ചന്ദ്രശേഖരന് നിയമസഭാ കക്ഷി നേതാവായേക്കും? സിപിഐയില്‍ ട്വിസ്റ്റിന് സാധ്യത, നാല് പേര് ഇങ്ങനെ
തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന് നടക്കുകയാണ്. ചില ട്വിസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇ ചന്ദ്രശേഖരന് വീണ്ടും മന്ത്രിസഭയിലേക്ക് വരുമോ എന്നാണ് ചോദ്യം. എന്നാല്‍ ഒരു ടേം കഴിഞ്ഞവര്‍ക്ക് വീണ്ടും മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നാണ് സിപിഐയില്‍ സ്ഥിരമായി നടപ്പാക്കി വരുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം അത് കര്‍ശനമായി നടപ്പാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇ ചന്ദ്രശേഖരന് വേണ്ടി മാത്രം അത് മാറ്റാന്‍ തയ്യാറായേക്കില്ല. മന്ത്രിസഭയില്‍ തിരിച്ചെത്തുക ചന്ദ്രശേഖരന് കടുപ്പമേറിയ കാര്യമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ചില ട്വിസ്റ്റുകളും നേതാക്കള്‍ പ്രതീക്ഷയുണ്ട്.

ഇനി മന്ത്രി പദത്തിലേക്ക് വന്നില്ലെങ്കിലും അദ്ദേഹം നിയമസഭാ കക്ഷി നേതാവായി സിപിഐ നിയമിച്ചേക്കും. അക്കാര്യത്തില്‍ കടുപ്പമേറിയ നിലപാടുണ്ടാവില്ല. അദ്ദേഹം ആദ്യ പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിയും സീനിയര്‍ നേതാവുമാണെന്ന പരിഗണന ലഭിക്കും. മുന്‍ മന്ത്രിസഭയില്‍ നിന്ന് ഒരാളെങ്കിലും ഇത്തവണ വേണ്ടെയെന്ന ചോദ്യം സിപിഐയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നാല് പുതുമുഖ മന്ത്രിമാര്‍ വേണമെന്നാണ് സിപിഐയിലെ പൊതു നിര്‍ദേശം. 17 എംഎല്‍എമാരുള്ള സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒപ്പം ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കൈവശം വെച്ചിരുന്ന ചീഫ് വിപ്പ് പദവി വിട്ടുകൊടുക്കുകയും ചെയ്തു.
നാല് പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും സിപിഐ പരിഗണിക്കുന്നത്. സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പ്രസാദിന്റെ പേരിനാണ് ആദ്യ പരിഗണന. ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയാണ് മറ്റൊരാള്‍. കഴിഞ്ഞ തവണ ചീഫ് വിപ്പായിരുന്ന കെ രാജന് ഇത്തവണ മന്ത്രിയാകും. ഒപ്പം മൂന്നാം തവണ ജയിച്ച ഇകെ വിജയന് മന്ത്രിപദത്തിലേക്ക് വരാനാണ് സാധ്യത. അതേസമയം വനിതാ മന്ത്രിയായി ചിഞ്ചുറാണി വരുമോ എന്നാണ് ഏറ്റവും വലിയ സസ്പെന്‍സ്. ചിഞ്ചുറാണി മന്ത്രിയായാല്‍ 1964ല്‍ പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള സിപിഐയുടെ ആദ്യ വനിതാ മന്ത്രിയാവും ചിഞ്ചുറാണി.
Recommended Video
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
അതേസമയം ഈ പട്ടികയും ഉറപ്പില്ലാത്ത കാര്യമാണ്. പല ജില്ലാ ഘടകങ്ങളും എംഎല്‍എമാരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ജിആര്‍ അനില്‍, പിഎസ് സുപാല്‍ എന്നിവരെയും പരിഗണമെന്നാണ് ആവശ്യം. സുപാലിനെതിരെ മുമ്പുയര്‍ന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനം കിട്ടുന്നതിന് തടസ്സമായേക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാറിനെയാണ് പരിഗണിക്കുന്നത്. ഒപ്പം ടൈസണ്‍ മാസ്റ്ററുടെ പേരുമുണ്ട്. ചിറ്റയത്തിനാണ് മുന്‍തൂക്കം. അതേസമയം ഇനി ചിറ്റയം മന്ത്രിയായാല്‍ ഇകെ വിജയനെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് സിപിഐ ആലോചിക്കുന്നത്.
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications