Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരം', ബിബിസി ഓഫീസുകളിലെ പരിശോധനയ്ക്ക് എതിരെ മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: രാജ്യത്തെ ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലായിരുന്നു റെയ്ഡ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി അടുത്തിടെ വിവാദമായിരുന്നു. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

'ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം' എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

bbc

ഡിവൈഎഫ്ഐയും ബിബിസി ഓഫീസുകളിലെ പരിശോധനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ' ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻററി നിർമ്മിച്ച് സംപ്രേക്ഷണം ചെയ്ത അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഡൽഹിയിലെയും മുംബെയിലെയും ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരിക്കുകയാണ്. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയിൽ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്ന ഗുജറാത്ത് കലാപത്തിൽ ഉള്ള പങ്ക് വളരെ വ്യക്തമായി തുറന്നു കാട്ടുകയുണ്ടായി. അതിന്റെ പ്രതികാരമായിട്ടാണ് ബി.ബി സി ഓഫീസുകളിൽ കേന്ദ്ര സർക്കാർ ഏജൻസികൾ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങു വീഴുന്ന ഫാസിസത്തിന്റെ മൂർത്തരൂപത്തിലുള്ള ഭരണനിർവഹണം അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് തുല്യമാണ്. ബിബിസി ഡോക്യുമെൻററി പുറത്തുവിട്ടിട്ടുള്ള വസ്തുതകൾ യാഥാർത്ഥ്യമാണെന്നതും, ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡി സർക്കാറിന് വ്യക്തമായ പങ്കുണ്ടെന്ന് ശരിവെക്കുന്നതുമാണ് കേന്ദ്രസർക്കാർ ബിബിസി ക്കെതിരെ നടത്തുന്ന ഈ റെയ്ഡിലൂടെ വെളിപ്പെടുന്നത്. ഗുജറാത്ത് കലാപത്തിന്റെ ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യത്തോട് മാപ്പു പറയുകയാണ് ആദ്യം ചെയ്യണ്ടേത്.

ഇന്ത്യ ദി മോഡി ക്വസ്റ്റ്യൻ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള മാധ്യമ സ്ഥാപനത്തിനെതിരെ നടക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ അപഹാസ്യമാണെന്നും രാജ്യത്ത് കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന ഇത്തരം പ്രതികാര നടപടികളെ ജനാധിപത്യം സമൂഹം എതിർത്തു തോൽപ്പിക്കണമെന്നും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മന്ത്രി പി രാജീവിന്റെ പ്രതികരണം: ' സത്യം പറയുന്നത് പോലും ചിലർക്ക് അപ്രിയമാകുന്ന കാലത്ത് അപ്രിയസത്യങ്ങൾ വിളിച്ചുപറയുന്നത് പ്രകോപനവും പ്രകമ്പനവും സൃഷ്ടിക്കും. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഡോക്യുമെൻ്ററി പുറത്തിറങ്ങി ദിവസങ്ങൾക്കകം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലുണ്ടായ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശശുദ്ധി സംശയം ജനിപ്പിക്കുന്നതാണ്. ഇതിനോടകം തന്നെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ വിമർശനം ഉയർത്തിയത് നാടിനെ യശ്ശസിന് കളങ്കമേൽപ്പിക്കുന്നു. അപ്രിയമായതെഴുതുകയാണെങ്കിൽ കൂച്ചുവിലങ്ങ് തയ്യാറാണ് എന്നാണോ ഈ നടപടിയിലൂടെ പറയുന്നത്? ഈ വിധത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന തെറ്റായ നടപടികൾ തീർത്തും പ്രതിഷേധാർഹമാണ്. ജനാധിപത്യ ലോകത്തിൽ മാധ്യമങ്ങൾക്കുള്ള അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+