അധികാരത്തിലെത്തിയാൽ മന്ത്രിമാർ പക്ഷപാതിത്വം കാട്ടരുത്; ചേരിതിരിവ് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ മന്ത്രിമാർ പക്ഷപാതിത്വം കാണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള ചേരിതിരിവ് പാടില്ല. സർക്കാരിനെ അധികാരത്തിലേറ്റിയവരും അതു തടയാൻ ശ്രമിച്ചവരുമുണ്ടാകും. പാവപ്പെട്ട ജനങ്ങളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം ഐഎംജി യിൽ മന്ത്രിമാരുടെ മൂന്ന് ദിവസത്തെ പരിശിലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരുടെ മുന്നിലെത്തുന്ന കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടെതായിരിക്കും. ഇതിന് മുൻഗണന നൽകുകയാണ് സർക്കാരിൻ്റെ പ്രഥമ പരിഗണന. മന്ത്രിമാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് മത്സരിച്ചു. സർക്കാരിനെ അധികാരത്തിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ചവരും അധികാരത്തിലേറാതിരിക്കാൻ കരുനീക്കങ്ങൾ നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, സർക്കാർ അധികാരത്തിലേറി കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. ജനങ്ങളുടെ കാര്യങ്ങളാണ് സർക്കാരിൻ്റെ മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിൻ്റെ വലിയ അനുഭവ പരമ്പര്യമുണ്ടാകും. അതുപോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ നല്ലതാണെന്ന് കണ്ടാൽ അതിനെ അനുഭാവപൂർവ്വം മന്ത്രിമാർ സ്വീകരിക്കണമെന്നും മന്ത്രിമാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങൾ സജീവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാർക്ക് ഇത്തരത്തിൽ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതരം അഭിപ്രായങ്ങൾ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുവേണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. എന്നാൽ കാലഹരണപ്പെട്ട ചട്ടങ്ങളുണ്ടാവാം. ആ സാഹചര്യത്തിൽ പുതിയ ചട്ടങ്ങൾ വേണ്ടിവന്നേക്കും. ഇതിനാവശ്യമായ നടപടികൾ മന്ത്രിമാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തനങ്ങൾക്കിടയിൽ വരുന്ന പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യണം. മുൻ സർക്കാരിന്റെ കാലത്തേതു പോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണം. നൂറുദിന പരിപാടികൾ നല്ലരീതിയിൽ വിജയിപ്പിക്കാനായെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ എല്ലാ ദിവസവും വൈകുന്നേരം വരെയാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ, മിർ മുഹമ്മദ് അലി ഐ എ എസ് തുടങ്ങിയവർ പരിശീലന പരിപാടിയുടെ ഉദ്ഘാടന വേളയിൽ പങ്കെടുത്തു.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications