രാജേട്ടന് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; കര്‍ഷക നിയമത്തെ അനുകൂലിച്ച ആളാണ്; എംടി രമേശ്
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ഒ രാജഗോപാലും വോട്ട് ചെയ്യാതിരുന്നതോടെ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.

കാര്‍ഷിക നിയമത്തെ പിന്തുണച്ച വ്യക്തിയായിരുന്നു രാജേട്ടന്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. രാജേട്ടന് തന്നെ കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയപ്പോള്‍ അതിന്റെ ഔചിത്യത്തെ കേരള ജനതയ്ക്ക് മുന്‍പാകെ കൃത്യമായി ബോധ്യപ്പെടുത്തിയ ആളാണ് രാജേട്ടന്. അതുകൊണ്ട് ഇക്കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കും- എംടി രമേശ് ആലപ്പുഴയില്‍ പറഞ്ഞു.
കാര്‍ഷിക ബില്ലിനെതിരായ പ്രമേയം പരിഹാസ്യമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞത്. പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നിലപാടിനെ കുറിച്ച് അറിയിച്ചെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. ഇതിനെ കുറിച്ച് അന്വേഷിച്ച് പ്രതികരിക്കാമെന്നും ക സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ നിലാപടെടുത്തതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ഒ രാജഗോപാലും വോട്ട് ചെയ്യാതിരുന്നതോടെ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നും നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഒ രാജഗോപാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ നേരത്തെ പ്രമേയത്തിന് മേല്‍ നടന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിച്ചപ്പോള്‍ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ ഒ രാജഗോപാല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഉദ്ദേശിച്ചാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications