കാന്തപുരം ഉസ്താദ് അതാണ് നമുക്ക് കാട്ടിതരുന്നത്: തെറ്റ് ചെയ്ത ഒരു പെണ്‍കുട്ടിക്ക് വേണ്ടി.. : അഖില്‍ മാരാർ
കോഴിക്കോട്: വിവിധ തലങ്ങളില്‍ നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് ഒടുവില്‍ യെമനില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചിരിക്കുകയാണ്. വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ ഇടപെടലില്‍ ശക്ത മായ ഇടപെടലുകള്‍ നടന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുമായി സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലില്‍ അവര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായെന്നാണ് പുറത്ത് വരുന്ന വിവരം.
വധശിക്ഷ മാറ്റിവെച്ച കാര്യം 'സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ' എന്ന സംഘടനയാണ് വ്യക്തമാക്കിയത്. പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. വിഷയത്തിൽ ഇടപെട്ടതിന് കാന്തപുരം എപി അബൂബക്കർ മുസല്യാർക്ക് ആക്‌ഷൻ കൗൺസിലും നിമിഷ പ്രിയയുടെ കുടുംബവും നന്ദി അറിയിച്ചു.

മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ ഈ വിഷയത്തില്‍ ഇടപെട്ടത് എന്നതായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വധശിക്ഷ നീട്ടിവെക്കുന്നതില്‍ നിർണ്ണായക ഇടപെടല്‍ നടത്തിയ കാന്തപുരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കള്‍ കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് അപ്പുറം കലാസാംസ്കാരിക രംഗത്തുള്ളവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തെ ലോകത്തിനു മുന്നിൽ No 1 ആക്കുന്നതെന്ന് എങ്ങനെയെന്നു ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് നമുക്ക് കാട്ടി തന്നുവെന്നായിരുന്നു സംവിധായകന്‍ അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചത്.
'ന്യായീകരിക്കാൻ കഴിയാത്ത ഒരു തെറ്റ് ചെയ്ത് വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് വേണ്ടി നയതന്ത്ര ബന്ധങ്ങൾക്ക് അധികം സ്ഥാനമില്ലാത്ത ഒരു രാജ്യത്തു നിരവധി തവണ ബന്ധപ്പെട്ട് വധ ശിക്ഷ മരവിപ്പിക്കാൻ ഒരു മുസ്ലിം മത പണ്ഡിതൻ 94ആം വയസ്സിലും ഇടപെടുബോൾ ലോകം കേരളത്തിന്റെ മാനവിക ബോധത്തെ എത്ര മൂല്യത്തോടെ ആകും കാണുക. കേരളത്തെ ലോകത്തിനു മുന്നിൽ No 1 ആക്കുന്നതെന്ന് എങ്ങനെയെന്നു ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് നമുക്ക് കാട്ടി തന്നു... നന്ദി ഉസ്താദ് അങ്ങയുടെ മനസിന്റെ വലുപ്പത്തിന് ഒരു ഹൈന്ദവ സഹോദരന്റെ പ്രണാമം.' - അഖില്‍ മാരാർ കുറിച്ചു.
അതേസമയം, ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്ന് നാളെ നടപ്പിലാക്കേണ്ടിയിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച് യമൻ കോടതി പുറപ്പെടുവിച്ച നിർണ്ണായക വിധി ആശാവഹമാണെന്നായിരുന്നു കെടി ജലീല്‍ എംഎല്‍എയുടെ പ്രതികരണം. ബന്ധുക്കൾ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമെ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഇതിലൂടെ സാവകാശം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. അറേബ്യൻ ലോകത്ത് അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ് വധശിക്ഷ നീട്ടിക്കൊണ്ടുള്ള ഈ വിധി. ശൈഖുനാ കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടലിനെ തുടർന്നാണ് അതിവിരളമായ ഇത്തരമൊരു നീക്കം. ശൈഖുന എ.പി അബൂബക്കർ മുസ്ല്യാർക്ക് ഒരായിരം അഭിനന്ദനങ്ങളെന്നും കെടി ജലീല്‍ കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications