'കഞ്ചാവ് വേണോ എന്ന് ചോദിച്ച് തസ്ലീമ വിളിച്ചു, ഞാന്‍ ഞെട്ടിപ്പോയി'; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
കൊച്ചി: ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. ഈ മാസം ആദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും എക്സൈസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരി മരുന്ന് വിതരണം നല്‍കിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരകാണം എന്ന് അറിയിച്ച് കൊണ്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയുള്ള ശ്രീനാഥ് ഭാസിയുടെ നീക്കം. കേസില്‍ തന്നെ പ്രതിയാക്കും എന്നും അറസ്റ്റ് ചെയ്യുമെന്ന് പേടിയുണ്ടെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഭാസി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോഴിക്കോട് വെച്ച് നടന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന് ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി തസ്ലിമ വന്നു കണ്ടിരുന്നു എന്ന് ശ്രീനാഥ് ഭാസിയുടെ പറയുന്നു. മറ്റൊരു സുഹൃത്ത് വഴിയാണ് എത്തിയത് എന്നും ഫാന്‍ ആണെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത് എന്നും ഭാസി പറയുന്നു. അന്ന് തന്നെ യുവതി തന്റെ നമ്പറും വാങ്ങിയിരുന്നു.
പിന്നീട് ഏപ്രില്‍ ഒന്നിന് 'കഞ്ചാവ് ആവശ്യമുണ്ടോ' എന്ന് ചോദിച്ച് തന്നെ വിളിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ ഫോണ്‍ കോള്‍ എങ്കിലും കളിയാക്കുകയാണ് എന്നു കരുതി ഫോണ്‍ വെച്ചു എന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു. പിന്നാലെ ആവശ്യമുള്ളത് ചെയ്തുകൊടുക്കണം എന്ന രീതിയില്‍ മെസജ് വന്നു എന്നും കളിയാക്കുകയാണ് എന്നു കരുതി 'വെയ്റ്റ്' എന്ന് തിരിച്ച് സന്ദേശം അയച്ചു എന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്.
തസ്ലിമ തനിക്ക് അയച്ച മറ്റു മെസജുകള്‍ക്കൊന്നും മറുപടി അയച്ചിട്ടില്ല എന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. 'ലഹരി വില്ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുള്ള ആളല്ല ഞാന്‍. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ എറണാകുളത്ത് വെച്ച് നടക്കുകയാണ്. അറസ്റ്റിലായാല്‍ ഷൂട്ടിംഗിനെ ബാധിക്കും. മാത്രമല്ല തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ താര്യം വ്യക്തമാക്കുന്നു. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും താരം പറയുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. ശ്രീനാഥ് ഭാസിയുടെ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും എന്നാണ് വിവരം.
അതേസമയം ശ്രീനാഥ് ഭാസിയുമായി തസ്ലിമയ്ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. തസ്ലിമയുടെ ഫോണില്‍ ഇതിനുള്ള തെളിവുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി നടന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.വിദേശത്ത് നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് തസ്ലിമ സിനിമാക്കര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു എന്നാണ് സൂചന.
ആലപ്പുഴയില്‍ വിതരണക്കാര്‍ക്ക് നല്കാന് കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലാകുന്നത്. എക്സൈസ് സംഘധം ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പമുണ്ടായിരുന്നു. തായ്ലാന്ഡില് നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത് എന്നാണ് വിവരം. തായ്ലാന്ഡില് നിയമവിധേയമാണ് ഇത്. എം ഡി എം എയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ് എന്നാണ് പറയപ്പെടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications