Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചിരുത്തുന്ന വാദങ്ങളുമായി ദിലീപ്; 'എല്ലാം വ്യാജം, കാവ്യയ്‌ക്കെതിരെ കള്ളത്തെളിവുകള്‍'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളുമായി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണത്തിന് ഇനിയും മൂന്ന് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് പ്രോസിക്യൂഷന്‍. ഇത് ഖണ്ഡിച്ചാണ് ദിലീപിന്റെ വാദങ്ങള്‍. സര്‍ക്കാര്‍ പറയുന്ന ഓരോ കാര്യങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരിക്കുകയാണ് പ്രതിഭാഗം. ഇനിയും സമയം നീട്ടി നല്‍കരുതെന്നും വാദിക്കുന്നു.

ഫോറന്‍സിക് പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് കിട്ടിയിട്ടും ഇതുവരെ പരിശോധന പൂര്‍ത്തിയായില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് പറയുന്നു. ആക്രമണത്തിന് ഇരയായ നടി സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ എതിര്‍ത്ത ദിലീപിന്റെ വാദങ്ങള്‍ കൂടി കണക്കിലെടുത്താകും കോടതി തീരുമാനമെടുക്കുക. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഒന്ന് നടി തന്നെ സമര്‍പ്പിച്ച ഹര്‍ജിയാണ്. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരായ വാദങ്ങളാണ് ഈ ഹര്‍ജിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന സംശയവും നടി ഉന്നയിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നാണ് നടിയുടെ ആവശ്യം.

2

നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ പ്രതികരണം കോടതിയില്‍ അറിയിച്ചിരുന്നു. വിശദമായ അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തിടുക്കത്തില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. ഇതിന് പുറമെയാണ് അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി. ഈ ഹര്‍ജിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ദിലീപ്.

3

മൂന്ന് മാസം കൂടി സമയം വേണം, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണം, ലഭിച്ച ഫോറന്‍സിക് പരിശോധനാ ഫലം ഇനിയും പരിശോധിച്ച് തെളിവുകള്‍ സ്വരൂപിക്കേണ്ടതുണ്ട്... തുടങ്ങിയ ഒരുപിടി ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനെ എതിര്‍ത്തിരിക്കുകയാണ് ദിലീപ്. ഇനിയും സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

4

ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുക്കണം, അവ പരിശോധിക്കണം, ഇതിന് പുറമെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്നീ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ക്കെല്ലാം സമയം വേണം. ഈ ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിച്ചാല്‍ അന്വേഷണം പാതിവഴിയില്‍ നിലച്ച മട്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

സ്റ്റൈല്‍ ഐക്കണ്‍ തന്നെ!! നടി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

5

അന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുത്, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല. ഡിജിറ്റല്‍ പരിശോധനാ ഫലം ഫെബ്രുവരി 23നും മാര്‍ച്ച് 19നുമായി ലഭിച്ചതാണ്. ഇത്രയും ആഴ്ചകളായി ഇതുസംബന്ധിച്ച് പരിശോധിച്ചില്ല എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കരുതെന്നും ദിലീപ് വാദിക്കുന്നു.

6

അനൂപിന്റെയും സുരാജിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. ഫോണുകളിലെ വിവരങ്ങള്‍ മുംബൈയിലെ ലാബില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. ഇനി ഫോണ്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും ദിലീപ് വാദിക്കുന്നു. സാക്ഷികളായ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയതാണ്. ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ദിലീപ് വാദിച്ചു.

7

കാവ്യമാധവനെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കള്ള തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇനിയും അന്വേഷണത്തിന് സമയം അനുവദിക്കരുതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ദിലീപ് സമര്‍പ്പിച്ച മറുപടി കൂടി പരിശോധിച്ച ശേഷം ഇനിയും അന്വേഷണത്തിന് സമയം അനുവദിക്കണമോ എന്ന് ഹൈക്കോടതി തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+