കേരളത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ വർധനവ്: ജനസംഖ്യയുടെ 13 ശതമാനം വൃദ്ധർ, 2023ൽ ഇരട്ടിയാവുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: കേരള ജനസംഖ്യയിൽ 20 ശതമാനത്തോളം പേർ പ്രായമായവരെന്ന് കണക്കുകൾ. 2011ലെ സെൻസസ് അനുസരിച്ച് 60 വയസും അതിന് മുകളിലും പ്രായമുള്ളവർ 13 ശതമാനമുണ്ട്. 2011ൽ നിന്ന് 2036 ആവുന്നതോടെ പ്രായമായവരുടെ അനുപാതം 23 ശതമാനമായി വർധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് പ്രായമായ ആളുകളുടെ എണ്ണം കൂടുതലുള്ളതെന്ന് ചുരുക്കം.
സംസ്ഥാനത്തെ ഓരോ അഞ്ച് പേരിലും ഒരാൾ മുതിർന്ന പൌരനാണെന്നാണ് കണക്കുകൾ പറയുന്നതെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്പ്മെന്റിന്റെ (കേരള) എസ് ഇരുദയ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആവശ്യകതയും വർദ്ധിച്ചുവരികയാണ്.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

ജനനിരക്ക് കുറയുന്നതും ദീർഘായുസ്സ് വർദ്ധിക്കുന്നതുമാണ് സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നത്. "അതിനാൽ പ്രായമാകുന്ന ജനസംഖ്യയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ദീർഘകാലത്തേക്കുള്ള ആസൂത്രണം ആവശ്യമാണെന്നാണ്," ഡോ. രാജൻ പറയുന്നത്. വയോജന ജനസംഖ്യയുടെ ക്ഷേമ നടപടികൾക്ക് സർക്കാർ ഏജൻസികളും സിവിൽ സമൂഹവും തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു. ഭാവിയിൽ പ്രായമായിവരുന്ന ജനസംഖ്യയെ നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്ര സംയോജനം വിഭാവനം ചെയ്യണം കൂടാതെ ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥ മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ
2041 ലും 2051 ലും പ്രായമായവരുടെ പങ്ക് യഥാക്രമം 28.2 ശതമാനത്തിലും 34.3 ശതമാനത്തിലും എത്തുമെന്ന് അദ്ദേഹം പറഞ്ഞു. "കേരളത്തിന് പ്രായമാകുന്ന ജനസംഖ്യയുണ്ടെന്നും വാർദ്ധക്യം രണ്ടാം ബാല്യമാണെന്നും ആളുകൾ മനസ്സിലാക്കണമെന്നാണ് വാർദ്ധക്യത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയ ഡോ. രാജൻ ചൂണ്ടിക്കാണിക്കുന്നത്. 2011-2036 കാലയളവിൽ സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയിൽ നിന്ന് 3.69 കോടിയായി ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുരുഷന്മാരുടെ ആയുസ്സ് 2011-15ൽ 72.19 ൽ നിന്ന് 2031-35 ൽ 74.49 ആയും സ്ത്രീകളുടെ ആയുസ്സ് 78.15 മുതൽ 80.15 വരെയും വർദ്ധിക്കുകയും ചെയ്യും.
രാജ്യത്തെ ഏറ്റവും താഴ്ന്ന ശിശുമരണ നിരക്ക് (ഐഎംആർ) 2031-35 ൽ 9 ആയിരിക്കുമെന്നും മൊത്തം ജനനനിരക്ക് (ടിഎഫ്‌ആർ) 2011-2015 കാലയളവിൽ 1.82 ൽ നിന്ന് 2031-35 ൽ 1.8 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ലിംഗാനുപാതം (ആയിരം പുരുഷന്മാർക്ക് സ്ത്രീകൾ) 2011 ൽ 1,084 ൽ നിന്ന് 2036 ൽ 1,079 ആയി കുറയുകയും ചെയ്തിട്ടുണ്ട്.
ആകസ്മികമായി ദശക വളർച്ചാ നിരക്ക്, 2001-2011 കാലയളവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ദശക വളർച്ചാ നിരക്ക് 4.9% ആയിരുന്നു. ഇത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും താഴ്ന്ന നിരക്കാണ്. മലപ്പുറത്താണ് ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് (13.4%). പത്തനംതിട്ടയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കും (-3%). രേഖപ്പെടുത്തിയിട്ടുണ്ട്. വളർച്ചാ നിരക്കിൽ (-1.8%) ജനസംഖ്യയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനസംഖ്യയുടെ വളർച്ചാ നിരക്ക് കുറവ് സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications