അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? പരിഹാസത്തോടെ സിദ്ദിഖിന്റെ മറുപടി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരിഹാസത്തോടെ മറുപടി നല്‍കി നടന്‍ സിദ്ദിഖ്. അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നാണ് സിദ്ദിഖിന്റെ പരിഹാസം. അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതിജീവിത തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ലല്ലോ, അത് പിന്നെ പറയാണെന്ന് പരിഹാസ രൂപത്തില്‍ സിദ്ദിഖ് മറുപടി നല്‍കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ് തൃക്കാക്കര തിരഞ്ഞെടുപ്പില്‍ വിഷയമാക്കിയത് എന്തിനാണ് എന്ന് പോലും തനിക്ക് അറിയില്ല. കോടതിയില്‍ നില്‍ക്കുന്ന സംഭവം ആണ്. അപ്പോള്‍ നീതി കിട്ടില്ല എന്നുളള സംശയം പ്രകടിപ്പിക്കേണ്ട കാര്യം ഇപ്പോഴില്ല.. വിധി വരട്ടെ എന്നും സിദ്ദിഖ് പറഞ്ഞു. ആ വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കും. ആ വിധിയിലും തൃപ്തരല്ലെങ്കില്‍ അതിനും മേലെയുളള കോടതിയെ സമീപിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
തനിക്കെതിരെ ഒരു കേസ് കോടതിയില്‍ ഉണ്ടെങ്കില്‍ ആ ജഡ്ജി ശരിയല്ലെന്നും ആ ജഡ്ജിയില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്നും ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ കൊണ്ടുവരണം എന്നും താന്‍ പറയില്ല. ആ ജഡ്ജിയുടെ വിധി തനിക്ക് അനുകൂലം അല്ലെങ്കില്‍ അനുകൂലമായ വിധി കിട്ടുമെന്ന് പ്രതീക്ഷിച്ച് താന്‍ മേല്‍ക്കോടതിയെ സമീപിക്കും. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ നമ്മള്‍ പാലിച്ച് പോരുന്ന മര്യാദ അതാണ്. അങ്ങനെയാണ് ചെയ്യേണ്ടതും എന്നും സിദ്ദിഖ് പറഞ്ഞു.
Recommended Video
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ