മുലപ്പാല്‍ നിഷേധിച്ചത് ചില്ലറ കളിയല്ല; പ്രേരിപ്പിച്ച തങ്ങളും നിഷേധിച്ച പിതാവും അറസ്റ്റില്‍...
കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ ഹൈദ്രോസ് തങ്ങളെയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിക്കിനെയുമാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും മുലപ്പാല്‍ നിഷേധിക്കാന്‍ പ്രേരിപ്പിച്ച തങ്ങളെയും ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്സ്റ്റ് ചെയ്തു. കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ ഹൈദ്രോസ് തങ്ങളെയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിക്കിനെയുമാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്. നവജാത ശിശുവിന്റെ ജന്മാവകാശങ്ങള് നിഷേധിച്ചു എന്നാണ് ഇയാള്‍ക്കെതിരെ കേസ്. ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. അഞ്ച് ബാങ്ക് വിളിച്ചതിന് ശേഷം മാത്രമേ കുട്ടിക്ക് മുലപ്പാല്‍ നല്‍കാവൂ എന്ന് കുട്ടിയുടെ പിതാവ് വാശി പിടിക്കുകയായിരുന്നു.

തങ്ങള്‍ പറഞ്ഞത്
അഞ്ച് ബാങ്ക് നിസ്കാരത്തിന് ശേഷം മാത്രമേ കുട്ടിക്ക് മുലപ്പാല്‍ നല്‍കാവൂ എന്നാണ് ഹൈദ്രോസ് തങ്ങള്‍ നിര്‍ദ്ദേശിച്ചത്. അതിന് ശേഷം പാല് നല്കിയാല് മതിയെന്ന് പിതാവ് വാശിപിടിക്കുകയായിരുന്നു.

പിതാവിന്റെ വാശി
ബുധനാഴ്ച ഉച്ചയോടെയാണ് അബൂബക്കറിന്റെ ഭാര്യ ഒറു ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. മുക്കം ഇഎംഎസ് ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവത്തിന് ശേഷം കുട്ടിക്ക് മുലപ്പാല്‍ നല്കാന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മാതാവ് വിസമ്മതിച്ചു. കാരണം ചോദിച്ചപ്പോഴാണ് ഭര്‍ത്താവ് കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞതായി അറിഞ്ഞത്.

കുട്ടിയുടെ ജീവന് അപകടത്തില്‍
എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വഷളാവുമെന്നും ജീവന് അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിട്ടും അബൂബക്കര്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസീലറിച്ചു. പോലീസെത്തിയിട്ടും ഇയാള്‍ നിലപാട് മാറ്റിയില്ല.

24 മണിക്കൂര്‍ കാത്ത് നിന്നു
ഇതോടെ ആശുപത്രിയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. വീട്ടിലെത്തിയിട്ടും ബാങ്ക് വിളി കഴിയാതെ പാല് കൊടുക്കേണ്ടെന്ന് ഇയാള്‍ വാശിപിടിച്ചു. ഒടുവില്‍ കുഞ്ഞ് ജനിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണ് പാല് കൊടുത്തത്.

പോലീസ് കേസ്
ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. കുട്ടിയുടെജീവന്തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച തങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബാലാവകാശകമ്മീഷന് ഇടപെടുകായായിരുന്നു. ഇതോടെ പോലീസ് കേസെടുത്തു.

തങ്ങളും പിതാവും അറസ്റ്റില്‍
സ്റ്റേഷന് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് തങ്ങളെയും കുട്ടിയുടെ പിതാവിനെയും പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കേസുകളില്‍ ജാമ്യം നേടാന്‍ സാധിക്കു എ്ന്ന് മുക്കം എസ്ഐ പറഞ്ഞു. സംഭവത്തില്‍ നേഴ്സിന്റെ പരാതിയെ തുടര്‍ന്നാണ് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications