നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്
കോഴിക്കോട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടിയില്‍ ബി ജെ പിയില്‍ അതൃപ്തി പുകയുന്നു. സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി.
ജയപ്രകാശ് നാരായണിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം ടി രമേശിന്റെ പരോക്ഷ വിമര്‍ശനം. നീതികേടുകള്‍ക്ക് മുന്നില്‍ നിശബ്ദരാകുന്നത് നിസാഹയതയല്ല എന്നും നിശബ്ദത വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പാകാം എന്നുമാണ് പോസ്റ്റിലെ വാചകം.

എം ടി രമേശിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സുരേന്ദ്രനെതിരായ വിമര്‍ശനവും സന്ദീപ് വാര്യര്‍ക്ക് ഐക്യദാര്‍ഢ്യവും അര്‍പ്പിച്ചുള്ള കമന്റുകളാണ് ഏറിയ പങ്കും.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന്റെ ചിത്രവും എം ടി രമേശ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിലും സന്ദീപ് വാര്യര്‍ക്ക് പിന്തുണ അര്‍പ്പിച്ചുള്ള കമന്റുകളാണ് നിറയുന്നത്. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു സന്ദീപ് വാര്യരെ ബി ജെ പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് നേതാക്കളുടെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ പേരില്‍ നിരവധി ആള്‍ക്കാരില്‍ നിന്ന് പണം പിരിച്ചു എന്നായിരുന്നു സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന പരാതി. ഇതോടെയാണ് ഇന്നലെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ഇതിനെതിരെ സന്ദീപ് വാര്യരും കഴിഞ്ഞ ദിവസം പരോക്ഷമായി പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയില്‍ ബി ജെ പിയിലെ ഒരു വിഭാഗം അതൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമായിരുന്നു. ബി ജെ പിയിലെ വി മുരളീധരന് പക്ഷക്കാരനാണ് കെ സുരേന്ദ്രന്.

മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനവും സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനവും ലഭിച്ചതോടെ ഈ വിഭാഗം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തരായിരുന്നു. എന്നാല്‍ സുരേന്ദ്രന് ഏകാധിപതിയെ പോലെ പെരുമാറുന്നു എന്ന പരാതി മറുവിഭാഗങ്ങള്ക്കുണ്ടായിരുന്നു. പി കെ കൃഷ്ണദാസ് പക്ഷമാണ് ബി ജെ പിയില്‍ മുരളീധരപക്ഷത്തിന്റെ പ്രധാന എതിരാളി.

അതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്, കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പിന്തുണയും ഇതിനുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ മുന്‍ അധ്യക്ഷന്‍ പി പി മുകുന്ദനും കെ സുരേന്ദ്രന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരായ നടപടി എതിര്‍വിഭാഗങ്ങള്‍ അവസരമാക്കാനാണ് സാധ്യത. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി കെ കൃഷ്ണദാസ് വിഭാഗക്കാരനായ എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒളിയമ്പ് എന്നാണ് സൂചന. സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയില്‍ ആര് എസ് എസ് നേതൃത്വവും അതൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications