Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകളെ വരെ വലിച്ചിഴച്ചു, ഇനിയും സഹിക്കാനാവില്ല': ദയ അച്ചുവിനും യൂട്യൂബ് ചാനലിനുമെതിരെ അമൃത സുരേഷ്

സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യജവും അപകീർത്തിപരവുമായ പരാമർശങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ഗായിക അമൃത സുരേഷ്. ഒരു യുട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെയാണ് താരത്തിന്റെ പരാതി. എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ വിശദാംശങ്ങള്‍ ഗായിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

'ഇന്ന്, മിസ് ദയ അശ്വതിക്കെതിരെ ഞാൻ ഒരു പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷമായി, അവളുടെ ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരം ശ്രമങ്ങള്‍ നടക്കുകയാണ്. അതിനെതിരെ നടപടിയെടുക്കുകയല്ലാതെ വേറെ വഴിയില്ല. ശരിയായ വഴികളിലൂടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നു, ന്യായമായ പരിഹാരം ഞാൻ പ്രതീക്ഷിക്കുന്നു' അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 amrutha-suresh

"വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഒരു നിലപാട് സ്വീകരിക്കുന്നു: അസ്വസ്ഥജനകമായ ഒരു സംഭവത്തെ അഭിമുഖീകരിക്കാൻ ഞാൻ സ്വീകരിച്ച ഒരു സുപ്രധാന നടപടിയാണ് ഇന്ന് ഞാൻ പങ്കുവെക്കുന്നത്. 'മിസ്റ്ററി മലയാളി' എന്ന യൂട്യൂബ് ചാനലിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി' അമൃത രണ്ടാമത്തെ പോസ്റ്റില്‍ കുറിക്കുന്നു. മറ്റൊരു ഭാഷയിലെ അമൃത എന്ന നടിയുടെ മകള്‍ മരിച്ചെന്ന വാര്‍ത്തയാണ് പ്രസ്തുത യൂട്യൂബ് ചാനല്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ അമൃത സുരേഷിന്റെ ചിത്രം തബ്നെയിലായി നല്‍കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.

എന്റെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ള തെറ്റായ വാർത്തകൾ, വ്യക്തിഹത്യ, എന്നിവയുടെ അനന്തരഫലങ്ങൾ ഞാൻ വളരെക്കാലമായി സഹിക്കുന്നു. എന്റെ നിശബ്ദത ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിച്ചാലും യാതൊരു പ്രശ്നവും ഇല്ലെന്ന് കരുതുന്നവർക്ക് വ്യക്തമായ സന്ദേശം നാല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമൃത കുറിച്ചു.

'എല്ലാ അതിരുകളും കടന്ന ഒരു സംഭവമായിരുന്നു ഇത്. എന്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. അമ്മയെന്ന നിലയിൽ, ഡിജിറ്റൽ മേഖലയിൽ പോലും അവളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് നുണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർ അറിയാന്‍ വേണ്ടി പറയുകയാണ്, ഇത്തരം വിഷയങ്ങളില്‍ ഞാന്‍ ശക്തമായ നിയമനടപടി സ്വീകരിക്കും. നമുക്ക് കൂടുതൽ സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാം'-താരം കുറിച്ചു.

അമൃതയ്ക്കും മകള്‍ക്കുമെതിരായി നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ സഹോദരി അഭിരാമിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'ഈ അടുത്ത്, ഒരു അഞ്ചോ ആറോ ദിവസം മുന്‍പ് റെഗുലറായിട്ട് ഇതുപോലത്തെ കണ്ടന്റിടുന്ന ഒരു ചാനല്‍. ഇത് ഞാന്‍ ആ ചാനലിന് എഗൈന്‍സ്റ്റ് പറയുന്നതോ കേസിന്റെ കാര്യമോ അല്ല. കാരണം അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ എനിക്ക് ഇരിക്കാന്‍ സമയമുണ്ടാകില്ല. പക്ഷെ വളരെ ഒഫന്‍സീവായ കാര്യം വരുമ്പോള്‍ ഞാനെപ്പോഴും നിങ്ങളോട് ഷെയര്‍ ചെയ്യാറുണ്ട്. ഞാന്‍ അതിനെതിരായി നിയമനടപടികള്‍ എടുത്തിരിക്കും.' എന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്.

'ഈ വീഡിയോ ഇറങ്ങിയ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. എനിക്ക് അത് കുറെ പേര്‍ അയച്ച് തന്നു. അമൃത ചേച്ചി ഇങ്ങനത്തെ കാര്യങ്ങളിലൊന്നും റിയാക്ട് ചെയ്യാറില്ല. അപ്പോള്‍ എന്റെ അടുത്ത് പറഞ്ഞു. കേസെങ്കില്‍ കേസ് കൊടുക്കണം. ഇതിങ്ങനെ പോയിക്കൊണ്ടിരിക്കുന്നത് അത്ര നല്ലതല്ലല്ലോ. ഏത് എക്‌സ്റ്റന്റ് വരെ പോകും എന്നുള്ളത്. ഈ ചാനല്‍ ഞാന്‍ എടുത്ത് നോക്കി. ഈ വീഡിയോയില്‍ ഞാന്‍ അവരുടെ പേരൊന്നും മെന്‍ഷന്‍ ചെയ്യാന്‍ പോകുന്നില്ല' എന്നും അഭിരാമി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+