Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി, ബ്ലോക്ക് ഭാരവാഹികളാവാന്‍ 'ജോലിക്കാർ' വേണ്ട; 5 വർഷം ഇരുന്നവരും പുറത്ത്, നിർദേശം ഇങ്ങനെ

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങളെ അതിജീവിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എ ഐ സി സി എല്ലാവിധ പിന്തുണയും പുനഃസംഘടനയ്ക്ക് നല്‍കിയതോടെ ഗ്രൂപ്പുകള്‍ക്കും തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. ചർച്ചകള്‍ക്കൊടുവില്‍ പുനഃസംഘടനയുമായി സഹകരിക്കാമെന്ന നിലയിലേക്ക് ഗ്രൂപ്പുകള്‍ എത്തുകയായിരുന്നു.

ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയാണ് ഇതില്‍ നിർണ്ണായകമായത്. ഇരു നേതാക്കൾക്ക് ഒപ്പം നിൽക്കുന്നവരുമായും നേതൃത്വം ആശയ വിനിമയം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ

കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇതിന് പിന്നാലെ ഡി സി. സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും നിയമനത്തിന് കരട് മാനദണ്ഡമായിട്ടുണ്ട്.

റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം

പ്രധാനപ്പെട്ട നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം ആവശ്യമെങ്കിൽ

പ്രധാനപ്പെട്ട നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം ആവശ്യമെങ്കിൽ വേണ്ട ഭേദഗതികളോടെ രണ്ടു ദിവസത്തിനകം മാനദണ്ഡം അന്തിമമാക്കും. ഇതിന് ശേഷമാവും ഡി സി സി ചുമതലയുള്ള കെ പി സി സി ജനറൽ െസക്രട്ടറിമാർ ജില്ലകളിലെത്തി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരാഴ്ചക്കുള്ളില്‍ തന്നെ പട്ടിക കൈമാറാനാണ് നിർദേശം.

അർധസർക്കാർ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും

സ്ഥിരം ജോലിയുള്ളവരെ, അതായത് അർധസർക്കാർ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലിയുള്ളവരെ ഭാരവാഹിത്വത്തിലേക്കും ബ്ലോക്ക് അധ്യക്ഷപദത്തിലേക്കും പരിഗണിക്കേണ്ടെന്നാണ് പൊതുവെയുള്ള നിർദേശം. സ്ഥിരം ജോലിയുള്ളവരെ ഭാരവാഹികളായി എടുത്താല്‍ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ, സഹകരണസംഘം ഭാരവാഹികളെ ഒഴിവാക്കണമെന്ന് നിർദേശമില്ല.

കെ പി സി സി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതിന് സമാനമായി ഡി സി സിയിൽ

കെ പി സി സി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതിന് സമാനമായി ഡി സി സിയിൽ അഞ്ച് വർഷം ഭാരവാഹികളായിരുന്നവർക്ക് പുനർനിയമനം നൽകില്ല. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ജില്ല പഞ്ചായത്തംഗങ്ങൾ എന്നിവരെയും ഭാരവാഹികളാക്കില്ല. പുതിയ ഭാരവാഹികളില്‍ പകുതി പേരും പുതുമുഖങ്ങളായിരിക്കണമെന്നും നിർദേശമുണ്ട്. ഭാരവാഹികളിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുപേർ വനിതകളും ഒരാൾ പട്ടിക വിഭാഗക്കാരനും ആയിരിക്കണമെന്ന് മാർഗ്ഗ നിർദേശത്തിലുണ്ട്.

സംഘടന തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് പുനസംഘടന പൂർത്തിയാക്കിയാൽ

സംഘടന തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് പുനസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടാൻ സാധ്യതയുണ്ടെന്ന ആശങ്കയായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. അതുകൊണ്ടാണ് അവർ എതിർപ്പ് ഉന്നയിച്ച് എ ഐ സി സി നേരത്തെ നേരില്‍ കണ്ട് തന്നെ അതൃപ്തി അറിയിച്ചത്. ഡി സി സി, കെ സി സി സി പുനഃസംഘടനയിൽ നേരത്തേ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാക്ക് ഹൈക്കമാന്റ് നൽകിയിട്ട് പോലും അവസാന നിമിഷം പട്ടിക മുഴുവൻ അട്ടിമറിക്കപ്പെട്ടുവെന്ന കാര്യവും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടി.

തങ്ങള്‍ നിർദേശിച്ച നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു

തങ്ങള്‍ നിർദേശിച്ച നിർദ്ദേശിച്ച പേരുകൾ പലതും ദില്ലയിലെ ചർച്ചയിൽ ഒഴിവാക്കപ്പെട്ടു. പല നേതാക്കളും തഴയപ്പെട്ടു എന്ന ആക്ഷേപവും നേതാക്കൾ ഉന്നയിച്ചിരുന്നു. സഹഭാരവാഹികളെ കണ്ടെത്താനുള്ള പുനഃസംഘടനയിലും തത്സ്ഥിതി ആവർത്തിച്ചേക്കുമെന്നായിരുന്നു ഗ്രൂപ്പുകളുടെ ആശങ്ക. അത്തരത്തിൽ സംഭവിച്ചാൽ പാർട്ടി പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന് നേതാക്കൾ ആവലാതിപെട്ടിരുന്നു. സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയും ഗ്രൂപ്പുകൾ തള്ളി കളഞ്ഞിരുന്നില്ല. എന്നാല്‍ പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ ഔദ്യോഗിക നേതൃത്വത്തിന് എ ഐ സി സി സർവ്വ പിന്തുണയും നല്‍കിയതോടെ ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+