ബിഡിജെഎസിനെതിരെ ബിജെപിയിൽ അതൃപ്തി ശക്തം; താളം തെറ്റി മുന്നണി സംവിധാനം
രു മുന്നണിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതാണ് ദയനീയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതാക്കളിൽ പലരുടെയും അഭിപ്രായം
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് ബിജെപിയും എൻഡിഎയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സീറ്റിൽ നിന്ന് എണ്ണം കുറഞ്ഞത് അഞ്ചിലേക്ക് ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. ഇത് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന പല വാർത്തകളും വെളിപ്പെടുത്തലുകളും. എന്നാൽ ഒരു മുന്നണിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതാണ് ദയനീയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതാക്കളിൽ പലരുടെയും അഭിപ്രായം.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുന്നണി സംവിധാനം പൂർണമായും തകർന്ന അവസ്ഥയിലാണ് എൻഡിഎ. പരാജയത്തിന് കാരണം കണ്ടെത്താൻ ഒരു അവലോകന യോഗം പോലും ഇതുവരെ ചേർന്നട്ടില്ല. ഇതിൽ ഘടകക്ഷികൾ പരസ്പരം പഴിചാരുകയാണ്. യോഗം ചേരാത്തതിലും മുന്നണിയുടെ നിലവിലെ അവസ്ഥയിലും ബിജെപിക്കുള്ളിലും അമർഷം ശക്തമാണ്.

തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന്രെ പ്രകടനമാണ് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് മത്സരിച്ച പല മണ്ഡലങ്ങളിലും വോട്ടുകളിൽ വ്യാപക കുറവുണ്ടായി. ഇതിൽ ബിഡിജെഎസിന്റെ ശക്തി കേന്ദ്രങ്ങളെന്നറിയപ്പെടുന്ന ഇടുക്കിയിലെയും കോട്ടയത്തെയും മണ്ഡലങ്ങളും ഉൾപ്പെടുന്നു. കോതമംഗലം, കുണ്ടറ, വാമനപുരം തുടങ്ങിയ മണ്ഡലങ്ങളിൽ വളരെ ദുർബലമായിരുന്നു പ്രകടനം.

അതേസമയം പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ പോലും വേണ്ടരീതിയിൽ പ്രചരണത്തിന് ഇറങ്ങിയില്ലെന്ന ആരോപണമുണ്ട്. ബിജെപി പിളർന്നിട്ടും ഇത്രയും സീറ്റ് അവർക്ക് കൊടുത്തതിലും ബിജെപിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. സ്ഥാനാർഥികളായി വന്നവരിൽ ബിഡിജെഎസിലെ പ്രമുഖ നേതാക്കളാരും ഇല്ലാതിരുന്നതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ബിഡിജെഎസ് ഇടത് മുന്നണിക്ക് വോട്ട് മറുച്ചുവെന്ന ആരോപണവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ബിഡിജെഎസിനെ ഔദ്യോഗികമായി തന്നെ അറിയിക്കുകയും ബിജെപി നിലപാട് വ്യക്തമാക്കുകയും വേണമെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വങ്ങൾ. അതേസമയം സുൽത്താൻ ബത്തേരിയിൽ സി.കെ ജാനുവിനെയും കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരനെയും താമരചിഹ്നത്തിൽ മത്സരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിലും പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ട്.

എന്നാൽ ബിജെപിക്കുള്ളിലെ തന്നെ പ്രശ്നങ്ങളാണ് ഇപ്പോഴും നേതൃത്വത്തിന് വലിയ തലവേദനയായി നിലനിൽക്കുന്നത്. നേതൃത്വത്തിൽ ഇപ്പോൾ മാറ്റമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും സുരേന്ദ്രന്റെ രാജിക്കായി ഒരു വിഭാഗം മുറവിളി കൂട്ടുന്നുണ്ട്. നേതൃത്വത്തിലും സംഘടന ശൈലിയിലും മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗവും നിലകൊള്ളുന്നുണ്ട്.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications