കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാണി കൊടുക്കാനിരുന്നത്‌ 30 കോടി, കൊടുത്തത് അഞ്ച് കോടി... വീട്ടില്‍ നോട്ടെണ്ണാന്‍ യന്ത്രം'

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ബിജു രമേശ്. ഡിസംബര്‍ 31 ന് കൊച്ചിയില്‍ ചേര്‍ന്ന് ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വിട്ടത്.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ 25 കോടി രൂപയാണത്രെ ആവശ്യപ്പെട്ടത്. പിന്നീട് ബാര്‍ ഉടമകളുടെ സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചൈന സുനില്‍ അഞ്ച് കോടി രൂപ കൂടി നല്‍കാമെന്ന് ഏറ്റു. അങ്ങനെ 30 കോടി കൈമാറാനാണ് ധാരണയായത്.

biju-ramesh

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെ മാത്രം നിലനിര്‍ത്തുന്നതിനായിരുന്നു ഇത്. കോഴ സമാഹരിക്കുമ്പോള്‍ പണം നല്‍കാതിരുന്ന 418 ബാറുകള്‍ തുറക്കാതിരിക്കാനും കൂടി ആയിരുന്നു ഈ നീക്കം.

കെഎം മാണിയുടെ പാലയിലെ വീട്ടില്‍ വച്ചാണ് അഞ്ച് കോടി രൂപ കൈമാറിയതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. അനിമോന്‍ എന്ന ആളാണ് രാത്രി ഒരു മണിയോടെ മാണിയുടെ വീട്ടിലെത്തിയത്. ഇത് കടം വാങ്ങിയ പൈസയാണെന്നും അനിമോന്‍ പറയുന്നുണ്ട്.

KM Mani

മാണിയുടെ വീട് സന്ദര്‍ശിച്ച ബാര്‍ ഉടമകള്‍ മറ്റൊരു കാര്യവും പറയുന്നുണ്ട്. ധനമന്ത്രിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ട് എന്നതാണത്. നെടുമ്പാശേരിയില്‍ വച്ച് കെഎം മാണിക്ക് രണ്ട് കോടി രൂപ കൈമാറിയതായും ബാര്‍ ഉടമകള്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനലാണ് ബിജു രമേശ് നല്‍കിയ ശബ്ദരേഖ സംപ്രേഷണം ചെയ്തത്. ഒരു കോടി രൂപയില്‍ തുടങ്ങിയ കൈക്കൂലി ആരോപണം ഇപ്പോള്‍ ഏഴ് കോടി വരെ എത്തിയിരിക്കുന്നു. ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖ ബിജു രമേശ് വിജിലന്‍സിന് കൈമാറും എന്ന് അറിയിച്ചിട്ടുണ്ട്.

ബിജു രമേശ് പുറത്ത് വിട്ട ശബ്ദരേഖ കേള്‍ക്കാം

English summary
Bar Bribe Controversy: Biju Ramesh reveals the audio tape of Bar Owners meeting at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X