിൽക്കുകയാണ്.
അഡ്വ എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് അഭിവാദ്യങ്ങൾ ❤️🚩
--അഡ്വ ശ്രീജിത്ത് പെരുമന--












Click it and Unblock the Notifications