നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം പ്രതിഷേധത്തിന്റെ വിഡ്ഢിദിനം വ്യത്യസ്തമായി
കോഴിക്കോട് : ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഢികളാക്കി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയുടെ ഒന്നാം വാര്‍ഷികത്തില്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാതലത്തില്‍ നടന്ന വിഡ്ഢിദിന പരിപാടി വ്യത്യസ്തമായ സമരമായി. നോട്ട് നിരോധനം മൂലം ദുരിതമനുഭവിച്ച വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ യൂത്ത് ലീഗുകാര്‍ക്കൊപ്പം ചേര്‍ന്നത് പ്രവര്‍ത്തകരില്‍ ആവേശം വര്‍ദ്ധിപ്പിച്ചു. വ്യത്യസ്ത പരിപാടികളാണ് ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്നത്. വിഡ്ഢിപട്ടം ചാര്‍ത്തിയ നരേന്ദ്രമോദിയെ ബോട്ടിലേറ്റി കോഴിക്കോട്ടുകാര്‍ കടലില്‍ ഒഴുക്കിയപ്പോള്‍, മലപ്പുറത്ത് ഓട്ടപാത്രത്തില്‍ വെള്ളമൊഴിച്ച് നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാണിച്ചു. തിരുവനന്തപുരത്ത് മുസ്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും, മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കോഴിക്കോട് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പരിപാടി ഉദ്ഘാടനം ചെയ്തു.
നോട്ട് അസാധുവാക്കല്‍ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ നടപടി ദേശീയ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് ജില്ല മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച വിഡ്ഢിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ദിവസം വരെ നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ വിശദീകരിക്കാനോ ബോധ്യപ്പെടുത്താനോ പ്രധാനമന്ത്രിക്കോ ബി.ജെ.പിക്കോ സാധിച്ചിട്ടില്ല. ഒന്നാം വാര്‍ഷിക ദിനത്തില്‍ വിഡ്ഢിദിനമായി ആചരിക്കാനുള്ള യൂത്ത്ലീഗിന്റെ തീരുമാനം രാഷ്ട്രീയ ഭേദമന്യേ ജനം ഏറ്റെടുത്തത് അക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.

നാല് ലക്ഷം കോടി രൂപയുടെ നോട്ടെങ്കിലും ബാങ്കില്‍ തിരിച്ചെത്തില്ലെന്നും അത് വഴി രാജ്യത്തിന്റെ പൊതുകടം ഇല്ലാതാകെയാകുമെന്ന് പ്രഖ്യാപിച്ചവരും പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 50രൂപയാകുമെന്ന് വാഗ്ദാനം ചെയ്തവരും ബി.ജെ.പി നേതാക്കളായിരുന്നു എന്ന കാര്യം ജനം മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിക്ക് സമ്മാനിച്ച വിഡ്ഢിപ്പട്ടത്തിന് ഇത്തരം ആളുകള്‍ അര്‍ഹരാണെന്നും അദ്ദേഹം തുടര്‍ന്നു. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി കെ.കെ നവാസ് സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.എ റസാഖ് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, സഫറി വെള്ളയില്‍ പ്രസംഗിച്ചു. നരേന്ദ്രമോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തിയ പ്രകടനം സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ചു. പരിപാടിയുടെ സമാപനത്തില്‍ വിഡ്ഢിപ്പട്ടം ചാര്‍ത്തിയ നരേന്ദ്രമോദിയെ ബോട്ടിലേറ്റി കടലില്‍ ഒഴുക്കി. കെ.എം.എ റഷീദ്, പി.പി ജാഫര്‍, എ.കെ ഷൗക്കത്തലി, സലാം തേക്കുംകുറ്റി, സി. ജാഫര്‍ സാദിഖ്, വി.കെ റഷീദ് മാസ്റ്റര്‍, എ.കെ കൗസര്‍, എ. ഷിതിത്ത്ഖാന്, എസ്.വി മുഹമ്മദ് ഷൗലീക്ക്, ടി.പി.എം ജിഷാന്‍, യു. സജീര്‍ നേതൃത്വം നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications