Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിടുക്കത്തിൽ തീരുമാനമെടുക്കാനാവില്ല': ശബരിമല മേൽശാന്തി നിയമനത്തിന് സ്റ്റേയില്ല, ആവശ്യം കോടതി തള്ളി

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ശരിവെച്ച് കേരള ഹൈക്കോടതി. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷിക്കാൻ 'മലയാള ബ്രാഹ്മണർക്ക്' മാത്രമേ അവകാശമുള്ളൂ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ശബരിമല മേൽശാന്തി നിയമനം ബ്രാഹ്മണർക്ക് മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി.

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

1

മേൽശാന്തി നിയമനവിഷയത്തിൽ "ഞങ്ങൾക്ക് ഇപ്പോൾ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ വിശദമായ പരിഗണന ആവശ്യമാണ്. കേസിന്റെ യോഗ്യതയെക്കുറിച്ച് ഞങ്ങൾ ഒരു നിരീക്ഷണവും നടത്തുന്നില്ല. അപേക്ഷയിൽ പ്രതികരിച്ച എല്ലാവർക്കും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഞങ്ങൾ അവസരം നൽകുന്നതായും ഹൈക്കോടതി വ്യക്തമാക്കി. ഇത് ഒരു ഒരാൾക്ക് തിടുക്കത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന കാര്യമല്ലെന്ന് "ജസ്റ്റിസ് സി.ടി രവികുമാറും ജസ്റ്റിസ് മുരളി പുരോഷോമനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

2

കേസിൽ പ്രതിവാദ സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റുള്ളവർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ കോടതി ഓഗസ്റ്റ് 12 ന് വീണ്ടും വാദം കേൾക്കുകയും ചെയ്യും. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിവി വിഷ്ണു നാരായണൻ, സിജിത്ത് ടിഎൽ തുടങ്ങിയവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

3

മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹരജി പരിഗണിച്ചപ്പോൾ സിജിത്ത് ടിഎല്ലിന്റെ അഭിഭാഷകൻ അഭിഭാഷകൻ ടി ആർ രാജേഷ് കോടതിയിൽ ഉന്നയിച്ച ആവശ്യം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 17 ന് അവസാനിച്ചതായും ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അവരുടെ അപേക്ഷ ഫലപ്രദമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, തർക്കം കോടതി പരിഗണിക്കാൻ തയ്യാറായിട്ടില്ല.

4

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ശബരിമല, മാളികപ്പുറം മേൽശാന്തി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ അബ്രാഹ്മണ പൂജാരിമാരുടെ അപേക്ഷകൾ ദേവസ്വം ബോർഡ് നിരസിച്ചിരുന്നു. മേൽശാന്തി തസ്തികകളിലേക്കുള്ള നിയമനം മതേതര നടപടിയാണെന്ന് അപേക്ഷകർ പറയുന്നു. അതിനാൽ, ഒരു പ്രത്യേക സമുദായത്തിനായി, പ്രത്യേകിച്ചും സർക്കാർ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിക്കുന്ന ഒരു സ്ഥാപനത്തിൽ ഈ തസ്തികകൾ നീക്കിവയ്ക്കാനാവില്ലെന്നാണ് പരാതിക്കാരുടെ വാദം.

5

ഒരു പുരോഹിതനെ നിയമിക്കുന്നത് നല്ല വൈദഗ്ധ്യമുള്ള, പൂർണ്ണ യോഗ്യതയുള്ള, അവരുടെ കടമകളിൽ പരിശീലനം, മന്ത്രങ്ങൾ, തന്ത്രങ്ങൾ, ആവശ്യമായ വേദങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അതിൽ ജാതി വ്യത്യാസം പരിഗണിക്കേണ്ടതില്ലെന്നും പരാതിക്കാർ പറയുന്നു. മലയാള ബ്രാഹ്മണനായാലും ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൽ നേരിട്ട് ബാധിക്കുമെന്നതിനാൽ ഇത് ഒരു ജാതിയിൽപ്പെട്ടവർക്ക് മാത്രമായി നീക്കിവയ്ക്കാനാവില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.

6


ദേവസ്വം ബോർഡുകൾ നടത്തുന്ന ഏതെങ്കിലും ക്ഷേത്രങ്ങളിൽ മേൽശാന്തികളായി നിയമിക്കുന്നതിന് തങ്ങൾക്ക് പൂർണ യോഗ്യതയുണ്ടെന്ന് ഹർജിക്കാരനായ ടിഎൽ സിജിത്ത് അടക്കമുള്ള ഹർജിക്കാർ വാദിച്ചു. മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ച സിവി വിഷ്ണുനായാണൻ, ടിഎൽ സിജിത്ത്, രജീഷ് കുമാർ പിആർ വിജീഷ്, എം വിജു, സിഎ ഷാജിമോൻ, എം എം രജീഷ്, എന്നിവരുടെ അപേക്ഷകൾ തള്ളിക്കളഞ്ഞിരുന്നു. ഇതിൽ വിഷ്ണുനാരായണൻ സംസ്കൃതത്തിലും ജ്യോതിഷത്തിലും എംഎ ബിരുദധാരിയും സിജിത്ത് സംസ്കൃതത്തിൽ എംഎ ബിരുദവും പിആർ വിജീഷ് സംസ്കൃതത്തിൽ ബിരുദവും ഉള്ളയാളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+